CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 54 Minutes 40 Seconds Ago
Breaking Now

ഒപ്പം താമസിച്ച കാമുകനെ കൊന്ന് ബാഗിലാക്കി യുവതി ; പൊലീസ് പിടിയില്‍

ഫിറോസ് അലി എന്ന ഇരുപത്തിമൂന്നുകാരനാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് പറഞ്ഞു.

കാമുകനെ കഴുത്തറുത്ത് കൊന്ന് മൃതദേഹം ബാഗില്‍ കൊണ്ടുപോകുന്നതിനിടെ യുവതി പോലീസിന്റെ പിടിയിലായി. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. ട്രോളി ബാഗിലാക്കിയ മൃതദേഹവുമായി പോകുന്നതിനിടെ പോലീസിന്റെ പരിശോധനയിലാണ് പ്രീതി ശര്‍മ എന്ന യുവതി പിടിയിലായത്. ഫിറോസ് അലി എന്ന ഇരുപത്തിമൂന്നുകാരനാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് പറഞ്ഞു.

പ്രീതി നാല് വര്‍ഷം മുമ്പ് വിവാഹമോചിതയായിരുന്നു. തുടര്‍ന്ന് ഫിറോസ് അലിക്കൊപ്പം താമസിച്ച് വരികയായിരുന്നു. ഇതിനിടയില്‍ തന്നെ വിവാഹം കഴിക്കണമെന്ന പ്രീതിയുടെ ആവശ്യം ഫിറോസ് നിരസിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഞായറാഴ്ച രാത്രി പട്രോളിങ്ങിനിടെയാണ് മൃതദേഹവുമായി യുവതി പോലീസിന്റെ കൈയ്യില്‍ അകപ്പെടുന്നത്.

ട്രോളി ബാഗുമായി യുവതി പോകുന്നത് കണ്ട പോലീസ് അസ്വഭാവികത തോന്നി പരിശോധിക്കുകയായിരുന്നു. വനിതാ കോണ്‍സ്റ്റബിള്‍ ബാഗ് തുറന്ന് പരിശോധിച്ചപ്പോഴാണ് ബാഗിനുള്ളില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് തന്റെ കാമുകന്റെ മൃതദേഹമാണിതെന്ന് പ്രീതി വെളിപ്പെടുത്തിയതെന്ന് എസ്എസ്പി മുനിരാജ് പറഞ്ഞു.

ഫിറോസിനെ വിവാഹം കഴിക്കണമെന്ന് തനിക്ക് ആഗ്രഹമുണ്ടായിരുന്നെന്ന് പ്രീതി ശര്‍മ പോലീസിനോട് വെളിപ്പെടുത്തുകയായിരുന്നു. താന്‍ ഈ ആവശ്യം ഉന്നയിച്ചപ്പോള്‍ മറ്റൊരു മതത്തില്‍പ്പെട്ട പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ വീട്ടുകാര്‍ സമ്മതിക്കില്ലെന്ന് പറഞ്ഞ് ഫിറോസ് വിവാഹ അഭ്യര്‍ഥന നിരസിക്കുകയായിരുന്നു. വീണ്ടും വിവാഹം കഴിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ പ്രീതിയുടെ സ്വഭാവം മോശമാണെന്ന് പറഞ്ഞ് ഫിറോസ് അധിക്ഷേപിച്ചു. ഈ ദേഷ്യത്തിലാണ് റേസര്‍ ഉപയോഗിച്ച് ഫിറോസിന്റെ കഴുത്തറുത്തതെന്നാണ് യുവതിയുടെ മൊഴി.

പിന്നീട് ഒരു ട്രോളി ബാഗ് വാങ്ങി മൃതദേഹം അതിനകത്താക്കി ഉപേക്ഷിക്കാന്‍ പോകുമ്പോഴാണ് യുവതി പിടിയിലായത്. ഗാസിയാബാദ് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് ബാഗ് ഉപേക്ഷിക്കാനായിരുന്നു യുവതി ലക്ഷ്യമിട്ടിരുന്നത്. കഴുത്തറുക്കാന്‍ ഉപയോഗിച്ച റേസര്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്.

 




കൂടുതല്‍വാര്‍ത്തകള്‍.