CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 35 Minutes 28 Seconds Ago
Breaking Now

റെനീസിന്റെ കാമുകി ക്വാര്‍ട്ടേഴ്‌സിലെത്തി നജ്‌ലയുമായി വഴക്കുണ്ടാക്കി, പിന്നാലെ കുട്ടികളെ കൊലപ്പെടുത്തി നജ്‌ല ജീവനൊടുക്കി ; നിര്‍ണായക ദൃശ്യങ്ങള്‍ പൊലീസിന്

ഫോറന്‍സിക് പരിശോധനയിലാണ് ക്യാമറയില്‍ നിന്ന് ദൃശ്യങ്ങള്‍ കണ്ടെത്തിയത്.

പൊലീസ് ക്വാര്‍ട്ടേഴ്‌സില്‍ മക്കളുമായി യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ നിര്‍ണായക ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. മരിച്ച നജ്‌ലയുടെ ഭര്‍ത്താവ് റെനീസിന്റെ കാമുകി ക്വാര്‍ട്ടേഴ്‌സിലെത്തി നജ്‌ലയുമായി വഴക്കിടുന്നതിന്റെ ദൃശ്യങ്ങളാണ് ലഭിച്ചത്. കൂട്ടമരണം നടക്കുന്നതിന് തൊട്ടുമുമ്പായിരുന്നു ഇത്. കേസിന്റെ അന്വേഷണത്തിനിടെ വീടിനുള്ളില്‍ നജ്‌ലയറിയാതെ റെനീസ് സ്ഥാപിച്ച സിസിടിവി ക്യാമറ കണ്ടെത്തിയിരുന്നു. ഫോറന്‍സിക് പരിശോധനയിലാണ് ക്യാമറയില്‍ നിന്ന് ദൃശ്യങ്ങള്‍ കണ്ടെത്തിയത്.

മെയ് 9നാണ് ആലപ്പുഴ എആര്‍ ക്യാമ്പ് പൊലീസ് ക്വാര്‍ട്ടേഴസില്‍ രണ്ട് മക്കളെയും കൊന്ന് നജ്‌ല ജീവനൊടുക്കിയത്. റെനീസിന്റെ നിരന്തര പീഡനങ്ങളും, പരസ്ത്രീ ബന്ധവുമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. റെനീസിന്റെ കാമുകി ഷഹാനയുടെ പീഡനവും ആത്മഹത്യയ്ക്ക് കാരണമായെന്ന കണ്ടെത്തലിന് പിന്നാലെ ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു. റെനീസിന്റെ ഭാര്യയായി ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കാന്‍ തന്നെ അനുവദിക്കണമെന്ന് ഷഹാന നിരന്തരം നജ്‌ലയോട് ആവശ്യപ്പെട്ടിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

സംഭവദിവസം വൈകിട്ടാണ് ഷഹാന ക്വാര്‍ട്ടേഴ്‌സിലെത്തിയതെന്ന് ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. ഹാളില്‍ വെച്ച് നജ്‌ലയുമായി ഇവര്‍ വഴക്കിടുന്നതും ദൃശ്യങ്ങളിലുണ്ട്. ഒരു മണിക്കൂറിന് ശേഷം ഷഹാന മടങ്ങിപ്പോകുന്നു. ഇതിന് ശേഷമാണ് കുഞ്ഞുങ്ങളെ കൊന്ന് നജ്‌ല കിടപ്പുമുറിയില്‍ തൂങ്ങിമരിക്കുന്നത്. നജ്‌ലയെ നിരീക്ഷിക്കാന്‍ സ്ഥാപിച്ച ക്യാമറ വഴി ആത്മഹത്യയുള്‍പ്പടെ റെനീസ് തത്സമയം കണ്ടിരിക്കാമെന്ന് പൊലീസ് കരുതിയിരുന്നുവെങ്കിലും, മരണം നടന്ന കിടപ്പുമുറി ക്യാമറയുടെ പരിധിയില്‍ അല്ലെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. റെനീസിനെ സഹായിക്കുന് നതരത്തിലാണ് കേസിന്റെ അന്വേഷണം എന്ന് ആരോപിച്ച് നജ്‌ലയുടെ കുടുംബം മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിനെ തുടര്‍ന്ന് ആലപ്പുഴ എസ്പിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് ഇപ്പോള്‍ കേസിന്റെ അന്വേഷണം പുരോഗമിക്കുന്നത്. റെനീസിന്റെ വട്ടിപ്പലിശ ഇടപാടുകളെ കുറിച്ചും പൊലീസ് അന്വേഷണം നടക്കുന്നുണ്ട്.

 




കൂടുതല്‍വാര്‍ത്തകള്‍.