ഹാരി രാജകുമാരന്റെയും, മെഗാന് മാര്‍ക്കിളിന്റെയും അഭിമുഖത്തില്‍ സ്തംഭിച്ച് ബക്കിംഗ്ഹാം കൊട്ടാരം. അഭിമുഖത്തിന് പ്രതികരണമായി ഇറക്കാന്‍ ഒരുങ്ങിയ പ്രസ്താവനയില്‍ ഒപ്പുവെയ്ക്കാന്‍ രാജ്ഞി വിസമ്മതിച്ചു. ഹാരിയും, മെഗാനും രണ്ട് മണിക്കൂര്‍ നീണ്ട ഒപ്രാ വിന്‍ഫ്രെ അഭിമുഖത്തില്‍ നടത്തിയ ആരോപണങ്ങളോട് എങ്ങിനെ പ്രതികരിക്കണമെന്ന് തീരുമാനിക്കാന്‍ രാജ്ഞിയും, ചാള്‍സ് രാജകുമാരനും, വില്ല്യം രാജകുമാരനും പ്രതിസന്ധി ചര്‍ച്ചകള്‍ നടത്തിവരികയാണ്.
അഭിമുഖം പുറത്തുവന്നിട്ടും കൊട്ടാരം പ്രതികരണം പുറത്തിറക്കാത്തത് ചോദ്യങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. വ്യക്തിപരമായ ഞെട്ടലും, ദുഃഖവും മൂലമാണ് ഇത് വൈകുന്നതെന്നാണ് കൊട്ടാര ശ്രോതസ്സുകളുടെ പ്രതികരണം. കൊട്ടാരത്തിലെ ചില മുതിര്‍ന്ന അംഗങ്ങളുമായുള്ള പ്രശ്നങ്ങളും, ഇവരില്‍ നിന്നും നേരിട്ട ദുരനുഭവങ്ങളും വെളിപ്പെടുത്തിയതോടെയാണ് ബ്രിട്ടീഷ് രാജകുടുംബം കുഴപ്പത്തിലായത്.
ബ്രിട്ടീഷ് രാജകുടുംബാംഗത്തിന് എതിരെ വംശീയ ആരോപണങ്ങളാണ് ദമ്പതികള്‍ ഉന്നയിച്ചിരിക്കുന്നത്. തങ്ങളുടെ കുഞ്ഞ് എത്രത്തോളം കറുത്തതാകുമെന്ന ചോദ്യമാണ് ഈ ബന്ധു ഉന്നയിച്ചതെന്നും ഇവര്‍ വെളിപ്പെടുത്തി. ബ്രിട്ടനില്‍ നിന്നും ആട്ടിയോടിക്കപ്പെട്ടതാണെന്നും, അതിന് ഒരു കാരണം വംശീയവെറി തന്നെയാണെന്നും രാജകുമാരനും ഭാര്യയും വ്യക്തമാക്കിയത് കൊട്ടാരത്തിന് കനത്ത ആഘാതമാണ് സമ്മാനിക്കുന്നത്. ആത്മഹത്യ ചിന്തകളിലേക്ക് പോയിട്ടും മെഗാനെ സംരക്ഷിക്കാന്‍ കൊട്ടാരത്തിന്റെ ഭാഗത്ത് നിന്നും ശ്രമങ്ങള്‍ ഉണ്ടായില്ലെന്നും കുറ്റപ്പെടുത്തുന്നു.
കുടുംബം തന്നെ സാമ്പത്തികമായി വെട്ടിയൊതുക്കിയെന്ന് ഹാരി വെളിപ്പെടുത്തി. കൂടാതെ രാജ്ഞിക്ക് തെറ്റായ ഉപദേശങ്ങള്‍ നല്കി സാന്‍ഡിഗ്രാമില്‍ വെച്ച് തീരുമാനിച്ച ചര്‍ച്ചയും റദ്ദാക്കി. രാജകുടുംബത്തിന് ദമ്പതികളോട് ഇപ്പോഴും സ്നേഹമാണെന്ന തരത്തിലുള്ള വാര്‍ത്താക്കുറിപ്പാണ് തയ്യാറാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രശ്നങ്ങള്‍ കൂടുതല്‍ ഗുരുതരമാക്കുന്നത് ഒഴിവാക്കാന്‍ ലക്ഷ്യമിട്ടുള്ള പ്രസ്താവനയില്‍ ഒപ്പുവെയ്ക്കാതെ കാര്യമായി ചിന്തിച്ച് പ്രതികരിക്കാനാണ് രാജ്ഞി ഒരുങ്ങുന്നത്. ഹാരിയും, മെഗാനും ഉന്നയിച്ച ആരോപണങ്ങളില്‍ ഏതെങ്കിലും തരത്തിലുള്ള അന്വേഷണങ്ങള്‍ ഉണ്ടാകുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.