CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 41 Minutes 18 Seconds Ago
Breaking Now

സ്വര്‍ണക്കടത്തിന് പിന്നില്‍ വലിയ ഗൂഢാലോചന; സ്വപ്നയ്ക്ക് ഉന്നതരുടെ സഹായം ലഭിച്ചതായി റിപ്പോര്‍ട്ട്

സ്വപ്നയുടെ നിയമനത്തില്‍ കെഎസ്‌ഐടിഎല്‍, പിഡബ്ല്യുസിക്ക് ഇന്ന് വക്കീല്‍ നോട്ടീസ് നല്‍കിയേക്കും.

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നയ്ക്ക് കേരളം വിടാന്‍ ഉന്നതരുടെ സഹായം കിട്ടിയെന്ന് കസ്റ്റംസ്. നയതന്ത്ര ബാഗില്‍ സ്വര്‍ണം കടത്തിയ കേസില്‍ ഉന്നതരുടെ പങ്കിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് കസ്റ്റംസിന്റെ വെളിപ്പെടുത്തലിലൂടെ വ്യക്തമാകുന്നത്. അതേസമയം സ്വര്‍ണം എത്തിക്കാന്‍ പണം മുടക്കിയ ആളെ കസ്റ്റംസ് തിരിച്ചറിഞ്ഞു. ജൂണില്‍ രണ്ട് തവണ സ്വര്‍ണം കൊണ്ടുവന്നെങ്കിലും മൂന്നാമത്തെ തവണയാണ് പിടിയിലായത്.

സ്വര്‍ണ്ണക്കടത്തിന് പിന്നില്‍ വലിയ ഗൂഡാലോചന ഉണ്ടെന്നും, കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്ന് കണ്ടെത്താന്‍ പ്രതികളെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നുമാണ് എന്‍ഐഎ കസ്റ്റഡി അപേക്ഷയില്‍ പറയുന്നത്. കേസുമായി ബന്ധപ്പെട്ട് ദുബായിലുള്ള മൂന്നാംപ്രതി ഫാസില്‍ ഫരീദിന്റെ മൊഴി സുഹൃത്ത് മുഖേന എടുത്തതായി റിപ്പോര്‍ട്ടുണ്ട്. ഇന്നലെ മലപ്പുത്ത് പിടിയിലായ റമീസിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

സ്വപ്ന സുരേഷിനെതിരെ ബാബാ സാഹേബ് അംബേദ്കര്‍ സര്‍വകലാശാല ഇന്ന് മഹാരാഷ്ട്രാ പൊലീസിന് പരാതി നല്‍കും. വ്യാജബിരുദ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയ സംഭവത്തിലാണ് പരാതി നല്‍കുന്നത്. അതിനിടെ സ്വപ്നയുടെ നിയമനത്തില്‍ കെഎസ്‌ഐടിഎല്‍, പിഡബ്ല്യുസിക്ക് ഇന്ന് വക്കീല്‍ നോട്ടീസ് നല്‍കിയേക്കും. യോഗ്യതയില്ലാത്ത ഉദ്യോഗാര്‍ത്ഥിയെ നിയമിച്ചെന്ന് ചൂണ്ടിക്കാട്ടിയായിരിക്കും നോട്ടീസ്. മറുപടി തൃപ്തികരമല്ലെങ്കില്‍ സ്‌പേസ് പാര്‍ക്ക് കണ്‍സള്‍ട്ടന്‍സിയില്‍ നിന്ന് പിഡ്ബ്ല്യൂസിയെ നീക്കാനാണ് തീരുമാനം.

 

അതേസമയം സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളുടെ കസ്റ്റഡി അപേക്ഷ കൊച്ചി എന്‍ഐഎ കോടതി ഇന്ന് പരിഗണിക്കും. രണ്ടാം പ്രതി സ്വപ്!ന സുരേഷ് , നാലാം പ്രതി സന്ദീപ് നായര്‍ എന്നിവരെ 10 ദിവസം കസ്റ്റഡിയില്‍ വേണമെന്നാണ് എന്‍ഐഎ ആവശ്യപ്പെട്ടിരിക്കുന്നത്. ആലുവ ജനറല്‍ ആശുപത്രിയിലെ പരിശോധനയില്‍ ഇരുവര്‍ക്കും കൊവിഡ് ഇല്ലെന്ന് സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ഇരുവരെയും ഇന്ന് കോടതിയില്‍ ഹാജരാക്കും.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.