CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
20 Minutes 14 Seconds Ago
Breaking Now

അയോധ്യയിലെ അഞ്ചേക്കറില്‍ പള്ളിയ്ക്ക് പുറമേ ആശുപത്രിയും ലൈബ്രറിയും നിര്‍മ്മിക്കുമെന്ന് വഖഫ് ബോര്‍ഡ് ; ട്രസ്റ്റ് ഉടന്‍ രൂപീകരിക്കും

സുന്നി സെന്റര്‍ വഖഫ് ബോര്‍ഡിന്റെ യോഗത്തിലാണ് നിര്‍ണ്ണായക തീരുമാനമെടുത്തത്.

അയോധ്യ തര്‍ക്കഭൂമി കേസില്‍ സുപ്രീംകോടതി അനുവദിച്ച് നല്‍കിയ ഭൂമിയില്‍ പള്ളി കൂടാതെ ആശുപതിയും ലൈബ്രറിയും നിര്‍മ്മിക്കുമെന്ന് ഉത്തര്‍പ്രദേശ് സുന്നി സെന്റര്‍ വഖഫ് ബോര്‍ഡ്. വൈകാതെ ട്രസ്റ്റ് രൂപീകരിക്കുമെന്നും പള്ളി നിര്‍മ്മിക്കാനുള്ള നീക്കങ്ങള്‍ ആരംഭിക്കുമെന്നും ബോര്‍ഡ് ചെയര്‍മാന്‍ സഫര്‍ ഫറൂഖി വ്യക്തമാക്കി.

പള്ളിയാണോ ബാബറി മസ്ജിദ് ആണോ നിര്‍മ്മിക്കേണ്ടത് എന്ന് ട്രസ്റ്റ് അറിയിക്കും . പള്ളിക്ക് പുറമെ ആശുപതി, ഇന്‍ഡോ ഇസ്ലാമിക് ഗവേഷണ കേന്ദ്രം, പബ്ലിക് ലൈബ്രറി, ചാരിറ്റബിള്‍ ആശുപത്രി, ബന്ധപ്പെട്ട സൗകര്യങ്ങള്‍ എന്നിവയെല്ലാം അഞ്ച് ഏക്കര്‍ ഭൂമിയില്‍ പണിയുമെന്നും ബോര്‍ഡ് ചെയര്‍മാന്‍ വ്യക്തമാക്കി.

ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങളില്‍ സുന്നി സെന്റര്‍ വഖഫ് ബോര്‍ഡ് ഇടപെടില്ല. എന്നാല്‍, പ്രാദേശിക താല്‍പ്പര്യങ്ങള്‍ പരിഗണിച്ചാകും പള്ളിയുടെ വലുപ്പത്തിന്റെ കാര്യത്തില്‍ തീരുമാനം സ്വീകരിക്കുകയെന്നും സഫര്‍ ഫറൂഖി പറഞ്ഞു.

സുന്നി സെന്റര്‍ വഖഫ് ബോര്‍ഡിന്റെ യോഗത്തിലാണ് നിര്‍ണ്ണായക തീരുമാനമെടുത്തത്. അയോധ്യ  ലഖ്‌നൗ ഹൈവേയിലെ ജില്ലാ ആസ്ഥാനത്തുനിന്ന് 20 കിലോമീറ്റര്‍ അകലെയുള്ള സോഹാവാലിലാണ് പള്ളി പണിയാന്‍ ബോര്‍ഡിന് അഞ്ചേക്കര്‍ ഭൂമി നല്‍കിയത്. ഭൂമി ഏറ്റെടുക്കുന്നതായി കഴിഞ്ഞ വെള്ളിയാഴ്ചയാണ് ബോര്‍ഡ് വ്യക്തമാക്കിയത്.

 

 




കൂടുതല്‍വാര്‍ത്തകള്‍.