CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 23 Minutes 2 Seconds Ago
Breaking Now

ഇന്ത്യന്‍ വേരിയന്റില്‍ 'തട്ടി' ബ്രിട്ടന്റെ അണ്‍ലോക്കിംഗ് പാളുമോ? വേരിയന്റ് ഹോട്ട്‌സ്‌പോട്ടുകളില്‍ താമസിക്കുന്ന 50 കഴിഞ്ഞവര്‍ക്കും, രോഗസാധ്യത അധികമുള്ളവര്‍ക്കും അടിയന്തരമായി സെക്കന്‍ഡ് ഡോസ് നല്‍കും; മെയ് 17 അണ്‍ലോക്കിംഗ് 'നീട്ടിവെയ്ക്കണമെന്ന്' ശാസ്ത്രജ്ഞരും, ഡൊമനിക് കമ്മിംഗ്‌സും!

വേരിയന്റ് സംബന്ധിച്ച് ആശങ്കയുള്ളതായി വ്യക്തമാക്കിയ പ്രധാനമന്ത്രി പ്രാദേശിക ലോക്ക്ഡൗണുകള്‍ വഴി വ്യാപനം തടയാന്‍ തയ്യാറായേക്കുമെന്നാണ് സൂചന

ഇന്ത്യന്‍ വേരിയന്റ് കൊറോണാവൈറസ് പടരുന്ന സാഹചര്യത്തില്‍ ബ്രിട്ടനില്‍ പ്രഖ്യാപിച്ചിട്ടുള്ള അണ്‍ലോക്കിംഗ് നടപടിക്രമങ്ങള്‍ നീട്ടിവെയ്ക്കണമെന്ന് ആവശ്യം ഉയരുന്നു. ചില മേഖലകള്‍ കേന്ദ്രീകരിച്ച് മാത്രം വേരിയന്റ് പടരുമ്പോഴും ജാഗ്രത പാലിക്കണമെന്ന സന്ദേശമാണ് ശാസ്ത്രജ്ഞര്‍ നല്‍കുന്നത്. അണ്‍ലോക്കിംഗ് പ്രക്രിയയെ ബാധിക്കാതെ ഇന്ത്യന്‍ വേരിയന്റ് പടരുന്ന വേഗത കുറയ്ക്കാനായി കൊറോണാവൈറസ് വാക്‌സിന്‍ രണ്ടാം ഡോസ് 10 മില്ല്യണ്‍ പേര്‍ക്ക് നല്‍കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. 

കേസുകള്‍ ഒരാഴ്ചയ്ക്കിടെ ഇരട്ടിയായി കുതിക്കുന്ന സാഹചര്യത്തില്‍ കൊവിഡ്-19 സ്‌ട്രെയിന്റെ വേഗത കുറയ്ക്കാനായി അടിയന്തര പദ്ധതികള്‍ക്ക് മന്ത്രിമാര്‍ അംഗീകാരം നല്‍കി. ഉയര്‍ന്ന ഇന്‍ഫെക്ഷന്‍ സാധ്യതയുള്ള മേഖലകളില്‍ താമസിക്കുന്ന പ്രായമേറിയ ജനങ്ങള്‍ക്ക് രണ്ടാം ഡോസ് നേരത്തെ നല്‍കി സുരക്ഷ ഒരുക്കാനാണ് തീരുമാനം. ബ്രിട്ടനില്‍ മൂന്നാം വ്യാപനം ഉണ്ടായാല്‍ ആശുപത്രി പ്രവേശനത്തിലേക്ക് നയിക്കുന്നത് ഒഴിവാക്കാന്‍ രോഗസാധ്യത അധികമുള്ള മേഖലകളില്‍ പെട്ട 10 മില്ല്യണ്‍ ജനങ്ങള്‍ക്ക് രണ്ടാം ഡോസ് ലഭിക്കുമെന്നാണ് ടൈംസ് റിപ്പോര്‍ട്ട്. 

65 വയസ്സിന് മുകളിലുള്ള ഭൂരിഭാഗം പേര്‍ക്കും രണ്ട് ഡോസുകളും നല്‍കിയിട്ടുണ്ട്. എന്നാല്‍ 50ന് മുകളില്‍ പ്രായമുള്ള കാല്‍ശതമാനത്തോളം പേര്‍ക്കാണ് ഈ സുരക്ഷ ലഭിച്ചിട്ടുള്ളത്. ആറ് മില്ല്യണിലേറെ പേര്‍ സമ്പൂര്‍ണ്ണ സുരക്ഷ ലഭിക്കാത്ത അവസ്ഥയിലാണ്. ചില മേഖലകളില്‍ 100 ശതമാനം വര്‍ദ്ധന റിപ്പോര്‍ട്ട് ചെയ്യുന്നത് ആശങ്കപ്പെടുത്തുന്നതായി പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പ്രതികരിച്ചു. ദേശീയ ഇന്‍ഫെക്ഷന്‍ നിരക്കും ഇതോടൊപ്പം പതിയെ ഉയരുന്നുണ്ട്. പുതിയ കൊറോണാവൈറസ് വേരിയന്റ് വേഗത്തില്‍ പടരുന്ന മേഖലകളില്‍ സേര്‍ജ് ടെസ്റ്റിംഗ് ഏര്‍പ്പെടുത്താനും തീരുമാനമായിട്ടുണ്ട്. 

വേരിയന്റ് സംബന്ധിച്ച് ആശങ്കയുള്ളതായി വ്യക്തമാക്കിയ പ്രധാനമന്ത്രി പ്രാദേശിക ലോക്ക്ഡൗണുകള്‍ വഴി വ്യാപനം തടയാന്‍ തയ്യാറായേക്കുമെന്നാണ് സൂചന. ജൂണ്‍ 21ന് ലോക്ക്ഡൗണ്‍ വിലക്കുകള്‍ നീക്കുന്നതിനെ എതിര്‍ത്ത് ചില ശാസ്ത്രജ്ഞര്‍ മുന്നോട്ട് വന്നിട്ടുണ്ട്യ ബോറിസിന്റെ മുന്‍ ചീഫ് അഡൈ്വസര്‍ ഡൊമിനിക് കമ്മിംഗ്‌സും ഈ മുന്നറിയിപ്പ് നല്‍കി. എന്നാല്‍ അണ്‍ലോക്കിംഗ് നടപടികള്‍ നിര്‍ത്തിവെയ്ക്കില്ലെന്നാണ് സര്‍ക്കാര്‍ ശ്രോതസ്സുകള്‍ നല്‍കുന്ന വിവരം. 




കൂടുതല്‍വാര്‍ത്തകള്‍.