CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 4 Minutes 39 Seconds Ago
Breaking Now

സാല്‍ഫോര്‍ഡിലെ മരക്കൂട്ടങ്ങള്‍ക്കിടയില്‍ പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം ഇന്ത്യന്‍ വംശജന്റേത്; കാണാതായ 24-കാരന്‍ ഷെഫിനെ കൊലപ്പെടുത്തിയ പ്രതിയെ പൊക്കിയെന്ന് പോലീസ്; ജോലി കഴിഞ്ഞ് വീട്ടില്‍ പോകുന്നതിനിടെ എന്ത് സംഭവിച്ചു?

ജൂലൈ 4ന് ഹിരണ്‍ ചൗഹാനെ കാണാതായെന്ന് കാണിച്ച് കുടുംബം പരാതി നല്‍കിയിരുന്നു

ഇന്ത്യന്‍ വംശജര്‍ക്ക് ഞെട്ടല്‍ സമ്മാനിച്ച് കൊണ്ട് യുകെയില്‍ കാണാതായ 24-കാരനായ ഇന്ത്യന്‍ വംശജന്റെ മൃതദേഹം പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തി. കാണാതായ ഷെഫിന്റെതാണ് പ്ലാസ്റ്റിക് ഷീറ്റില്‍ പൊതിഞ്ഞ് ഉപേക്ഷിച്ചതെന്നാണ് സ്ഥിരീകരിച്ചത്. ഷെഫിനെ കൊലപ്പെടുത്തിയെന്ന് സംശയിക്കുന്ന 32-കാരനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 

24-കാരനായ ഷെഫ് ഹിരണ്‍ ചൗഹാനാണ് കൊല്ലപ്പെട്ടത്. സാല്‍ഫോര്‍ഡ് സീഡ്‌ലിയില്‍ നിന്നുമുള്ള ചൗഹാന്റെ കുടുംബത്തെ ഈ ദുരന്ത വാര്‍ത്ത അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം രാവിലെ 8 മണിയോടെയാണ് മരങ്ങള്‍ മുറിയ്ക്കാന്‍ എത്തിയ സ്‌കൂള്‍ കുട്ടികള്‍ യുവാവിന്റെ മൃതദേഹം കണ്ടത്. മാഞ്ചസ്റ്ററിലെ എല്‍ ചാപോ റെസ്‌റ്റൊറന്റില്‍ ജോലി ചെയ്തിരുന്ന ചൗഹാന്‍ ഷിഫ്റ്റ് പൂര്‍ത്തിയാക്കി വീട്ടില്‍ മടങ്ങിയെത്തിയിരുന്നില്ല. 

ചൊവ്വാഴ്ച, ജൂലൈ 2ന് രാത്രി 10.30ന് ഷിഫ്റ്റ് പൂര്‍ത്തിയാക്കിയ ഹിരണ്‍ ചൗഹാന്‍ സുഹൃത്തിനൊപ്പമാണ് വീട്ടിലേക്ക് മടങ്ങിയത്. ഇരുവരും മക്‌ഡൊണാള്‍ഡ്‌സ് സന്ദര്‍ശിച്ച ശേഷമാണ് അവരവരുടെ വീടുകളിലേക്ക് ട്രാമില്‍ കയറിയത്. സിസിടിവി ദൃശ്യങ്ങളില്‍ ചൗഹാന്‍ രാത്രി 11.30ന് ഒന്നില്‍ നിന്നും ഇറങ്ങുന്നതും കാണാം. എന്നാല്‍ വാടക നല്‍കി താമസിച്ച മുറിയിലേക്ക് അദ്ദേഹം എത്തിച്ചേര്‍ന്നില്ല. 

കൊലപാതകം നടത്തിയെന്ന് സംശയിക്കുന്ന 32കാരനെയാണ് സാല്‍ഫോര്‍ഡ് മേഖലയില്‍ നിന്നും അറസ്റ്റ് ചെയ്തിരിക്കുന്നത്. ജൂലൈ 4ന് ഹിരണ്‍ ചൗഹാനെ കാണാതായെന്ന് കാണിച്ച് കുടുംബം പരാതി നല്‍കിയിരുന്നു. അറസ്റ്റിലായ കൊലപാതകിയെ കണ്ടവരില്‍ നിന്നും വിവരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ്. 




കൂടുതല്‍വാര്‍ത്തകള്‍.