CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
50 Minutes 35 Seconds Ago
Breaking Now

വിവാഹം ചെയ്യണമെന്ന് നിര്‍ബന്ധം പിടിച്ച കാമുകിയെയും മാതാപിതാക്കളെയും കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കി

കാമുകിയെയും കുടുംബത്തെയും കൊലപ്പെടുത്തി വീട്ടിലേക്ക് മടങ്ങിയെത്തിയ യുവാവ് സ്വയം വെടിയുതിര്‍ത്ത് ജീവനൊടുക്കുകയായിരുന്നു.

വിവാഹം ചെയ്യണമെന്ന നിര്‍ബന്ധം സഹിക്കവയ്യാതെ ആയതോടെ കാമുകിയെയും അവരുടെ മാതാപിതാക്കളെയും കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി . മന്‍സ ഖുര്‍ദ് സ്വദേശിയായ യുവ്കരണ്‍ സിംഗ് എന്ന ഇരുപത്തിയഞ്ചുകാരനാണ് കാമുകിയായ സിമ്രന്‍ കൗര്‍ (25), പിതാവ് ചരണ്‍ജിത് സിംഗ് ഖോഖര്‍ (56) മാതാവ് ജസ്വീന്ദര്‍ കൗര്‍ (53) എന്നിവരെ കൊലപ്പെടുത്തിയത്. കൃത്യം നടത്തിയ ശേഷം വീട്ടിലെത്തിയ യുവാവ് പിന്നീട് ജീവനൊടുക്കുകയായിരുന്നു.

ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് കമല നെഹ്രു കോളനിയിലെ വീട്ടില്‍ സിമ്രനെയും മാതാപിതാക്കളെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. തലയ്ക്ക് വെടിയേറ്റ നിലയിലായിരുന്നു മൃതദേഹങ്ങള്‍. പൊലീസ് പറയുന്നതനുസരിച്ച് യുവ്കരണും സിമ്രനും കഴിഞ്ഞ രണ്ട് വര്‍ഷമായി പ്രണയത്തിലാണ്. എന്നാല്‍ കുറച്ചു ദിവസങ്ങളായി യുവതിയും വീട്ടുകാരും വിവാഹത്തിനായി ഇയാളെ നിര്‍ബന്ധിക്കാന്‍ തുടങ്ങി. ഇതില്‍ അസ്വസ്ഥനായാണ് ഇത്തരമൊരു കൃത്യം നടത്തിയത്.

സഹോദരന്റെ പക്കല്‍ നിന്നും മോഷ്ടിച്ച തോക്കുമായാണ് സംഭവം നടന്ന ദിവസം യുവാവ് കാമുകിയുടെ വീട്ടിലെത്തിയത്. ഇവിടെ വച്ച് വിവാഹക്കാര്യം വീണ്ടും ഉയര്‍ന്നു വരികയും തര്‍ക്കമുണ്ടാവുകയുമായിരുന്നു.

അസ്വസ്ഥനായ യുവ്കരണ്‍ കയ്യിലുണ്ടായിരുന്ന തോക്കെടുത്ത് മൂന്ന് പേരെയും വെടിവയ്ക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. കാമുകിയെയും കുടുംബത്തെയും കൊലപ്പെടുത്തി വീട്ടിലേക്ക് മടങ്ങിയെത്തിയ യുവാവ് സ്വയം വെടിയുതിര്‍ത്ത് ജീവനൊടുക്കുകയായിരുന്നു. 

സിമ്രനെയും കുടുംബത്തെയും താനാണ് കൊലപ്പെടുത്തിയതെന്ന് യുവ്കരണ്‍ കുറ്റസമ്മതം നടത്തുന്ന ഒരു വീഡിയോയും പൊലീസ് കണ്ടെടുത്തുണ്ട്.

 




കൂടുതല്‍വാര്‍ത്തകള്‍.