CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 39 Minutes 54 Seconds Ago
Breaking Now

അശ്ലീലത്തില്‍ നിന്നും ഞങ്ങളെ രക്ഷിക്കൂ! ജനങ്ങളെ നീലച്ചിത്ര അടിമകളാക്കി ഈ 'വെബ്‌സൈറ്റ്'; ബ്രിട്ടനില്‍ സഹായം തേടുന്നവരുടെ എണ്ണം കുതിച്ചുയരുന്നു; സ്‌കോട്ട്‌ലണ്ടില്‍ സ്ഥിതി ഭയാനകം!

മഹാമാരിയാണ് ആളുകളെ കൂടുതല്‍ ഓണ്‍ലൈന്‍ അശ്ലീലതയുടെ ഉപയോഗത്തിലേക്ക് തള്ളിവിട്ടതെന്ന് യുകെ അഡിക്ഷന്‍ ട്രീറ്റ്‌മെന്റ് ഗ്രൂപ്പ്

ഒണ്‍ലി ഫാന്‍സ് വെബ്‌സൈറ്റിലെ നീലച്ചിത്ര കണ്ടന്റുകള്‍ പതിവായി വീക്ഷിച്ച് അടിമകളായി മാറുന്നതിനെ തുടര്‍ന്ന് സഹായം തേടുന്നവരുടെ എണ്ണം റെക്കോര്‍ഡില്‍. അശ്ലീല ലോകത്ത് നിന്നും രക്ഷപ്പെടാനായി സഹായം തേടുന്നവരുടെ എണ്ണത്തില്‍ 25% വര്‍ദ്ധനവ് ഉണ്ടായെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 

ഇംഗ്ലണ്ടില്‍ മാത്രം ഈ വിധത്തില്‍ സഹായം തേടിയവരുടെ എണ്ണം 15% വര്‍ദ്ധിച്ച് 9840-ലേക്കാണ് ഉയര്‍ന്നത്. വെയില്‍സില്‍ ഇതേ കാലയളവില്‍ 339 പേരാണ് സഹായം തേടിയത്. നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ 66 വര്‍ദ്ധനവ് രേഖപ്പെടുത്തി 2022-ലെ 168ല്‍ നിന്നും 280 പേരും സഹായം അഭ്യര്‍ത്ഥിച്ചതായി യുകെ അഡിക്ഷന്‍ ട്രീറ്റ്‌മെന്റ് ഗ്രൂപ്പ് പറഞ്ഞു. 

എന്നാല്‍ സ്‌കോട്ട്‌ലണ്ടില്‍ സ്ഥിതി വളരെ രൂക്ഷമാണ്. നീലച്ചിത്ര അടിമത്തം ഇവിടെ 170 ശതമാനമാണ് കുതിച്ചുയര്‍ന്നത്. ഒരു വര്‍ഷം മുന്‍പ് 584 പേരാണ് ചികിത്സ തേടിയതെങ്കില്‍ ഈ വര്‍ഷം ഇത് 1582 ആയാണ് വര്‍ദ്ധിച്ചത്. ആര്‍ക്ക് വേണമെങ്കിലും അശ്ലീല കണ്ടന്റ് പങ്കുവെയ്ക്കാന്‍ കഴിയുന്ന ഒണ്‍ലിഫാന്‍സ് വെബ്‌സൈറ്റ് ജനമനസ്സുകളെ വിഷലിപ്തമാക്കുന്നുവെന്നാണ് ഈ കഥകള്‍ വ്യക്തമാക്കുന്നത്. 

മഹാമാരിയാണ് ആളുകളെ കൂടുതല്‍ ഓണ്‍ലൈന്‍ അശ്ലീലതയുടെ ഉപയോഗത്തിലേക്ക് തള്ളിവിട്ടതെന്ന് യുകെ അഡിക്ഷന്‍ ട്രീറ്റ്‌മെന്റ് ഗ്രൂപ്പ് ചൂണ്ടിക്കാണിക്കുന്നു. കണ്ടന്റ് പങ്കിടുന്നവരുമായി നേരിട്ട് ആശയവിനിമയത്തില്‍ വരുന്നതാണ് ഒണ്‍ലിഫാന്‍സ് പോലുള്ള സൈറ്റുകളിലേക്ക് ഉപയോക്താക്കളെ എത്തിക്കുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.