CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 7 Minutes 49 Seconds Ago
Breaking Now

കുടല്‍ പൊട്ടി, കാലിന് ഒടിവ്, ലൈംഗിക അവയവങ്ങളില്‍ മാരകമായ ക്ഷതം; മൂവാറ്റുപുഴയിലെ അഞ്ചു വയസുകാരിക്ക് ക്രൂര ലൈംഗിക പീഡനം ഏറ്റതായി മെഡിക്കല്‍ റിപ്പോര്‍ട്ട്

കഴിഞ്ഞ മാര്‍ച്ച് 28നാണ് പെണ്‍കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്.

ഗുരുതരമായ പരുക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപ്രതിയില്‍ പ്രവേശിപ്പിച്ച നാലര വയസ്സുകാരി ക്രൂരമായ പീഡനത്തിനിരയായതായി സൂചന. ചികിത്സയില്‍ കഴിയുന്ന അസം ദമ്പതികളുടെ മകള്‍ അഞ്ചു വയസ്സുകാരിക്ക് ക്രൂരമായ ലൈംഗിക പീഡനം ഏറ്റതായി മെഡിക്കല്‍ റിപ്പോര്‍ട്ട്. ചികിത്സ സംബന്ധിച്ച് ഇന്നലെ ചേര്‍ന്ന മെഡിക്കല്‍ ബോര്‍ഡ് വിദഗ്ധ പരിശോധന നടത്തിയാണ് ഇക്കാര്യം കണ്ടെത്തിയത്. ആശുപത്രി സൂപ്രണ്ട് പി. സവിതയുടെ അധ്യക്ഷതയില്‍ ഗൈനക്കോളജി, ജനറല്‍ സര്‍ജറി, ഫോറന്‍സിക് വിഭാഗങ്ങളിലെ മുതിര്‍ന്ന ഡോക്ടര്‍മാരുടെ നേതൃത്വത്തിലായിരുന്നു ബോര്‍ഡ് യോഗം.  കഴിഞ്ഞ മാര്‍ച്ച് 28നാണ് പെണ്‍കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്.

ലൈംഗിക അവയവങ്ങളില്‍ മാരകമായ ക്ഷതമേറ്റു. മൂര്‍ച്ചയുള്ള വസ്തു ഉപയോഗിച്ച് പരിക്കേല്‍പിച്ചു. മലദ്വാരത്തിലും, രഹസ്യ ഭാഗത്തുമുള്ള മുറിവുകളും, കുടലിലുമുള്ള മുറിവുകള്‍ പീഡനം മൂലം ഉണ്ടായതാണ്. കാലിന് ഒടിവ് സംഭവിച്ചിട്ടുണ്ട്. കൈ മുമ്പ് ഒടിഞ്ഞിരുന്നു. കൈയിലും കാലിലും മുമ്പ് മുറിവ് ഉണ്ടാകുകയും അത് ഉണങ്ങിയ പാടുകളും കണ്ടെത്തി. കുട്ടിക്ക് ദിവസങ്ങളോളം ഭക്ഷണം നല്‍കിയിരുന്നില്ലെന്നും മെഡിക്കല്‍ ബോര്‍ഡ് കണ്ടെത്തി.

കുഞ്ഞു പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയായതിന്റെ ലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞതോടെ പൊലീസിനെ വിവരം അറിയിച്ചെങ്കിലും പൊലീസ് സംഭവം ഗൗരവത്തില്‍ എടുത്തില്ലെന്നും ശരിയായ രീതിയില്‍ അന്വേഷണം നടത്തിയില്ലെന്നും ആക്ഷേപമുയര്‍ന്നിരുന്നു.

പ്രതിഷേധം ശക്തമായതോടെയാണ് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് വിശദമായ പരിശോധന നടത്താന്‍ തീരുമാനിച്ചത്. മൂര്‍ച്ചയേറിയ ഉപകരണങ്ങള്‍ കൊണ്ടു മുറിവേറ്റിട്ടുണ്ടെന്നും കുട്ടിയുടെ കാലിന് ഒടിവുണ്ടെന്നും കൃത്യമായ ഭക്ഷണം ലഭിക്കാത്തതു മൂലം അതീവ ക്ഷീണിതയായിരുന്നുവെന്നും കുട്ടിയെ പരിശോധിച്ച ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരുന്നു.

നാലരവയസ്സുകാരിക്കും സഹോദരിക്കും വയറുവേദനയും വയറിളക്കവും ഉണ്ടായിരുന്നുവെന്നും ഇതേ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നുമാണു പൊലീസ് ആദ്യം പറഞ്ഞത്. സ്വകാര്യ ഭാഗങ്ങളിലും കുടിലിലും മുറിവുകളുണ്ടെന്നു വ്യക്തമായതോടെ ഇവര്‍ താമസിച്ചിരുന്ന വീടിന്റെ പരിസരത്ത് സൂക്ഷിച്ചിരുന്ന തുരുമ്പെടുത്ത് രണ്ടായി ഒടിഞ്ഞ സൈക്കിളിലേക്ക് കുട്ടി വീണതിന്റെ ഭാഗമായാണ് പരുക്കുകളെന്നായിരുന്നു വിശദീകരണം. മൂവാറ്റുപുഴ പെരുമറ്റത്താണ് അസം സ്വദേശികളായ കുടുംബം താമസിക്കുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.