മക്കയേയും ജിദ്ദയേയും ലക്ഷ്യം വച്ചുള്ള രണ്ട് ബാലിസ്റ്റിക് മിസൈലുകള്‍ സൗദി അറേബ്യന്‍ വ്യോമസേന വെടിവച്ചിട്ടു. ഹൂത്തികളാണ് ആക്രമണത്തിന് പിന്നിലെന്ന് സൗദി ആരോപിച്ചു.
മക്കയെ ലക്ഷ്യം വച്ചുള്ള ഹൂത്തികളുടെ മിന്നലാക്രമണം ഇതാദ്യമായിട്ടല്ല. 2017 ജൂലൈയില്‍ നടന്ന ആക്രമണം സൗദി സൈന്യം തകര്‍ത്തിരുന്നു. ഇറാനാണ് ഹൂത്തികള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് സൗദിയുടെ ആരോപണം.