CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 40 Minutes 57 Seconds Ago
Breaking Now

അമേരിക്കയുടെ വിശ്വസ്തനായ സുഹൃത്താണ് മോദി ; ഇന്ത്യ അമേരിക്ക ബന്ധം മുമ്പത്തേതിനേക്കാള്‍ ശക്തിപ്പെട്ടുവെന്നും ഹൗഡി മോദിയില്‍ ട്രംപ്

ആമുഖം ആവശ്യമില്ലാത്ത ലോക നേതാവെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍സ് ട്രംപിനെ വിശേഷിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി ട്രംപ് വീണ്ടും ഭരണത്തിലെത്തട്ടെയെന്ന് ആശംസിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദിക്കു കീഴില്‍ ഇന്ത്യ കുതിച്ചുയരുകയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. അമേരിക്കയിലെ ഹൂസ്റ്റണില്‍ നടന്ന ആവേശ്വജ്ജ്വലമായ ഹൗഡി മോദി ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ട്രംപ്. മോദിക്ക് ജന്മദിനാശംസ നേര്‍ന്ന് പ്രസംഗം ആരംഭിച്ച ട്രംപ്, അമേരിക്കയുടെ വിശ്വസ്തനായ സുഹൃത്തെന്നാണ് മോദിയെ വിശേഷിപ്പിച്ചത്. മോദിയോടൊപ്പം വേദിപങ്കിടാനായത് മഹത്തായ കാര്യമാണ്. ഇന്ത്യയ്ക്കായി അസാധാരണമായി പ്രവര്‍ത്തിക്കുന്ന മഹാനായ നേതാവാണ് മോദി. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഇന്ത്യ 300 മില്യണ്‍ ആളുകളെ ദാരിദ്ര്യത്തില്‍ നിന്ന് ഉയര്‍ത്തി. ഇന്ത്യ  അമേരിക്ക ബന്ധം മുമ്പുണ്ടായിരുന്നതിനെക്കാളേറെ ശക്തിപ്പെട്ടു. തന്നേക്കാള്‍ നല്ലൊരു സുഹൃത്തിനെ ഇനി ഇന്ത്യയ്ക്ക് കിട്ടാനില്ലെന്നും ട്രംപ് പറഞ്ഞു.

ഇന്ത്യയിലേക്കുള്ള എല്‍.എന്‍.ജി, പ്രകൃതിവാതക കയറ്റുമതി വരും വര്‍ഷങ്ങളില്‍ കൂടുതല്‍ മെച്ചപ്പെടും. ആരോഗ്യമേഖല, സുരക്ഷ, പ്രതിരോധം, ബഹിരാകാശം തുടങ്ങിയ മേഖലകളില്‍ സഹകരണം ശക്തിപ്പെടുത്തും. നവംബറില്‍ ഇന്ത്യയും അമേരിക്കയും ടൈഗര്‍ ട്രയംഫ് എന്ന പേരില്‍ സംയുക്ത സൈനികാഭ്യാസം നടത്തും. അതിര്‍ത്തി സംരക്ഷണത്തിന്റെ കാര്യത്തില്‍ ഇരുരാജ്യങ്ങള്‍ക്കും വിട്ടുവീഴ്ചയില്ലാത്ത നിലപാടാണുള്ളത്. തീവ്ര ഇസ്‌ളാമിക ഭീകരവാദികളില്‍ നിന്ന് സാധാരണ പൗരന്‍മാരെ സംരക്ഷിക്കാന്‍ ഇരുരാജ്യങ്ങളും പ്രതിജ്ഞാബദ്ധമാണ്. ഇതിനായി ഇന്ത്യയ്‌ക്കൊപ്പംനിന്ന് നേരിടും. ജനങ്ങളുടെ സംരക്ഷണത്തിനായി ജോലി ചെയ്യുന്ന ധീരന്മാരായ അമേരിക്കന്‍ ഇന്ത്യന്‍ സൈനികരെ ആദരിക്കുന്നു.'  ട്രംപ് പറഞ്ഞു. നവംബറില്‍ മുംബയില്‍ നടക്കുന്ന ആദ്യ എന്‍.ബി.എ ബാസ്‌കറ്റ് ബാള്‍ മത്സരം വീക്ഷിക്കാന്‍ പ്രധാനമന്ത്രി മോദി എന്നെ ക്ഷണിക്കുന്നില്ലേ എന്നും ട്രംപ് ചോദിച്ചു. ഇന്ത്യാസന്ദര്‍ശനത്തിന്റെ സൂചന നല്‍കി മത്സരം കാണാന്‍ താനെത്തിയേക്കുമെന്നും ട്രംപ് പറഞ്ഞു.

ആമുഖം ആവശ്യമില്ലാത്ത ലോക നേതാവെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍സ് ട്രംപിനെ വിശേഷിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി ട്രംപ് വീണ്ടും ഭരണത്തിലെത്തട്ടെയെന്ന് ആശംസിച്ചു. രണ്ട് രാജ്യങ്ങള്‍ക്കുമിടയിലെ സൗഹൃദം പുതിയ ഉയരങ്ങളിലെത്തുന്ന ചരിത്രനിമിഷം ലോകമെങ്ങും വീക്ഷിക്കുകയാണെന്നും മോദി പറഞ്ഞു. 'കൈവച്ച മേഖലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച നേതാവാണ് ട്രംപ്. അദ്ദേഹത്തിന്റെ നേതൃപാടവത്തോട് ബഹുമാനമുണ്ട്. അമേരിക്കന്‍ സമ്പദ് വ്യവസ്ഥയെ വീണ്ടും കരുത്തുറ്റതാക്കി മാറ്റിയ നേതാവാണ്. 2017ല്‍ ട്രംപ് വൈറ്റ് ഹൗസില്‍ തന്റെ കുടുംബത്തില്‍ എന്നെ പരിചയപ്പെടുത്തി. ഇന്ന് എന്റെ കോടിക്കണക്കിന് കുടുംബാംഗങ്ങളെ താങ്കള്‍ക്ക് പരിചയപ്പെടുത്തുന്നുവെന്നും' മോദി സ്വാഗത പ്രസംഗത്തില്‍ വ്യക്തമാക്കി.

 




കൂടുതല്‍വാര്‍ത്തകള്‍.