CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
31 Minutes 1 Seconds Ago
Breaking Now

പ്രേതമാണെന്ന് കരുതി വടികൊണ്ട് ഓടിച്ചു ; കത്തിക്കരിഞ്ഞ നിലയില്‍ അവള്‍ വെള്ളം ചോദിച്ചു ; ഉന്നാവോ കേസിലെ സാക്ഷി പറയുന്നു

വെള്ളം നല്‍കാനായില്ലെന്നും വേദനയോടെ രവീന്ദ്രപ്രകാശ് പറയുന്നു.

ഉന്നാവോ പെണ്‍കുട്ടി പൊള്ളലേറ്റ് ഓടിയെത്തിയ അവസ്ഥയെ കുറിച്ച് തുറന്നുപറഞ്ഞ് പ്രധാന സാക്ഷി. സംഭവം നടന്ന് ഒരു കിലോമീറ്റര്‍ അകലെ ചെറിയ കട നടത്തുന്ന രവീന്ദ്ര പ്രകാശാണ് ഞെട്ടിക്കുന്ന അനുഭവം പറഞ്ഞത്.

പുലര്‍ച്ചെ നാലു മണിയോടെ നിലവിളിച്ച് ഒരാള്‍ ഓടിവന്നു. ഭയന്നു മരവിച്ചുപോയ ഞാന്‍ പ്രേതമാണെന്നാണ് കരുതിയത്. കയ്യിലുണ്ടായിരുന്ന വലിയ കമ്പ് കൊണ്ട് ഭയത്തോടെ ആട്ടി. വസ്ത്രമുണ്ടായിരുന്നില്ല. ശരീരമാകെ പൊള്ളിയിരുന്നു.മുടിയും കത്തിക്കരിഞ്ഞിരുന്നു. എന്നിട്ടും അവള്‍ സംസാരിച്ചുകൊണ്ടേയിരുന്നു. അടുത്ത ഗ്രാമത്തിലെ  പെണ്‍കുട്ടിയാണെന്നും കുറച്ചുപേര്‍ ചേര്‍ന്നു തീ കൊളുത്തിയതാണെന്നുമെല്ലാം അവള്‍ പറഞ്ഞു. ഫോണില്‍ പോലീസിനെ വിളിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. അപ്പോഴേക്കും ശബ്ദം കേട്ട് ആളുകളെത്തി. തൊട്ടടുത്ത ഗ്യാസ് ഏജന്‍സിയിലെ കാവല്‍ക്കാരനാണ് പോലീസിനെ വിളിച്ചത്. ഒരു കിലോമീറ്റര്‍ അകലെയുള്ള സ്‌റ്റേഷനിലേക്ക് ഓടിപ്പോകാന്‍ പറഞ്ഞു. മുന്നോട്ട് ഓടി പോകുകയും പിന്നാലെ തന്നെ പോലീസ് ജീപ്പിന്റെ ശബ്ദം കേള്‍ക്കുകയും ചെയ്തു. പിറ്റേ ദിവസമാണ് സംഭവം വിശദമായി അറിഞ്ഞതെന്നും ഇദ്ദേഹം പറയുന്നു.

വെള്ളം നല്‍കാനായില്ലെന്നും വേദനയോടെ രവീന്ദ്രപ്രകാശ് പറയുന്നു. കൊല്ലപ്പെട്ട പെണ്‍കുട്ടിയെ പറ്റി അടുത്ത ഗ്രാമത്തിലാണെങ്കിലും കേട്ടിരുന്നില്ലെന്നും പ്രതികളെ അറിയാമെന്നും ഇദ്ദേഹം പറയുന്നു. 15 വര്‍ഷത്തോളമായി ഗ്രാമ പ്രധാന്‍ അവരുടെ കുടുംബത്തില്‍ നിന്നാണ്.




കൂടുതല്‍വാര്‍ത്തകള്‍.