CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
46 Minutes 36 Seconds Ago
Breaking Now

ആ നാല് യുവതികളില്‍ ഒരാള്‍ അമ്മ ; ദുബായില്‍ മാളില്‍ ഉപേക്ഷിക്കപ്പെട്ട കുട്ടിയെ കുറിച്ച് വെളിപ്പെടുത്തല്‍

കുട്ടിയെ എടുത്ത ആ ഇന്തോനേഷ്യന്‍ യുവതിയാകാം സാഡ്രിക്കിന്റെ മാതാവെന്ന് വളര്‍ത്തച്ഛന്‍ പറയുന്നു.

ദുബായിലെ മാളില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ അഞ്ച് വയസുകാരന്‍ സാഡ്രിക്കിന്റെ തങ്ങളോടൊപ്പമുള്ള പഴയ ചിത്രം പങ്കുവച്ച് വളര്‍ത്തച്ഛന്‍. പോലീസ് അറസ്റ്റ് ചെയ്ത നാലു യുവതികളില്‍ ഒരാള്‍ അവന് ജന്മം നല്‍കിയ മാതാവായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കുട്ടിയെ എടുത്ത ആ ഇന്തോനേഷ്യന്‍ യുവതിയാകാം സാഡ്രിക്കിന്റെ മാതാവെന്ന് വളര്‍ത്തച്ഛന്‍ പറയുന്നു. പാക്കിസ്ഥാന്‍ സ്വദേശി ഗുലാം അബ്ബാസ് (48) ആണ് വളര്‍ത്തച്ഛന്‍. നിലവില്‍ പാക്കിസ്ഥാനിലുള്ള ഇദ്ദേഹം 2015ല്‍ അജ്മാനില്‍ ഭാര്യയ്‌ക്കൊപ്പം താമസിച്ചപ്പോഴുള്ള ചിത്രമാണ് പങ്കുവച്ചത്. ചിത്രത്തില്‍ ഗുലാം അബ്ബാസിന്റെ ഭാര്യ മേരിമി ക്വിന്‍ഡാറ കുട്ടിയെ എടുത്ത ചിത്രവും കാണാം. 

സെപ്തംബര്‍ 6നാണ് സാഡ്രിക്കിനെ ദുബായിലെ മാളില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സൂപ്പര്‍മാനാണ് പിതാവെന്നാണ് കുട്ടി പറഞ്ഞിരുന്നത്. കുട്ടിയുടെ രക്ഷിതാക്കളെ കണ്ടെത്താന്‍ ശ്രമം ഊര്‍ജ്ജിതമായിരുന്നു.

 

കുട്ടിയെ സെപ്തംബര്‍ 9ന് ദുബായ് ഫൗണ്ടേഷന്‍ ഫോര്‍ വുമണ്‍ ആന്‍ഡ് ചില്‍ഡ്രന് കൈമാറിയിരുന്നു. ഗുലാം അബ്ബാസിന്റെ ഭാര്യ മേരിമിയടക്കം നാലു യുവതികളെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ മാതാവ് സ്വന്തം നാട്ടിലേക്ക് പോയതില്‍പിന്നെ സാഡ്രിക്കനെ അഞ്ചുവര്‍ഷമായി സംരക്ഷിക്കുകയായിരുന്നു മേരിമീ. ഭാര്യയുടെ മോചനമാണ് തന്റെ ലക്ഷ്യമെന്ന് ഗുലാം അബ്ബാസും പറയുന്നു. എന്നാല്‍ കുട്ടിയെ ദത്തെടുക്കാന്‍ തയ്യാറാണെന്നും മകനെ പോലെ വളര്‍ത്താമെന്നും അജ്മാനില്‍ 9 വര്‍ഷം ഫോട്ടോഗ്രാഫറായിരുന്ന ഇയാള്‍ വ്യക്തമാക്കി. എന്നാല്‍ യുഎഇ സ്വദേശികള്‍ക്ക് മാത്രമേ കുട്ടികളെ ദത്തെടുക്കാന്‍ സാധിക്കൂ.




കൂടുതല്‍വാര്‍ത്തകള്‍.