CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 22 Minutes 13 Seconds Ago
Breaking Now

കുഞ്ഞുങ്ങളെ ഉള്‍പ്പെടെ കൊലപ്പെടുത്തി മാംസം അടുത്ത വീട്ടിലെ കുട്ടികള്‍ക്ക് പാചകം ചെയ്തു നല്‍കി ; ജയിലിലായിരുന്ന റഷ്യയിലെ സൈക്കോ മുത്തശ്ശി കോവിഡ് ബാധിച്ചു മരിച്ചു

ഇവര്‍ മൂന്നു പേരെ കൊലപ്പെടുത്തിയെന്ന് വര്‍ഷങ്ങള്‍ നീണ്ട അന്വേഷണത്തിലൂടെ പോലീസ് കണ്ടെത്തിയിരുന്നു.

രഹസ്യമായി ഇരകളെ കണ്ടെത്തി തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി മാംസമെടുത്ത് വിഭവങ്ങളുണ്ടാക്കിയിരുന്ന റഷ്യയുടെ സൈക്കോ മുത്തശ്ശി 'ഗ്രാനി റിപ്പര്‍' കോവിഡ് ബാധിച്ച് മരിച്ചു. എണ്‍പത്തിയൊന്നുകാരിയായ സോഫിയ സുക്കോവയാണ് മൂന്ന് പേരെ കൊലപ്പെടുത്തി മാംസമെടുത്തതിന് പോലീസ് പിടികൂടിയ സൈക്കോ മുത്തശ്ശി.

ഇരകളുടെ മാംസം ഉപയോഗിച്ച് കുട്ടികള്‍ക്ക് വിഭവങ്ങള്‍ ഉണ്ടാക്കി നല്‍കുന്ന സൈക്കോയായ ഇവര്‍ മൂന്നു പേരെ കൊലപ്പെടുത്തിയെന്ന് വര്‍ഷങ്ങള്‍ നീണ്ട അന്വേഷണത്തിലൂടെ പോലീസ് കണ്ടെത്തിയിരുന്നു. 2005ല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുടെ തലയറുത്ത് കൊന്ന് വീടിന് ചുറ്റുമുള്ള പട്ടികള്‍ക്കിട്ടു നല്‍കിയതായി അവര്‍ അന്വേഷണത്തിനിടെ സമ്മതിച്ചിരുന്നു.

പ്രായത്തേക്കാളേറെ ആരോഗ്യമുണ്ടായിരുന്ന സുക്കോവ കൊലപ്പെടുത്തുന്നവരുടെ ഇറച്ചി ഉപയോഗിച്ച് വിഭവങ്ങളുണ്ടാക്കി അയല്‍ക്കാരായ കുട്ടികള്‍ക്കിടയിലാണ് വിതരണം ചെയ്തിരുന്നത്. മനുഷ്യ ഇറച്ചിയാണെന്ന് അറിയാതെയാണ് കുട്ടികള്‍ വിഭവങ്ങള്‍ കഴിച്ചിരുന്നത്. സുക്കോവയെ അറസ്റ്റ് ചെയ്തപ്പോള്‍ അവരുടെ ഫ്രിഡ്ജില്‍ നിന്ന് മനുഷ്യമാംസം പോലീസിന് ലഭിച്ചിരുന്നു. തെരുവിലെ കുട്ടികള്‍ക്ക് സ്ഥിരമായി ഇവര്‍ ഭക്ഷണം നല്‍കുന്നത് സംശയത്തിനിടയാക്കിയിരുന്നു. മുതിര്‍ന്നവര്‍ക്കും ചിലപ്പോഴൊക്കെ ഇവര്‍ ഇറച്ചി പാകം ചെയ്തു നല്‍കുമായിരുന്നു.

അറവുശാലയിലെ ജോലിക്കാരിയായിരുന്നു സുക്കോവയുടെ കയ്യില്‍ എപ്പോഴും കോടാലിയും കാണുമായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. കാണുന്ന പൂച്ചകളെ കൊല്ലുമായിരുന്ന സുക്കോവയുടെ ക്രൂരതക്കെതിരെ ഒരിക്കല്‍ അയല്‍ക്കാര്‍ പ്രശ്‌നമുണ്ടാക്കിയിരുന്നു.

ഒമ്പത് വയസ് പ്രായമുള്ള പെണ്‍കുട്ടിയും സുക്കോവയുടെ ഇരകളില്‍ ഒരാളായിരുന്നു. മൂന്നാഴ്ചയോളം തടവില്‍ പാര്‍പ്പിച്ചതിനു ശേഷം ഇവര്‍ വിദ്യാര്‍ത്ഥിനിയെ കൊലപ്പെടുത്തുകയായിരുന്നു. വിദ്യാര്‍ഥിനിയുടെ അറുത്തുമാറ്റപ്പെട്ട തല സുക്കോവയുടെ ഫ്‌ലാറ്റിനു സമീപത്തുനിന്നാണ് കണ്ടെത്തിയത്. ശരീരാവശിഷ്ടങ്ങളാകട്ടെ സമീപത്ത് ചിതറിത്തെറിച്ചും തെരുവുനായ്ക്കള്‍ ഭക്ഷിക്കുന്നതായും കണ്ടെത്തിയിരുന്നു. സുക്കോവയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തപ്പെട്ട് 14 വര്‍ഷങ്ങള്‍ക്കുശേഷമാണ് ഇവരുടെ ശുചിമുറിയില്‍നിന്ന് പെണ്‍കുട്ടിയുടെ ഡിഎന്‍എ കണ്ടെത്തിയത്.

അതേസമയം, 2019ല്‍ പോലീസിന്റെ പിടിയിലാകുമ്പോള്‍ സുക്കോവയുടെ ഫ്‌ലാറ്റിലെ ഫ്രിഡ്ജില്‍നിന്ന് മനുഷ്യമാംസം പിടിച്ചെടുത്തിരുന്നു. സുക്കോവ കൊലപ്പെടുത്തിയ 52കാരന്റെ ആന്തരീകാവയവങ്ങളാണ് ഫ്രിഡ്ജില്‍നിന്ന് കണ്ടെത്തിയത്. അറസ്റ്റിലായ സമയത്ത്, 52കാരന്‍ തന്നെ ബലാത്സംഗം ചെയ്‌തെന്നും അയാളെ താന്‍ അടിച്ചുകൊന്നുവെന്നും വേറെ എന്തുചെയ്യണമെന്നാണ് നിങ്ങള്‍ കരുതുന്നതെന്നും സുക്കോവ പോലീസിനോട് ചോദിച്ചു. കോടാലി വെച്ച് അയാളെ വെട്ടിനുറുക്കിയെന്നാണ് സുക്കോവ പോലീസിനോടു പറഞ്ഞത്. ഇയാളുടെ കുടലും മറ്റ് ആന്തരികാവയവങ്ങളുമാണ് ഫ്രിഡ്ജില്‍നിന്ന് കണ്ടെത്തിയതെന്ന് നിയമ ഉദ്യോഗസ്ഥന്‍ പറയുന്നു.കോടതിയില്‍ വിചാരണയ്ക്ക് ഇടയില്‍ തനിക്കെതിരെയുള്ള കുറ്റാരോപണങ്ങള്‍ വായിച്ചപ്പോള്‍ ഉറക്കെ ചിരിക്കുകയായിരുന്നു സുക്കോവ.

 




കൂടുതല്‍വാര്‍ത്തകള്‍.