CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
59 Minutes 20 Seconds Ago
Breaking Now

മകന്റെ കഴുത്ത് മുറിച്ചു, മകള്‍ക്ക് വിഷം നല്‍കി; കുടുംബത്തിന്റെ ആത്മഹത്യ നാട്ടുകാരെ ഞെട്ടിച്ചപ്പോള്‍ പോലീസിന് തലവേദന; ആത്മഹത്യാ കുറിപ്പില്‍ കണക്ക് ഫോര്‍മുല

കുട്ടികളെ കൊലപ്പെടുത്തിയ ശേഷമാണ് കുടുംബത്തിലെ മുതിര്‍ന്നവര്‍ ജീവനൊടുക്കിയത്

ആത്മഹത്യാ കുറപ്പില്‍ മരിക്കാനുള്ള കാരണം വ്യക്തമായി എഴുതിവെച്ചാല്‍ പിന്നെ അന്വേഷിക്കാനെത്തുന്ന പോലീസുകാര്‍ക്ക് പാതി തലവേദന തീര്‍ന്നുകിട്ടും. ഇതൊന്നും ഇല്ലാതെ നടക്കുന്ന മരണങ്ങള്‍ ആണെങ്കില്‍ ദുരൂഹത തീര്‍ക്കാന്‍ പോലീസ് നെട്ടോട്ടം ഓടേണ്ടി വരും. എന്നാല്‍ ജാര്‍ഖണ്ഡിലെ ഒരു കുടുംബത്തിലെ ആറ് പേര്‍ മരിച്ച സംഭവത്തില്‍ പോലീസ് കണക്ക് പഠിക്കുകയാണ്. 

കുട്ടികളെ കൊലപ്പെടുത്തിയ ശേഷമാണ് കുടുംബത്തിലെ മുതിര്‍ന്നവര്‍ ജീവനൊടുക്കിയത്. എന്നാല്‍ ഇവരുടെ മൃതദേഹങ്ങള്‍ക്ക് സമീപം കണ്ടെത്തിയ ആത്മഹത്യാ കുറിപ്പില്‍ ബുദ്ധിമുട്ടേറിയ കണക്ക് ഫോര്‍മുല എഴുതിവെച്ചതാണ് പോലീസിന് പണിയായത്. 40-കാരന്‍ നരേഷ് മഹേശ്വരി, ഭാര്യ പ്രീതി (38), മുത്തശ്ശന്‍ മഹാവീര്‍ മഹേശ്വരി (70), മുത്തശ്ശി കിരണ്‍ (65), കുട്ടികളായ അഞ്ജലി (6), അമന്‍ (8) എന്നിവരെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. 

അമനെ കഴുത്ത് അറുത്താണ് കൊലപ്പെടുത്തിയത്. അഞ്ജലിയെ വിഷം കൊടുത്തും കൊലപ്പെടുത്തി. പിതാവിന്റെ രോഗവും, കടവും, ഡ്രൈ ഫ്രൂട്‌സിന്റെ ബിസിനസ് പൊളിഞ്ഞതുമാണ് ഇവരെ കടുംകൈയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് കരുതുന്നത്. നരേഷ് ഫ് ളാറ്റിന്റെ മുകളില്‍ നിന്നും ചാടിയാണ് ജീവനൊടുക്കിയത്. മറ്റ് രണ്ട് പേര്‍ സീലിംഗ് ഫാനില്‍ തൂങ്ങിമരിച്ചു. 

മറ്റൊരു ഇരയെ ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയത്. ആരാണ് കത്തെഴുതിയതെന്ന് വ്യക്തമല്ല. ബുദ്ധിമുട്ടുള്ള കണക്ക് ഫോര്‍മുലയ്ക്ക് മുകളില്‍ അമനെ തൂക്കാനുള്ള ശ്രമം പരാജയപ്പെട്ടത് കൊണ്ട് കൊന്നതായി എഴുതിയിട്ടുണ്ട്. സംഭവം കൊലപാതകമാണോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. 




കൂടുതല്‍വാര്‍ത്തകള്‍.