CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
51 Minutes 45 Seconds Ago
Breaking Now

തനിക്ക് ഭീകരവാദികളുമായി യാതൊരു ബന്ധവുമില്ലെന്നും ഇതു തെളിയിക്കാനാണ് കോടതിയില്‍ കീഴടങ്ങാനായി ഹാജരായതെന്നും കൊടുങ്ങല്ലൂര്‍ സ്വദേശി അബ്ദുള്‍ ഖാദര്‍ റഹീം

എറണാകുളം,സി.ജെ.എം കോടതിയില്‍ ഹാജരായ റഹീമിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

തനിക്ക് ഭീകരവാദികരുമായി യാതൊരു ബന്ധവുമില്ലെന്നും, അങ്ങനെയുള്ള ആള്‍ക്കാരുമായി ഫോണില്‍ പോലും സംസാരിച്ചിട്ടില്ലെന്നും ആണയിട്ട് കൊടുങ്ങലൂര്‍ സ്വദേശി അബ്ദുള്‍ ഖാദര്‍ റഹീം. ശ്രീലങ്കയില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് കടന്ന ആറ് ഐസിസ്, ലഷ്‌കറെ ത്വയിബ തീവ്രവാദികളുടെ കാരിയറായി പ്രവര്‍ത്തിക്കുന്നെന്ന് സംശയിച്ചാണ് അബ്ദുള്‍ റഹീമിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. തനിക്ക് തീവ്രവാദ ബന്ധം ഇല്ലെന്ന് തെളിയിക്കാനാണ് താന്‍ കോടതിയില്‍ കീഴടങ്ങാനായി ഹാജരായതെന്നും റഹീം പറഞ്ഞു. എറണാകുളം,സി.ജെ.എം കോടതിയില്‍ ഹാജരായ റഹീമിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

'ഇതില്‍ യാതൊരു രീതിയിലും ഇന്‍വോള്‍വ്ഡ് ആയിട്ടുള്ള ഒരാളല്ല ഞാന്‍. ഇതിനെ കുറിച്ച് ചിന്തിച്ചിട്ട് പോലുമില്ല. ഇതുമായി ബന്ധമുള്ള ഒരാളുമായിട്ട് പോലും ഞാന്‍ ഫോണ്‍ സംഭാഷണം പോലും നടത്തിയിട്ടില്ല. ഇത്തരത്തില്‍ യാതൊരു ബന്ധവും ഒരാളുമായിട്ടും, ഇതുവരെയുള്ള ജീവിതത്തില്‍ ഒരു തവണ പോലും ഉണ്ടായിട്ടില്ല.' അബ്ദുള്ള ഖാദര്‍ ഒരു വാര്‍ത്താ ചാനലിനോട് പറഞ്ഞു. 

ബഹ്‌റൈനൈല്‍ ചില ബിസിനസ് ഗ്രൂപ്പുകള്‍ തന്നെ കെണിയില്‍ പെടുത്തിയതാണെന്നും അബ്ദുള്‍ ഖാദര്‍ പറഞ്ഞു.ദുബായില്‍ നിന്നും വാങ്ങിയ 60 കിലോയോളം വരുന്ന വാഹന സ്‌പെയര്‍ പാര്‍ട്‌സുകളുമായാണ് റഹീം എത്തിയത്. ഇത് എന്തിന് വേണ്ടിയുള്ളതാണെന്ന് പൊലീസ് അന്വേഷിക്കുകയാണ്.റഹീമിനോപ്പം ബഹ്‌റൈനില്‍ നിന്നുമെത്തിയ വയനാട് സ്വദേശിയായ യുവതി നിലവില്‍ പൊലീസ് കസ്റ്റഡിയിലാണ്. അബ്ദുള്‍ ഖാദറിന്റെ ചിത്രം തമിഴ്‌നാട് പൊലീസിന് ലഭിച്ചിരുന്നു. കുറേക്കാലം ബഹ്‌റൈനില്‍ ബിസിനസ് ചെയ്തിരുന്ന ഇയാള്‍ കച്ചവടം പൊളിഞ്ഞപ്പോള്‍ അവിടെനിന്ന് അപ്രത്യക്ഷനാവുകയായിരുന്നു എന്നാണ് ഇന്റലിജന്‍സ് ഏജന്‍സികളുടെ കണ്ടെത്തല്‍. സാമ്പത്തിക ബാദ്ധ്യതകളില്‍പ്പെട്ട റഹിം ഒരു മാസം മുമ്പ് എറണാകുളത്ത് ഉണ്ടായിരുന്നതായി പറയപ്പെടുന്നു. വര്‍ക്ക് ഷോപ്പ് നടത്തി പൊളിഞ്ഞ റഹിം വീണ്ടും ബഹ്‌റൈനിലേക്ക് പോവുകയായിരുന്നത്രേ. എന്നാല്‍ ദുബായിലേക്കു പോകുന്നു എന്നാണ് വീട്ടുകാരോട് പറഞ്ഞിരുന്നത്. 

 




കൂടുതല്‍വാര്‍ത്തകള്‍.