CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 15 Minutes 50 Seconds Ago
Breaking Now

എസെക്‌സിലെ ക്ലബില്‍ ആദ്യ സന്ദര്‍ശനത്തിന് എത്തിയ 18-കാരിയുടെ അവസ്ഥ കണ്ടോ? അപരിചിതന്‍ ഡ്രിങ്കില്‍ മയക്കുമരുന്ന് കലര്‍ത്തി; പ്രേതബാധ കൂടിയ അവസ്ഥയില്‍ മുഖവും, കൈകളും പിടിച്ച് കിടക്കുന്ന മകളുടെ അവസ്ഥ പങ്കുവെച്ച് അമ്മ

മദ്യം അകത്ത് ചെന്നയുടനെ എന്തോ പ്രശ്‌നമുണ്ടെന്ന് മനസ്സിലാക്കിയ മില്ലി ക്ലബില്‍ നിന്നും പുറത്തുവന്നെങ്കിലും വഴിയരികില്‍ കുഴഞ്ഞുവീണു

മിന്നുന്നതെല്ലാം പൊന്നല്ല എന്ന് കേട്ടിട്ടില്ലേ. നമുക്ക് ചുറ്റുമുള്ള ആളുകളുടെ അവസ്ഥയും ഏതാണ്ട് സമാനമാണ്. ചിരിച്ച് കാണിക്കുന്ന ആളുകളെ പോലും വിശ്വസിക്കാന്‍ പറ്റാത്ത ഈ കാലത്ത് അപരിചിതരുടെ അവസ്ഥ എന്തായിരിക്കുമെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ! ജീവിതത്തില്‍ ആദ്യമായി നൈറ്റ് ക്ലബ്ബ് സന്ദര്‍ശിച്ച കൗമാരക്കാരിയുടെ ഡ്രിങ്കില്‍ മയക്കുമരുന്ന് കലര്‍ത്തിയതിനെ തുടര്‍ന്ന് 'പ്രേതബാധ' കൂടിയ അവസ്ഥയിലായ മകളുടെ ദൃശ്യങ്ങളാണ് ഭയചകിതയായ അമ്മ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. 

എസെക്‌സിലെ സൗത്ത്എന്‍ഡിലുള്ള മൂ മൂസില്‍ വെച്ചാണ് മില്ലി ടാപ്ലിന്റെ മദ്യത്തില്‍ അപകടം കലക്കിയത്. വായ് ബലത്തില്‍ അടച്ചുപിടിച്ച്, കൈകള്‍ മാന്താനൊരുങ്ങുന്നത് പോലെ വളച്ചുമാണ് മില്ലിയുടെ കിടപ്പ്. നൈറ്റ് ക്ലബില്‍ എത്തിയപ്പോള്‍ പരിചയമില്ലാത്ത പദാര്‍ത്ഥം മദ്യത്തില്‍ ആരോ ചേര്‍ത്തതാണെന്നാണ് അമ്മ കരുതുന്നത്. 

ക്ലബില്‍ വെച്ച് സംസാരിച്ച അപരിചിതന്‍ രണ്ട് ഡ്രിങ്ക് നല്‍കിയതിന് പിന്നാലെയാണ് 18-കാരി മില്ലിയെ ആശുപത്രിയില്‍ എത്തിക്കേണ്ടി വന്നത്. ഉത്തരവാദിയായ പ്രതിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. മകള്‍ പ്രേതബാധ കൂടിയ അവസ്ഥയിലായിരുന്നുവെന്ന് മില്ലിയുടെ അമ്മ ക്ലെയര്‍ പറയുന്നു. എന്താണ് സംഭവിക്കുന്നതെന്നോ, അവളുടെ അവസ്ഥ എന്താണെന്നോ പറയാന്‍ കഴിയാത്ത നിലയായിരുന്നു, 48-കാരി വിവരിച്ചു. 

മദ്യം അകത്ത് ചെന്നയുടനെ എന്തോ പ്രശ്‌നമുണ്ടെന്ന് മനസ്സിലാക്കിയ മില്ലി ക്ലബില്‍ നിന്നും പുറത്തുവന്നെങ്കിലും വഴിയരികില്‍ കുഴഞ്ഞുവീണു. സുഹൃത്തുക്കള്‍ അരികിലുണ്ടായതിനാല്‍ ഇവരാണ് ആശുപത്രിയില്‍ എത്തിച്ചത്. മറിച്ചായിരുന്നെങ്കില്‍ എന്ത് സംഭവിക്കുമായിരുന്നുവെന്നാണ് അമ്മയുടെ ചോദ്യം. ആദ്യമായി നൈറ്റ് പാര്‍ട്ടിക്ക് പോകുന്നതിന്റെ സന്തോഷത്തില്‍ പോയ മകള്‍ തിരിച്ചെത്തിയത് ഈ വിധമാണെന്ന് ക്ലെയര്‍ പറയുന്നു. 

വാങ്ങുന്ന മദ്യം ശ്രദ്ധിക്കാതെ എവിടെയെങ്കിലും വെയ്ക്കുകയോ, അപരിചിതരില്‍ നിന്നും വാങ്ങുകയോ ചെയ്യരുതെന്ന് മൂ മൂസ് പ്രതികരിച്ചു. 




കൂടുതല്‍വാര്‍ത്തകള്‍.