CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
47 Minutes 53 Seconds Ago
Breaking Now

ബര്‍മിംഗ്ഹാമില്‍ ഒരേ റോഡില്‍ ഒരു മണിക്കൂറിനിടെ മൂന്ന് സ്ത്രീകള്‍ക്ക് നേരെ അതിക്രമം; ഒരു സ്ത്രീ നേരിട്ടത് ക്രൂരമായ ലൈംഗിക പീഡനം; പ്രതിയെ തെരഞ്ഞ് പോലീസ് സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ടു

ബര്‍മിംഗ്ഹാമിലെ ഹാന്‍ഡ്‌സ്‌വര്‍ത്ത് പ്രദേശത്തുള്ള പ്രധാന സോഹോ റോഡിലാണ് അക്രമി സ്ത്രീകളെ അക്രമിച്ചത്

ബര്‍മിംഗ്ഹാമിലെ തെരുവില്‍ ഒരു സ്ത്രീയെ അതിക്രൂരമായി ലൈംഗിക പീഡനത്തിന് ഇരായാക്കിയത് ഉള്‍പ്പെടെ മൂന്ന് സ്ത്രീകളെ അതിക്രമിച്ച സംഭവത്തിലെ പ്രതിയെ തിരഞ്ഞ് പോലീസ്. ഈസ്‌റ്റേണ്‍ യൂറോപ്യനാണ് ഒരു മണിക്കൂറിനിടെ ഒരേ റോഡില്‍ മൂന്ന് അതിക്രമങ്ങളും നടത്തിയതെന്നാണ് പോലീസ് കരുതുന്നത്. ഇയാളുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ട വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് പോലീസ് പ്രതിക്കായി തെരച്ചില്‍ തുടരുകയാണ്. 

സെപ്റ്റംബര്‍ 1-നാണ് ബര്‍മിംഗ്ഹാമിലെ ഹാന്‍ഡ്‌സ്‌വര്‍ത്ത് പ്രദേശത്തുള്ള പ്രധാന സോഹോ റോഡിലാണ് അക്രമി സ്ത്രീകളെ അക്രമിച്ചത്. ആദ്യത്തെ ഇരയുടെ നെക്‌ലേസ് കൈക്കലാക്കിയ ശേഷം ഇവരെ വേവര്‍ഹില്‍ പാര്‍ക്കില്‍ കൊണ്ടുപോയി ലൈംഗിക പീഡനത്തിന് ഇരയാക്കി. രാത്രി 10.15-ഓടെയായിരുന്നു ഈ സംഭവം. 

അതിക്രമിയെ പ്രതിരോധിക്കാന്‍ തയ്യാറാക്കിയ 35-കാരിയുടെ കൈയില്‍ മള്‍ട്ടിപ്പിള്‍ ഫ്രാക്ചര്‍ നേരിട്ടു. ഏതാനും മിനിറ്റുകള്‍ക്ക് ശേഷം 43-കാരിയായ സ്ത്രീ ഇതേ റോഡില്‍ കവര്‍ച്ചയ്ക്ക് ഇരയായി. എന്നാല്‍ ഇതുവഴി വന്ന രണ്ട് വഴിയാത്രക്കാര്‍ പ്രതിയെ ഓടിച്ചിട്ട് ബാഗ് തിരിച്ചുനേടി.  ഇതിന് ശേഷം തൊട്ടടുത്ത തെരുവില്‍ മറ്റൊരു സ്ത്രീയെ ഇയാള്‍ അക്രമിച്ച ശേഷം സ്ഥലംവിടുകയായിരുന്നു. 

ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. 20-30 പ്രായത്തിലുള്ള വ്യക്തിയാണ് പ്രതിയെന്നാണ് കരുതുന്നത്. ശരീരത്തിലും, കൈയിലും ഇയാള്‍ ടാറ്റൂ കുത്തിയിട്ടുണ്ട്. പ്രതിയെ എത്രയും പെട്ടെന്ന് പൊക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. അതിക്രമത്തിന് ഇരയായ മൂന്നാമത്തെ സ്ത്രീ പോലീസില്‍ പരാതി നല്‍കിയിട്ടില്ല. ഇവര്‍ വിവരങ്ങളുമായി മുന്നോട്ട് വരുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.




കൂടുതല്‍വാര്‍ത്തകള്‍.