CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 38 Minutes 51 Seconds Ago
Breaking Now

ഡബ്ലിനില്‍ ഗുണ്ടാസംഘങ്ങളുടെ ചോരക്കൊതിക്ക് ഇരയായി 17-കാരന്‍; മൃതദേഹം വെട്ടിമുറിച്ച് വികൃതമാക്കി രണ്ടിടത്ത് ഉപേക്ഷിച്ചു; 'ഒരു കുട്ടിക്ക്' നേരെ നടന്ന ക്രൂരമായ അക്രമമെന്ന് വിശേഷിപ്പിച്ച് പോലീസ്

കത്തിയെരിഞ്ഞ കാറില്‍ നിന്നും ലഭിച്ച ശരീരഭാഗങ്ങള്‍ കീനിന്റേതാണെന്ന് ഉറപ്പിക്കാന്‍ പരിശോധനകള്‍ നടന്നുവരികയാണ്

രണ്ട് ലൊക്കേഷനുകളില്‍ നിന്നും 17 വയസ്സുള്ള ആണ്‍കുട്ടിയുടെ ശരീര ഭാഗങ്ങള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങളുമായി ഡബ്ലിനിലെ ഡിറ്റക്ടീവുമാര്‍. ഒരു കുട്ടിക്ക് നേരെ നടന്ന അതിക്രൂരമായ, പൈശാചികമായ അക്രമമെന്നാണ് പോലീസ് കൊലപാതകത്തെ വിശേഷിപ്പിക്കുന്നത്. സാധാരണ ജനാധിപത്യ സമൂഹത്തിന് ഒരിക്കലും സ്വീകാര്യമല്ലാത്ത അക്രമമാണ് നടന്നതെന്നാണ് ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നത്. 

ജനുവരി 12ന് വൈകുന്നേരത്തോടെയാണ് കീന്‍ മുള്‍റെഡി വുഡ്‌സിനെ കോ ലൗത്തിലെ ഡ്രോഗ്‌ഹെഡയില്‍ നിന്നും കാണാതാകുന്നത്. തിങ്കളാഴ്ച വൈകുന്നേരം ഡബ്ലിന്‍ കുക്ക്‌ലോക്കിലെ ഹൗസിംഗ് എസ്‌റ്റേറ്റില്‍ നിന്ന് ഒരു സംഘം കൗമാരക്കാരാണ് 17-കാരന്റെ വെട്ടിമുറിച്ച മൃതശരീരത്തിന്റെ ഭാഗങ്ങള്‍ ആദ്യം കണ്ടത്. ബുധനാഴ്ച രാവിലെ ഡബ്ലിനിലെ ഡ്രംകോണ്‍ട്രയില്‍ ഒരു കാര്‍ കത്തിയെരിയുന്നതായി വിവരം ലഭിച്ച് ഫയര്‍ ബ്രിഗേഡ് എത്തിയപ്പോഴാണ് ഇതിനകത്ത് നിന്നും കൂടുതല്‍ ശരീരഭാഗങ്ങള്‍ കണ്ടെത്തിയത്. 

തിങ്കളാഴ്ച കണ്ടെത്തിയ ശരീരഭാഗങ്ങള്‍ കീന്‍ മുള്‍റെഡി വുഡ്‌സിന്റേത് തന്നെയെന്ന് ഫോറന്‍സിക് സയന്‍സ് അയര്‍ലണ്ട് സ്ഥിരീകരിച്ചു. 'കീന്‍ 17-കാരനായ ജുവനൈലാണ്, ഞായറാഴ്ച കാണാതായ കീനിന്റെ ശരീരഭാഗങ്ങള്‍ ഇപ്പോള്‍ കണ്ടെത്തിയിട്ടുണ്ട്. ഒരു കുട്ടിക്ക് നേരെ നടന്ന ഈ ക്രൂരത ജനാധിപത്യ സമൂഹത്തിന് അംഗീകരിക്കാന്‍ കളിയില്ല. നടന്നിട്ടുള്ള അക്രമങ്ങള്‍ ഞെട്ടിക്കുന്നതാണ്', ഗാര്‍ഡ വക്താവ് പറഞ്ഞു. 

കത്തിയെരിഞ്ഞ കാറില്‍ നിന്നും ലഭിച്ച ശരീരഭാഗങ്ങള്‍ കീനിന്റേതാണെന്ന് ഉറപ്പിക്കാന്‍ പരിശോധനകള്‍ നടന്നുവരികയാണ്. മയക്കുമരുന്ന് സംഘങ്ങളുടെ പ്രവര്‍ത്തനങ്ങളാണ് അക്രമത്തിന് പിന്നിലെന്നാണ് ഭയപ്പെടുന്നത്. സംഭവത്തില്‍ പ്രദേശത്തെ ഒരു വീട് സീല്‍ ചെയ്തിട്ടുണ്ട്. 




കൂടുതല്‍വാര്‍ത്തകള്‍.