CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Minutes 23 Seconds Ago
Breaking Now

ശബ്ദമുണ്ടാക്കിയതിന് അമ്മയുടെ കാമുകന്‍ ശിക്ഷ നടപ്പാക്കി; ഓഡിയുടെ ഫൂട്ട്‌വെല്ലില്‍ കിടത്തി സീറ്റ് പിന്നീലേക്ക് നീക്കി ചതച്ചരച്ചു; മമ്മിയെന്ന് വിളിച്ച് കരഞ്ഞ കുഞ്ഞ് ഹൃദയസ്തംഭനം മൂലം മരിച്ചു

വാട്ടേഴ്‌സണ്‍ ചതച്ചരയ്ക്കുമ്പോള്‍ കുഞ്ഞ് അമ്മയെ വിളിച്ച് കരഞ്ഞതായി പ്രോസിക്യൂട്ടര്‍മാര്‍

മമ്മി എന്ന് വിളിച്ച് ആ മൂന്ന് വയസ്സുകാരന്‍ നിലവിളിച്ചിട്ടും തന്റെ ദുഷ്ടത്തരം നിര്‍ത്താന്‍ അയാള്‍ തയ്യാറായില്ല. ശബ്ദം ഉണ്ടാക്കിയെന്ന കുറ്റത്തിന് കുഞ്ഞിനെ കാര്‍ സീറ്റ് ഉപയോഗിച്ച് ചതച്ചരച്ചാണ് അയാള്‍ കൊലപ്പെടുത്തിയത്. അമ്മയും കാമുകനും ചേര്‍ന്നാണ് കാര്‍ യാത്രക്കിടെ ബഹളമുണ്ടാക്കിയ കുഞ്ഞിനെ ശിക്ഷിച്ചത്. രക്ഷിതാക്കളുടെ ഓഡി കാറിന് പിന്നിലെ ഫൂട്ട്‌വെല്ലിലാണ് നിശബ്ദനാക്കാനായി അമ്മ അഡ്രിയാന്‍ ഹോര്‍ കുഞ്ഞിനെ കിടത്തിയത്. കാമുകന്‍ സ്റ്റീഫന്‍ വാട്ടേഴ്‌സണ്‍ സീറ്റ് പിന്നിലേക്ക് നീക്കി ആല്‍ഫി ലാംപിനെ ചതച്ചരയ്ക്കുകയായിരുന്നു. 

25-കാരനായ വാട്ടേഴ്‌സണ്‍ രണ്ട് തവണയാണ് സീറ്റ് പിന്നോട്ട് നിരക്കിയത്. കുഞ്ഞ് നിശബ്ദത പാലിക്കുന്നത് വരെ ഇയാള്‍ ഇത് തുടര്‍ന്നു. കുറച്ച് കഴിഞ്ഞ് ആല്‍ഫിയുടെ ഞരക്കങ്ങള്‍ മാത്രമാണ് കേട്ടതെന്ന് കോടതി വിചാരണയില്‍ വിശദീകരിക്കപ്പെട്ടു. ആന്തരികമായി പരുക്കേറ്റ കുഞ്ഞ് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് ദമ്പതികളുടെ സൗത്ത് ലണ്ടന്‍ ക്രോയ്ഡണിലെ വീട്ടില്‍ വെച്ച് ഹൃദയസ്തംഭനം മൂലം മരിച്ചത്. 

വാട്ടേഴ്‌സണ്‍ ചതച്ചരയ്ക്കുമ്പോള്‍ കുഞ്ഞ് അമ്മയെ വിളിച്ച് കരഞ്ഞതായി പ്രോസിക്യൂട്ടര്‍മാര്‍ ഓള്‍ഡ് ബെയ്‌ലി കോടതിയില്‍ വ്യക്തമാക്കി. കാര്‍ യാത്രയില്‍ കരഞ്ഞ കുഞ്ഞിന്റെ കരണത്താണ് 23-കാരിയായ അമ്മ അടിച്ചത്. സംഭവത്തിന് ശേഷം ഈ അതിക്രമങ്ങളെക്കുറിച്ച് വ്യക്തമാക്കാതെ വാട്ടേഴ്‌സണും, ഹോറും നിരവധി നുണകളാണ് പറഞ്ഞത്. ഇവര്‍ തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതിന്റെ വിവരങ്ങളും പോലീസ് കണ്ടെത്തി. 

യാത്രയില്‍ കുഞ്ഞ് ബഹളമുണ്ടാക്കിയതാണ് വാട്ടേഴ്‌സണെ ചൊടിപ്പിച്ചത്. യാത്ര ആരംഭിക്കുന്നതിന് മുന്‍പ് കുഞ്ഞ് ആരോഗ്യവാനായിരുന്നെന്ന് സിസിടിവി ദൃശ്യങ്ങളും തെളിവായി. നെഞ്ചിലും, വയറിലും ആഘാതം ഏറ്റത് മൂലമാണ് കുഞ്ഞ് അവശനായതും തലച്ചോറിന് ക്ഷതമേറ്റതുമെന്നും കണ്ടെത്തി.




കൂടുതല്‍വാര്‍ത്തകള്‍.