ബ്രിസ്റ്റോള്‍ സെന്റ് തോമസ് സീറോ മലബാര്‍ ചർച്ചിൽ ദുക്റാന തിരുന്നാളിന് കൊടിയേറി. വെള്ളിയാഴ്ച വൈകീട്ട് 6.30ന് കൊടിയേറ്റോടെ നാലു ദിവസം നീളുന്ന തിരുന്നാള്‍ ആഘോഷം തുടങ്ങി. ഫാ പോള്‍ വെട്ടിക്കാട്ടിന്റെ നേതൃത്വത്തിലായിരുന്നു ചടങ്ങി.ഫാ ടോണി പഴയകളത്തിന്റെ നേതൃത്വത്തില്‍ വചന സന്ദേശവും വിശുദ്ധ കുര്ബാനയുംനടന്നു. ദിവ്യ കാരുണ്യ ആരാധനയും നേര്‍ച്ചയും ഉണ്ടായിരുന്നു
ഗ്രേറ്റ് ബ്രിട്ടന് സീറോ മലബാര്‍ രൂപതയുടെ ഇടവക തലത്തിലേക്ക് ഉയര്‍ത്തപ്പെടുന്ന ബ്രിസ്റ്റോളിലെ സീറോ മലബാര്‍ സമൂഹം ഇടവക പ്രഖ്യാപനവും മാര്‍ തോമാശ്ലീഹയുടെ ദുക്റാന തിരുനാളും ജൂലൈ 1,2,3,4 തിയതുകളില്‍ ആഘോഷിക്കുന്നു. മാര്‍ തോമാശ്ലീഹായുടെ ഓര്‍മ്മ ദിനത്തില്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവ് മിഷനെ ഇടവകയായി പ്രഖ്യാപിക്കുന്നതും ആഘോഷമായ വി. കുര്‍ബാന അര്‍പ്പിച്ച് വചന സന്ദേശം നല്‍കുകയും ചെയ്യും.
ശനിയാഴ്ച ഫാ ഫാന്‍സ്വാ പത്തിലിന്റെ കാർമ്മികത്വത്തിൽ തിരു സ്വരൂപങ്ങളുടെ വെഞ്ചിരിപ്പും നൊവേനയും നടന്നു.ഫാ ജോബി വെള്ളപ്ലാക്കൽ വചന സന്ദേശം നടത്തി.
വീടുകളിലേക്കുള്ള അമ്പു പ്രദക്ഷിണവും ഭക്തിസാന്ദ്രമായി.
തിരുന്നാളിന്റെ പ്രധാന ദിവസമായ ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ഇടവക പ്രഖ്യാപനവും ആഘോഷമായ വി. കുര്‍ബാനയും വചന സന്ദേശവും നടത്തും. കാര്മ്മികന് അഭി. മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തിലായിരിക്കും ചടങ്ങുകള്‍.
വിനോദ പരിപാടികള്‍ക്ക് ശേഷം സ്നേഹ വിരുന്നുമുണ്ടാകും.
ജൂലൈ 4 തിങ്കളാഴ്ച 7 മണിക്ക് വിശുദ്ധ കുര്‍ബാന ( ഇടവകയില്‍ നിന്നും ഇടവകാംഗങ്ങളുടെ കുടുംബങ്ങളില്‍ നിന്നും മരിച്ചു പോയവരുടെ ഓര്‍മ്മ, ഒപ്പീസ്, ശേഷം കൊടിയിറക്കം.
അനുഗ്രഹീത അവസരത്തില്‍ കുട്ടികള്‍ തൈലാഭിഷേകം സ്വീകരിക്കുന്നതോടൊപ്പം നിര്‍മ്മാണ ഘട്ടത്തിലേക്ക് അടുക്കുന്ന ദേവാലയത്തിന്റെ സ്ഥലത്ത് ഒരു ഇടവക കുടുംബം എന്ന നിലയില്‍ ആദ്യമായി ഒത്തുചേരുന്നതും വിനോദ പരിപാടികളോടും സ്നേഹ വിരുന്നോടും കൂടെ ദിവസം ആഘോഷിക്കുന്നതുമാണ്.