CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 2 Minutes 7 Seconds Ago
Breaking Now

നിസാമുദ്ദീനിലെ തബ് ലീഗ് ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്തവരെ കണ്ടെത്താനുള്ള നടപടിയുമായി കേന്ദ്രം

രാജ്യത്ത് കഴിഞ്ഞ ദിവസങ്ങളില്‍ കൊവിഡ് സ്ഥിരീകരിച്ചവരില്‍ നല്ലൊരു പങ്ക് നിസാമുദ്ദിനിലെ തബ് ലീഗ് ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്തവരാണ്.

നിസാമുദ്ദീനിലെ തബ് ലീഗ് ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങിയ എണ്ണായിരത്തിലധികം പേരെ കണ്ടെത്താന്‍ യുദ്ധകാലടിസ്ഥാനത്തില്‍ നടപടിയെടുക്കുകയാണ് കേന്ദ്രം. കൊവിഡിനെ ചെറുക്കാന്‍ രാജ്യം പെടാപ്പാട് പെടുമ്പോള്‍ ആയിരക്കണക്കിന് പേര്‍ പങ്കെടുത്ത സമ്മേളനം വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കിയിരിക്കുന്നത്. സമ്മേളനത്തിനുണ്ടായിരുന്നവര്‍ യാത്ര ചെയ്ത ആറ് ട്രെയിനുകളിലെ സഹയാത്രക്കാരെ നിരീക്ഷിക്കാന്‍ കേന്ദ്രം തീരുമാനിച്ചു.

നിസാമുദ്ദിന്‍ സമ്മേളനം കാരണമുളള രോഗവ്യാപനമാണ് കൊവിഡ് കേസുകള്‍ രണ്ട് ദിവസത്തില്‍ കൂടിയതിന് കാരണമെന്ന് കേന്ദ്രം വ്യക്തമാക്കി. രാജ്യത്ത് കഴിഞ്ഞ ദിവസങ്ങളില്‍ കൊവിഡ് സ്ഥിരീകരിച്ചവരില്‍ നല്ലൊരു പങ്ക് നിസാമുദ്ദിനിലെ തബ് ലീഗ് ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്തവരാണ്.  സമ്മേളനത്തിലുണ്ടായിരുന്ന 138 പേര്‍ക്കാണ് ഇന്ന് മാത്രം രോഗബാധ സ്ഥിരീകരിച്ചത്.

സ്ഥിതി വഷളാകുന്ന സാഹചര്യത്തില്‍ നിരീക്ഷണ ചുമതല ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിന് കൈമാറി. അജിത് ഡോവല്‍ മര്‍ക്കസില്‍ 28ന് പുലര്‍ച്ചെ എത്തി സംസാരിച്ച ശേഷമാണ് ഒഴിപ്പിക്കല്‍ നടപടി തുടങ്ങിയത്. സമ്മേളനത്തിനു ശേഷം വിവിധ സംസ്ഥാനങ്ങളിലേക്ക് മടങ്ങിയ 8000 പേരെ കണ്ടെത്തുന്നതിന് യുദ്ധകാലടിസ്ഥാനത്തില്‍ നടപടി എടുക്കാന്‍ കാബിനറ്റ് സെക്രട്ടറി ചീഫ് സെക്രട്ടറിമാരോട് ആവശ്യപ്പെട്ടു.

സമ്മേളനത്തില്‍ പങ്കെടുത്തവര്‍ മടങ്ങിയ ആറു ട്രെയിനുകളിലെ സഹയാത്രക്കാരുടെ പട്ടിക തയ്യാറാക്കാനും കേന്ദ്രം നടപടി തുടങ്ങി. വിസചട്ടം ലംഘിച്ച് മതപ്രബോധനം നടത്തിയ വിദേശികള്‍ക്കെതിരെ നടപടി എടുക്കാനും കാബിനറ്റ് സെക്രട്ടറി ആവശ്യപ്പെട്ടു. 20 സംസ്ഥാനങ്ങളിലേക്കും കേന്ദ്രഭരണപ്രദേശങ്ങളിലേക്കുമാണ് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ മടങ്ങിയത്.

ഇന്ത്യന്‍ വംശജനായ ഒരു ഫ്രഞ്ച് പൗരന്‍ ഉള്‍പ്പടെ 20ലധികം വിദേശികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഈ മാസം 23ന് മര്‍ക്കസില്‍ താമസിക്കുന്നവരെ ഒഴിപ്പിക്കണമെന്ന നോട്ടീസ് പൊലീസ് നല്കിയിരുന്നു എന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു.

ആയിരത്തിലധികം പേര്‍ താമസമുണ്ടെന്ന് സംഘാടകര്‍ പോലീസിനോട് ദൃശ്യങ്ങളില്‍ സമ്മതിക്കുന്നുണ്ട്. സംഭവത്തില്ര്‍ മൗലാന ഉള്‍പ്പടെ ആറു പേരെ പ്രതിചേര്‍ത്ത് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്.

 




കൂടുതല്‍വാര്‍ത്തകള്‍.