CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 54 Minutes 55 Seconds Ago
Breaking Now

എന്‍എച്ച്എസിന്റെ 4 ലക്ഷം പൗണ്ട് അടിച്ചുമാറ്റി കാമുകിയ്‌ക്കൊപ്പം മുങ്ങിയ ബ്രിട്ടീഷ് ജിപി കാമുകിയെ വെടിവെച്ച് കൊന്നു; ഒടുവില്‍ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

ഒരു തര്‍ക്കത്തിനൊടുവിലാണ് കൊലപാതകവും ആത്മഹത്യയും നടന്നതെന്നാണ് കരുതുന്നത്

കാമുകിയെ വെടിവെച്ച് കൊന്ന തോക്ക് ഉപയോഗിച്ച് ഡോക്ടര്‍ സ്വയം വെടിവെച്ച് മരിച്ചു. എന്‍എച്ച്എസിന്റെ 4 ലക്ഷം പൗണ്ട് അടിച്ചുമാറ്റി കാമുകിയ്‌ക്കൊപ്പം യുകെ ഉപേക്ഷിച്ച് പോയ 42-കാരനായ ജിപി ടൈറ്റസ് ബ്രാഡ്‌ലിയാണ് ആത്മഹത്യ ചെയ്തത്. 28 വയസ്സുകാരിയായ കാമുകി നവോമി ഗ്രെഗ്ലിയെ കൊലപ്പെടുത്തിയ ശേഷമാണ് ആത്മഹത്യ.

കേപ്പ് വെര്‍ഡിയില്‍ സാന്റോ അന്റാവോയില്‍ വെച്ചായിരുന്നു സംഭവങ്ങള്‍. ജിപിയെയും, കാമുകിയെയും കാണാതായതോടൊപ്പം ഡോ. ബ്രാഡ്‌ലി ജോലി ചെയ്തിരുന്ന നാല് ഇടങ്ങളിലെ പെന്‍ഷന്‍ ഫണ്ടും, ജീവനക്കാരുടെ ശമ്പളവും അപ്രത്യക്ഷമായിരുന്നു. ഒരൊറ്റ ബുള്ളറ്റാണ് ഇരുവരുടെയും ജീവനെടുത്തതെന്ന് അറ്റ്‌ലാന്‍ഡിക് ദ്വീപില്‍ നിന്നുമുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ഒരു തര്‍ക്കത്തിനൊടുവിലാണ് കൊലപാതകവും ആത്മഹത്യയും നടന്നതെന്നാണ് കരുതുന്നത്. ഇവര്‍ താമസിച്ചിരുന്ന ഡിവിന്‍ ആര്‍ട്ട് ഹൗസ് മാനേജറാണ് ഈ വിവരം നല്‍കിയത്. പങ്കാളി തന്നെ മര്‍ദ്ദിച്ചതായി യുവതി ഒരു ജീവനക്കാരനോട് വെളിപ്പെടുത്തിയിരുന്നു. ഏതാനും മിനിറ്റുകള്‍ ശേഷം വെടിയൊച്ച കേട്ട് ഓടിയെത്തുമ്പോഴും സംഭവങ്ങള്‍ നടന്നിരുന്നു.

2012-ലാണ് ഒരു സഹജീവനക്കാരിയുമായി ബന്ധമുണ്ടെന്ന പേരില്‍ ജിപിയുടെ വിവാഹബന്ധം തകരുന്നത്. ഇതിന് ശേഷമാണ് ഹംഗേറിയക്കാരി നവോമിയെ കണ്ടുമുട്ടുന്നത്. ഈസ്റ്റ് സസെക്‌സിലെ ഹാസ്റ്റിംഗ് സര്‍ജറിയില്‍ നിന്നാണ് പണം പോയത്. അടിച്ചു മാറ്റിയ പണം കാമുകിയുടെ അക്കൗണ്ടില്‍ കണ്ടെത്തുകയും ചെയ്തിരുന്നു.




കൂടുതല്‍വാര്‍ത്തകള്‍.