CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 16 Minutes 45 Seconds Ago
Breaking Now

യുവതാരം ഷെയ്ന്‍ നിഗത്തിനെതിരെ നിര്‍മ്മാതാവിന്റെ വധഭീഷണി

മലയാളത്തിന്റെ യുവതാരം ഷെയ്ന്‍ നിഗത്തിനെതിരെ നിര്‍മ്മാതാവിന്റെ വധഭീഷണി. ഷെയ്ന്‍ അഭിനയിച്ച് കൊണ്ടിരിക്കുന്ന ഖുര്‍ബാനി എന്ന ചിത്രത്തിലെ നിര്‍മ്മാതാവാണ് വധഭീഷണി മുഴക്കിയതെന്ന് താരം പറഞ്ഞു. ഖുര്‍ബാനിയുടെ ഒന്നാം ഷെഡ്യൂള്‍ കഴിഞ്ഞതിന് ശേഷമാണ് നടനെതിരെ നിര്‍മ്മാതാവ് വധ ഭീഷണിയുമായി രംഗത്തെത്തിയത്. തന്നോടും വെയില്‍ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവിനോടും വളരെ മോശമായ രീതിയിലാണ് പെരുമാറിയതെന്നും ഷെയ്ന്‍ പറഞ്ഞു.

സിിനമയ്ക്ക് വേണ്ടിയുള്ള ഗെറ്രപ്പ് മാറ്റത്തിന്റെ പേരിലാണ് നിര്‍മ്മാതാവ് ഭീഷിപ്പെടുത്തുന്നത്. തനിക്കെരിരെയുള്ള ആക്ഷേപവും ഭീഷണിയും എന്നെ ഏറെ ഭയപ്പെടുത്തുന്നു. സംഭവത്തില്‍ താരസംഘടനയായ അമ്മയ്ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും ഷെയ്ന്‍ പറയുന്നു. കുര്‍ബാനിയുടെ സംവിധായകന്‍ പോലും തന്റെ ഗെറ്റപ്പ് ചെയ്ഞ്ചില്‍ പരാതിയില്ല. എന്നിട്ട് പൊലും നിര്‍മ്മാതാവ് ഭീഷണിപ്പെടുത്തുകയാണ്. താരസംഘടന അമ്മ പ്രൊഡ്യൂസേര്‍സ് അസോസിയേഷനുമായി ബന്ധപ്പെട്ടുവെന്നാണ് അറിയാന്‍ കഴിയുന്നതെന്നും ഷെയ്ന്‍ പറഞ്ഞു.ഷെയ്ന്‍ നിഗം നല്‍കുന്ന വിശദീകരണം ഇങ്ങനെജോബി ജോര്‍ജ് നിര്‍മ്മിക്കുന്ന വെയില്‍ എന്ന ചിത്രത്തിന്റെ ഒന്നാം ഷെഡ്യൂള്‍ 20 ദിവസമാണ് നിശ്ചയിച്ചത്, ഇത് 16 ദിവസത്തില്‍ പൂര്‍ത്തീകരിച്ച് സന്തോഷത്തോടെയാണ് ആ സെറ്റില്‍ നിന്നും അടുത്ത പടമായ ഖുര്‍ബാനിയുടെ സെറ്റിലേക്ക് പോയത്. ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് മാങ്കുളത്താണ് നടക്കുന്നു. ഈ രണ്ട് ചിത്രങ്ങളിലുമായി മൂന്ന് ഗെറ്റപ്പിലാണ് ഞാന്‍ വരുന്നത്. വെയിലിന്റെ ആദ്യ ഷെഡ്യൂള്‍ കഴിഞ്ഞ്, ഖുര്‍ബാനി എന്ന സിനിമയില്‍ അഭിനയിക്കുമ്പോള്‍, ഗെറ്റപ്പ് ചെയ്ഞ്ചിന്, രണ്ട് സിനിമകളുടെയും അണിയറ പ്രവര്‍ത്തകരുടെ പരസ്പര ധാരണയില്‍ മുടി വെട്ടേണ്ടി വന്നു. അതില്‍ പുറകുവശം വെട്ടി പോയിട്ടുണ്ട്. മനപൂര്‍വ്വമല്ല, അന്ന് ഫുഡ് പോയിസണിലൂടെ പനിയുള്ള കാരണം ക്ഷീണിതനായിരുന്നു. ഇക്കാരണത്താല്‍ ഇപ്പോള്‍ ഷൂട്ടിംഗ് നിറുത്തി വെച്ചിരിക്കുകയാണ്. മുടി വെട്ടി ക്യാരക്ടര്‍ ലുക്കിന് വേണ്ടി ജെല്‍ പുരട്ടി, മേക്കോവര്‍ ചെയ്‌തെടുത്ത ഫോട്ടോ, വാട്‌സ്ആപ്പില്‍ അപ്!ലോഡ് ചെയ്തിരുന്നു. അത് കണ്ടത് മൂലം വെയില്‍ എന്ന സിനിമയുടെ പ്രൊഡൂസര്‍ ജോബി ജോര്‍ജ് എന്നെ നേരില്‍ കണ്ട് നിജസ്ഥിതി ബോധ്യം വരുത്താതെ, വെയില്‍ സിനിമയുടെ കണ്ടിന്യൂറ്റി പോയെന്നും പറഞ്ഞ് എന്നെ ഫോണില്‍ വിളിച്ച് മോശമായി സംസാരിച്ച് അപമാനിക്കുകയാണ്.

 




കൂടുതല്‍വാര്‍ത്തകള്‍.