CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 2 Minutes 18 Seconds Ago
Breaking Now

പുഴുക്കളും, പ്രാണികളും നിറഞ്ഞ മുറിയില്‍ ഭാര്യയെ മരിക്കാന്‍ വിട്ട ഭര്‍ത്താവിന് 8 വര്‍ഷം ജയില്‍ശിക്ഷ! 61-കാരിക്ക് ചുറ്റും മാലിന്യങ്ങള്‍ കുമിഞ്ഞ് കൂടാന്‍ വഴിയൊരുക്കി 67-കാരന്‍; ഒടുവില്‍ ഫയര്‍ ക്രൂ ഭാര്യയെ പുറത്തെടുത്തത് മാലിന്യക്കൂമ്പാരത്തില്‍ നിന്ന്

മുറിവുകളില്‍ കടന്നുകയറിയ പുഴുക്കള്‍ മൂലം വലേറിയുടെ തൊലി ചാരനിറമായിരുന്നു

ഭാര്യ എത്രയും പെട്ടെന്ന് മരിക്കാന്‍ ഇതുപോലുള്ള അവസ്ഥകള്‍ സൃഷ്ടിക്കുന്ന ഭര്‍ത്താക്കന്‍മാരെ സ്വാര്‍ത്ഥരെന്നല്ലാതെ എന്ത് വിശേഷിപ്പിക്കും? 67-കാരനായ റിച്ചാര്‍ഡ് വാലച്ചിനെ സ്വാര്‍ത്ഥനെന്ന് കോടതി വിശേഷിപ്പിച്ചത് വെറുതെയല്ല. മരിക്കാറായ ഭാര്യയെ എത്രയും വേഗം സ്വര്‍ഗ്ഗത്തിലെത്തിക്കാന്‍ വീടിനുള്ളില്‍ ഒരു നരകം സൃഷ്ടിച്ച് കൊടുക്കുകയാണ് ഈ പെന്‍ഷണര്‍ ചെയ്തത്. 

വീട്ടില്‍ കുടുങ്ങിയ ഭാര്യക്ക് ചുറ്റും മാലിന്യം നിറയാന്‍ അനുവദിച്ചതിനെത്തുടര്‍ന്നാണ് 61-കാരി വലേറി ദുസ്സഹമായ സാഹചര്യത്തില്‍ കഴിയേണ്ടി വന്നത്. ഒടുവില്‍ കണ്ടെത്തുമ്പോള്‍ പുഴുക്കളും, പ്രാണികളും നിറഞ്ഞ കസേരയില്‍ ചീഞ്ഞളിഞ്ഞ വസ്തുക്കള്‍ക്ക് നടുവിലായിരുന്നു വലേറിയുടെ സ്ഥാനം. എന്നാല്‍ ഭാര്യക്ക് പരുക്കുകളേറ്റത് താന്‍ അറിഞ്ഞില്ലെന്നാണ് റിച്ചാര്‍ഡ് അവകാശപ്പെട്ടത്. 

ഒരു ലെതര്‍ കസേരയില്‍ മൂത്രത്തിലും, മലത്തിലും നിസ്സഹായമായി ഇരിക്കാന്‍ മാസങ്ങളോളം വലേറി നിര്‍ബന്ധിതയായെന്നാണ് കോടതി വിചാരണയില്‍ വ്യക്തമായത്. ഒടുവില്‍ മാലിന്യ കൂമ്പാരം ചികഞ്ഞ് നീക്കിയാണ് ഫയര്‍ ഫൈറ്റേഴ്‌സും, പാരാമെഡിക്കുകളും ഭാര്യക്ക് സമീപത്തേക്ക് എത്തിയത്. വീട്ടിലെ ഗന്ധം ഞെട്ടിക്കുന്നതായിരുന്നുവെന്നാണ് പാരാമെഡിക്കുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 

മുറിവുകളില്‍ കടന്നുകയറിയ പുഴുക്കള്‍ മൂലം വലേറിയുടെ തൊലി ചാരനിറമായിരുന്നു. സ്വന്തം കാര്യം നോക്കി ജീവിക്കുന്ന ഒരാളാണ് താനെന്നാണ് 67-കാരനായ റിച്ചാര്‍ഡിന് ശിക്ഷ വിധിക്കവെ ജഡ്ജ് ചൂണ്ടിക്കാണിച്ചത്. ഭാര്യയുടെ ആരോഗ്യം ക്ഷയിക്കുന്നതൊന്നും തന്നെ ബാധിക്കുന്ന കാര്യമായി ഇയാള്‍ കണ്ടില്ല. ഈ സ്വാര്‍ത്ഥതയാണ് ഭാര്യയുടെ മരണത്തിലേക്ക് നയിച്ചതെന്ന് കണ്ടെത്തിയാണ് കടുത്ത അവഗണന മൂലമുള്ള നരഹത്യക്ക് കുറ്റക്കാരനായി വിധിച്ചത്. ഇതിന് എട്ട് വര്‍ഷത്തെ ജയില്‍ശിക്ഷയാണ് 67-കാരന്‍ ഭര്‍ത്താവിന് ലിവര്‍പൂള്‍ ക്രൗണ്‍ കോടതി വിധിച്ചത്. 




കൂടുതല്‍വാര്‍ത്തകള്‍.