CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 17 Minutes 47 Seconds Ago
Breaking Now

6 വയസ്സുള്ള മകളെ പീഡിപ്പിച്ചവനെ വെടിവെച്ച് കൊന്നു; കുറ്റം തെളിഞ്ഞതോടെ അമ്മയെ കാത്തിരിക്കുന്നത് ജീവപര്യന്തം ജയില്‍ശിക്ഷ

2016ല്‍ ഒറ്റപ്പെട്ട സ്ഥലത്തേക്ക് കൗമാരക്കാരനെ കൂട്ടിക്കൊണ്ടുപോയ ശേഷമാണ് സെര്‍ബു വിധി നടപ്പാക്കിയത്.

ആറ് വയസ്സുകാരിയായ മകളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കൗമാരക്കാരനെ കൊലപ്പെടുത്തിയ കേസില്‍ അമ്മയെ കാത്തിരിക്കുന്നത് ആജീവനാന്ത ജയില്‍ശിക്ഷ. 18കാരനായ സേവ്യര്‍ സിയേറയെ കൊലപ്പെടുത്തിയ കേസില്‍ 43കാരി കോണി സെര്‍ബു കുറ്റക്കാരിയായി കണ്ടെത്തിയത്. 2016ല്‍ ഒറ്റപ്പെട്ട സ്ഥലത്തേക്ക് കൗമാരക്കാരനെ കൂട്ടിക്കൊണ്ടുപോയ ശേഷമാണ് സെര്‍ബു വിധി നടപ്പാക്കിയത്. 

മകളെ പരിപാലിക്കാന്‍ ഏല്‍പ്പിച്ച സേവ്യര്‍ കുട്ടിയെ ലൈംഗികമായി അതിക്രമിച്ചെന്ന് മനസ്സിലാക്കിയത് മുതല്‍ സെര്‍ബു പകരംവീട്ടാന്‍ ഒരുങ്ങിയെന്ന് ഫ്‌ളോറിഡയില്‍ നടന്ന വിചാരണയില്‍ പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു. മാസങ്ങളെടുത്താണ് ഇവര്‍ കൊലപാതകം ആസൂത്രണം ചെയ്തത്. സംഭവം നടക്കുന്നതിന് മുന്‍പ് എന്തെങ്കിലും സംഭവിക്കുമെന്ന് ഇവര്‍ ഭര്‍ത്താവിനോട് സൂചിപ്പിച്ചിരുന്നു. 

2011ല്‍ സെര്‍ബുവിന്റെ മകള്‍ക്ക് ആറ് വയസ്സുള്ളപ്പോഴാണ് ലൈംഗിക അതിക്രമം നടന്നതെന്നാണ് റിപ്പോര്‍ട്ട്. എളുപ്പത്തില്‍ പണം ലഭിക്കുന്ന ഒരു ജോലി ചെയ്തുനല്‍കാന്‍ ആവശ്യപ്പെട്ടാണ് സെര്‍ബു സിയേറയെ ബന്ധപ്പെടുന്നത്. സംഭവദിവസം സെര്‍ബു സഹായത്തിന് സഹോദരനെയും കൂട്ടി കൊല നടത്താനുള്ള സ്ഥലത്തെത്തിച്ചു. ഇവിടെ വെച്ച് പീഡനത്തെക്കുറിച്ച് ചോദ്യം ചെയ്തതോടെ കൗമാരക്കാരന്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു. 

ഇതിനിടെ നടന്ന പിടിവലിയില്‍ സിയേറയ്ക്കും, സെര്‍ബുവിന്റെ സഹോദരനും വെടിയേറ്റു, ഇരുവരും മരിക്കുകയും ചെയ്തു. പോലീസ് സ്ഥലത്തെത്തുന്നത് കാത്തുനിന്ന സെര്‍ബു വിവരങ്ങള്‍ വെളിപ്പെടുത്തുകയും ചെയ്തു. മക്കളെ ഒറ്റയ്ക്ക് വളര്‍ത്തേണ്ടിവരുമെന്ന് മുന്നറിയിപ്പ് നല്‍കിയ ശേഷമാണ് ആ അമ്മ കൊലപാതകം നടത്താന്‍ ഇറങ്ങിയത്. 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.