CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 2 Minutes 41 Seconds Ago
Breaking Now

ഭര്‍ത്താവുമായി വേലക്കാരിയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന സംശയം ; വീട്ടുജോലിക്കാരിയ്ക്കു ഭാര്യ നല്‍കിയ ക്വട്ടേഷനില്‍ നടന്നത് മനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരത

ക്രൂരമായ ഈ മര്‍ദ്ദനമുറകള്‍ക്ക് സാക്ഷിയാകാന്‍ മുഴുവന്‍ സമയവും ക്വട്ടേഷന്‍ നല്‍കിയ സ്ത്രീയുമുണ്ടായിരുന്നു.

ഒഡീഷയില്‍ വീട്ടുജോലിക്കാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൂട്ട ബലാത്സംഗംചെയ്തു. ഭര്‍ത്താവുമായി അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ചാണ് 40 കാരിയെ, വീട്ടമ്മയുടെ നേതൃത്വത്തിലുള്ള സംഘം ആക്രമിച്ചത്. ഒറീസയിലെ കേന്ദ്രാപ്പാറയിലെ മകളുടെ വീട്ടില്‍ നിന്നാണ് ആറംഗ സംഘം നാല്‍പതുകാരിയേയും മകളുടെ ഭര്‍ത്താവിനേയുമാണ് തട്ടിക്കൊണ്ടുപോയത്. തൊട്ടടുത്ത മത്സ്യമാര്‍ക്കറ്റിലെ വിജനമായ സ്ഥലത്ത് എത്തിച്ച് രണ്ടുപേരെയും ക്രൂരമായി മര്‍ദ്ദിച്ചു. ഇതിന് ശേഷം മരുമകന്‍ ബോധരഹിതനായതിന് പിന്നാലെ സംഘത്തിലുണ്ടായിരുന്നവര്‍ ഇവരെ മാറിമാറി ബലാത്സംഗംചെയ്തു. അവശയായ സ്ത്രീയുടെ ജനനേന്ദ്രിയത്തില്‍ മൂര്‍ച്ചയുള്ള വസ്തുകൊണ്ട് മുറിവേല്‍പ്പിക്കുകയും ചെയ്തു.

ക്രൂരമായ ഈ മര്‍ദ്ദനമുറകള്‍ക്ക് സാക്ഷിയാകാന്‍ മുഴുവന്‍ സമയവും ക്വട്ടേഷന്‍ നല്‍കിയ സ്ത്രീയുമുണ്ടായിരുന്നു.  ഭര്‍ത്താവുമായി വീട്ടുജോലിക്കാരിക്ക് അവിഹിത ബന്ധമുണ്ടെന് സംശയിച്ചായിരുന്നു ഈ ക്രൂരത. ഭര്‍ത്താവിന്റെ അനിയനേയും സുഹൃത്തുക്കളേയും കൂട്ടിയാണ് വീട്ടമ്മ എത്തിയത്.

വീട്ടില്‍ അതിക്രമിച്ച് കടന്ന് രണ്ടു പേരെയും തട്ടിക്കൊണ്ടുപോകുമ്പോള്‍ അവിടെ ഉണ്ടായിരുന്ന മകളെ വെറുതെ വിട്ടിരുന്നു. ഇവരുടെ പരാതിയില്‍ നടന്ന തെരച്ചിലിലാണ് അമ്മയേയും ഭര്‍ത്താവിനേയും അവശനിലയില്‍ കണ്ടെത്തിയത്. വൈദ്യ പരിശോധനയില്‍ ബലാത്സംഗം സ്ഥിരീകരിച്ചു. സംഭവത്തില്‍ ഉള്‍പ്പെട്ട ആറു പേരെയും അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. 

 




കൂടുതല്‍വാര്‍ത്തകള്‍.