ലിവർപൂളിൽ ആദ്യമായി അരങ്ങേറിയ ബാറ്റ്മിന്റൻ ടൂർണമെന്റ് ഒരു പുതിയ അനുഭവം ആയി മാറിയപ്പോൾ ലണ്ടനിൽ നിന്ന് റാമും ലെനിനും ജേതാക്കൾ ആയി. അത്യന്തം ആവേശം നിറഞ്ഞു നിന്ന ടൂർണമെന്റിൽ സനീഷ് ജോബി സഖ്യത്തിനെ പരാജയപെടുത്തിയാണ് റാമും ലെനിനും ജേതാക്കൾ ആയത്. ലിംകയുടെ കൾചറൽ പങ്കാളികൾ ആയ ബ്രോഡ് ഗ്രീൻ ഇന്റർനാഷണൽ സ്കൂളിന്റെ സഹായത്തോടെ നടത്തപെട്ട ടൂർണമെന്റിൽ ബ്രോഡ് ഗ്രീൻ സ്കൂളിന്റെ രണ്ടു ടീമുകൾ പങ്കെടുത്തത് ടൂർണമെന്റിനു മറ്റൊരു പ്രത്യേകത ആയിരുന്നു.
തീപാറുന്ന പോരാട്ടങ്ങള്‍ നടന്ന സെമി ഫൈനല്‍ മത്സരങ്ങള്‍ കാണികള്‍ വളരെ ആവേശത്തോടെ ഏറ്റെടുത്തത് കായിക ലോകത്തിനു ഒരു പുതിയ അനുഭവം ആയിരുന്നു. രാജിവ്-അനി സഖ്യത്തിലെ നേരിയ വ്യത്യാസത്തില്‍ പരാജയപ്പെടുത്തിയാണ് റാം-ലെനിന്‍ സഖ്യം കയറിയതെങ്കില്‍ ഇഞ്ചാടിഞ്ച് പോരാട്ടം നടന്ന രണ്ടാം സെമിഫൈനല്‍ ഫോട്ടോഫിനിഷ് ആയിരുന്നു. അതില്‍ ഡോണ്‍ അലക്‌സ് ജോഡിയെ മറികടക്കാന്‍ സനീഷ്-ജോബി സഖ്യത്തിനു കഴിഞ്ഞു. അതിനെതുടര്‍ന്ന് നടന്ന സമ്മാനദാന ചടങ്ങില്‍ ഡൊമനിക് കാര്‍ത്തികപള്ളില്‍,സാബു കുര്യന്‍,ഫ്രാന്‍സിസ് മറ്റത്തില്‍,ബിനു മൈലപ്ര,അബി മാത്യു,ജേക്കബ് വര്‍ഗീസ്,സണ്ണി ജേക്കബ് തുടങ്ങിയവര്‍ പങ്കെടുത്തു.
ഒന്നാം സമ്മാനം സ്‌പോണ്‍സര്‍ ചെയ്ത ഡൊമിനിക് ആന്റ് കോയോടും രണ്ടാം സമ്മാനം സ്‌പോണ്‍സര്‍ ചെയ്ത സാബു കുര്യനും അല്ലീഡ് ഫിനാന്‍സും മൂന്നാം സമ്മാനം സ്‌പോണ്‍സര്‍ ചെയ്ത കെന്‍സിംഗ്ടണ്‍ മോട്ടോഴ്‌സിലെ റോബിനോടും ഉള്ള നന്ദി പ്രസിഡന്റ് കൂടിയായ ഫ്രാന്‍സില്‍ മറ്റത്തില്‍ രേഖപ്പെടുത്തി. ടൂര്‍ണമെന്റിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ച ലിവര്‍പൂള്‍ നിവാസികളുടെ പങ്ക് അവിസ്മരണീയം ആണെന്ന് ടൂര്‍ണമെന്റ് കമ്മറ്റി വിലയിരുത്തുകയുണ്ടായി.