CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 42 Minutes 43 Seconds Ago
Breaking Now

അയല്‍ക്കാരി ഉള്‍പ്പെടെ 8 കുട്ടികളെ ക്രൂര പീഡനത്തിന് ഇരയാക്കി കൊന്നു ; 24 കാരനായ സീരിയല്‍ കില്ലര്‍ ചെയ്തത് കൊടും ക്രൂരതകള്‍

അയല്‍ക്കാരനായ ഇമ്രാന്‍ അലി(24) ആണ് പിടിയിലായത്.

മനസാക്ഷിയെ ഞെട്ടിക്കുന്ന വാര്‍ത്തയാണ് കഴിഞ്ഞ ദിവസം പാക്കിസ്ഥാനില്‍ നിന്ന് ഉയര്‍ന്നത്. 8 പെണ്‍കുട്ടികളെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സീരിയല്‍ കില്ലറാണ് പിടിയിലായത്. പഞ്ചാബ് പ്രവിശ്യയിലെ കസൂറില്‍ എട്ടു വയസ്സുള്ള സൈനബ് അന്‍സാരിയെ ഇയാള്‍ കൂട്ടികൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. പെണ്‍കുട്ടിയെ നാലു ദിവസങ്ങള്‍ക്ക് ശേഷം മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ നിലയില്‍ സമീപമുള്ള മാലിന്യ കൂമ്പാരത്തില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. പാക് സര്‍ക്കാര്‍ വേണ്ട നടപടി സ്വീകരിച്ചില്ലെന്ന പരാതി നിലനില്‍ക്കേയാണ് അറസ്റ്റ് നടന്നത്. അയല്‍ക്കാരനായ ഇമ്രാന്‍ അലി(24) ആണ് പിടിയിലായത്.

സൈനബിന്റെ മരണത്തിന് സമാനമായി 12 കൊലപാതകങ്ങളാണ് ഈ നഗരത്തില്‍ നടന്നിട്ടുള്ളതെന്ന് പ്രദേശ വാസികള്‍ ആരോപിച്ചിരുന്നു. കൊലപാതകത്തിന് പിന്നില്‍ സീരിയല്‍ കില്ലറാണെന്നും പരാതി ഉയര്‍ന്നിരുന്നു. ഇതു ശരിവയ്ക്കുന്നതാണ് പോലീസും പുറത്തുവിടുന്ന വിവരങ്ങള്‍. ഇയാളാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതെന്ന് കുറ്റസമ്മതം നടത്തിയതായി പഞ്ചാബ് പ്രവിശ്യ മുഖ്യമന്ത്രി പറഞ്ഞു.

ഡിഎന്‍എ പരിശോധന തെളിവുകളും പ്രതിയ്‌ക്കെതിരെയാണ്. സൈനബ് ശാന്തമായി ഒരാള്‍ക്കൊപ്പം നടന്നുപോകുന്ന ദൃശ്യം പോലീസിന് ലഭിച്ചിരുന്നു. ഇതില്‍ നിന്ന് പരിചയത്തില്‍ നിന്നുള്ളയാളാണ് കൊലപാതകിയെന്ന് പോലീസ് മനസിലാക്കുകയായിരുന്നു. കൂടുതല്‍ ചോദ്യം ചെയ്യലില്‍ കൂടുതല്‍ പെണ്‍കുട്ടികളെ കൊല ചെയ്തതായി ഇമ്രാന്‍ വെളിപ്പെടുത്തി. ഏഴുപേരെയെങ്കിലും മാനഭംഗപ്പെടുത്തി കൊല ചെയ്തതായി പ്രതി പറഞ്ഞു.

കഴിഞ്ഞ ബുധനാഴ്ച ഇയാളെ അറസ്റ്റ് ചെയ്തു. ഡിഎന്‍എ ഫലം കാത്തിരുന്ന ശേഷം സ്ഥിരീകരിക്കുകയായിരുന്നു. ആയിരത്തോളം പേര്‍ക്കാണ് ഡിഎന്‍എ ടെസ്റ്റ് നടത്തിയത്. ഇതില്‍ നിന്നാണ് യഥാര്‍ത്ഥ പ്രതിയെ കണ്ടെത്തിയത്. വലിയ പ്രതിഷേധമാണ് സൈനബിന്റെ മരണ ശേഷം ഉയര്‍ന്നുവന്നത്. പ്രതിഷേധക്കാര്‍ക്ക് നേരെ വെടിവച്ച സംഭവത്തില്‍ രണ്ടുപേര്‍ മരിച്ചിരുന്നു.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.