CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Minutes 43 Seconds Ago
Breaking Now

സമ്പാദിച്ച പണമെല്ലാം ലോട്ടറിയെടുത്ത് കളഞ്ഞു, കടമേറിയതോടെ ഭാര്യയേയും മൂന്ന് മക്കളേയും കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്തു

ഓണ്‍ലൈന്‍ ലോട്ടറിയില്‍ ലക്ഷങ്ങള്‍ പോയി വീടും വില്‍ക്കേണ്ടി വന്നതിന് പിന്നാലെയാണ് സംഭവം.

മൂന്നക്ക ഓണ്‍ലൈന്‍ ലോട്ടറി ഒരു കുടുംബത്തെ തന്നെ ഇല്ലാതാക്കി. തമിഴ്‌നാട് വില്ലുപുരത്താണ് യുവാവ് ഭാര്യയേയും മൂന്നു പെണ്‍മക്കളേയും കൊലപ്പെടുത്തിയ ശേഷം ആത്മഹത്യചെയ്തത്. ഓണ്‍ലൈന്‍ ലോട്ടറിയില്‍ ലക്ഷങ്ങള്‍ പോയി വീടും വില്‍ക്കേണ്ടി വന്നതിന് പിന്നാലെയാണ് സംഭവം.

വില്ലുപുരം സീതേരിക്കരിയിലാണ് സംഭവം. അരുണ്‍കുമാറെന്ന യുവാവ് കഷ്ടപ്പെട്ട് പണിതുയര്‍ത്തിയ വീട് ലോട്ടറിയെടുത്തതോടെ വില്‍ക്കേണ്ടിവന്നു. പണി കുറഞ്ഞപ്പോള്‍ ലോട്ടറിയെടുത്തു. 33 വയസ്സുവരെ ഉണ്ടാക്കിയതെല്ലാം ലോട്ടറി കളഞ്ഞു.വീട് വിറ്റ് വാടക വീട്ടിലേക്ക് മാറി. ഒടുവില്‍ സ്വര്‍ണപണിക്കാരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ വീഡിയോയിട്ടു... മരിക്കുന്നതിനെ കുറിച്ച്.വാട്‌സ്ആപ്പ് ഗ്രൂപ്പ് അംഗങ്ങള്‍ ഓടിയെത്തിയപ്പോഴെക്കും എല്ലാവരും മരിച്ചിരുന്നു. ഭാര്യ ശിവകാമി, അഞ്ചു വയസുള്ള മകള്‍ പ്രിയദര്‍ശിനി, മൂന്നുവയസുകാരി യുവശ്രീ, അഞ്ച് മാസം പ്രായമുള്ള ഭാരതി എന്നിവരെയാണ് ജ്യൂസില്‍ സയനൈഡ് നല്‍കി കൊലപ്പെടുത്തിയത്. പിന്നീട് മദ്യത്തില്‍ സയനൈഡ് കലര്‍ത്തി കുടിച്ച് അരുണും മരിച്ചു. 

നിയമവിരുദ്ധ ലോട്ടറിയെ കുറിച്ച് അന്വേഷിക്കാന്‍ തമിഴ്‌നാട് നിയമന്ത്രി ഉത്തരവിട്ടു.




കൂടുതല്‍വാര്‍ത്തകള്‍.