CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 48 Minutes 14 Seconds Ago
Breaking Now

265 പേരുടെ ജീവനെടുത്ത അപകടത്തിന് ഇടയാക്കിയത് കോ-പൈലറ്റിന്റെ 'ചെറിയ' അബദ്ധമോ? സാധ്യതകള്‍ പങ്കുവെച്ച് വിദഗ്ധര്‍; 2025 വിമാനയാത്രകളുടെ ദുരന്തവര്‍ഷമോ? എയര്‍ ഇന്ത്യ അപകടത്തില്‍ പെട്ടവര്‍ക്ക് ആദരവായി ട്രൂപ്പിംഗ് ദി കളറില്‍ 'കറുത്ത ബാന്‍ഡ്' ധരിക്കാന്‍ ഉത്തരവിട്ട് ചാള്‍സ് രാജാവ്

ഒരു ദശകത്തിനിടെ ലോകം കണ്ട ഏറ്റവും വലിയ ദുരന്തത്തിലേക്ക് നയിച്ചത് അബദ്ധമാകുമെന്ന് വിദഗ്ധര്‍

അഹമ്മദാബാദില്‍ എയര്‍ ഇന്ത്യയുടെ ബോയിംഗ് എഐ171 വിമാനം തകര്‍ന്നുവീണതിനെ കുറിച്ചുള്ള അന്വേഷണം തുടരുകയാണ്. വിമാനത്തിന്റെ ബ്ലാക്‌ബോക്‌സില്‍ നിന്നും അപകടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് കരുതുന്നത്. ഇന്ത്യന്‍ എയര്‍ ആക്‌സിഡന്റ് അന്വേഷണ വിഭാഗത്തിന് പുറമെ യുഎസില്‍ നിന്നും, യുകെയില്‍ നിന്നും അന്വേഷണ സംഘങ്ങള്‍ പിന്തുണയുമായി രംഗത്തുണ്ട്. ഇതിനിടയിലാണ് വിദഗ്ധര്‍ അപകടത്തിലേക്ക് നയിച്ചിരിക്കാന്‍ ഇടയുള്ള കാരണങ്ങളെ കുറിച്ച് സംസാരിക്കുന്നത്. 

എയര്‍ ഇന്ത്യ വിമാനത്തിലെ സഹ-പൈലറ്റിന്റെ അബദ്ധമാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് ഏവിയേഷന്‍ വിദഗ്ധനും, കൊമേഴ്‌സ്യല്‍ എയര്‍ലൈന്‍ പൈലറ്റുമായ ക്യാപ്റ്റന്‍ സ്റ്റീവ് വിശ്വസിക്കുന്നത്. വിമാനത്തിന്റെ ലാന്‍ഡിംഗ് ഗിയര്‍ പിന്‍വലിക്കുന്നതിന് പകരം വിംഗ് ഫ്‌ളാപ്പുകള്‍ വലിച്ചതാണ് വിമാനം താഴേക്ക് പതിക്കാന്‍ ഇടയാക്കിയതെന്നാണ് ഇദ്ദേഹം സൂചിപ്പിക്കുന്നത്. 

ഫ്‌ളാപ്പുകള്‍ ഈ വിധം ഉയര്‍ത്തിയിട്ടുണ്ടെങ്കില്‍ വിമാനത്തിന്റെ വേഗത നഷ്ടപ്പെടുകയും, താഴേക്ക് പോകുകയും ചെയ്യും, പൈലറ്റിന് നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടായി മാറുകയും ചെയ്യും. സാധാരണമായി 787-ന്റെ കോമ്പോസിറ്റ് വിംഗുകള്‍ പറന്നുയരാനായി മടങ്ങേണ്ടതാണ്, എന്നാല്‍ എയര്‍ ഇന്ത്യ വിമാനത്തില്‍ ഈ മടങ്ങല്‍ ഉണ്ടായില്ല, സ്റ്റീവ് പറയുന്നു. 

ഒരു ദശകത്തിനിടെ ലോകം കണ്ട ഏറ്റവും വലിയ ദുരന്തത്തിലേക്ക് നയിച്ചത് ഈ ഘടകങ്ങളാകുമെന്നാണ് ഇദ്ദേഹത്തിന്റെ നിലപാട്. വര്‍ഷത്തിന്റെ തുടക്കത്തില്‍ അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനം സൈനിക ഹെലികോപ്ടറുമായി കൂട്ടിയിടിച്ച് 67 പേര്‍ മരിച്ചിരുന്നു. ഈ വര്‍ഷം വിവിധ വിമാന അപകടങ്ങളിലായി 460 പേര്‍ മരിച്ചിരുന്നു. എന്നിരുന്നാലും വിമാനയാത്ര അപകടകരമാണെന്ന തോന്നലിലേക്ക് പോകേണ്ട സാഹചര്യമില്ലെന്നാണ് ലെസ്റ്റര്‍ യൂണിവേഴ്‌സിറ്റി സിവില്‍ സേഫ്റ്റി & സെക്യൂരിറ്റി യൂണിറ്റ് ഡയറക്ടര്‍ ഡോ. സൈമണ്‍ ബെന്നെറ്റിന്റെ നിലപാട്. 

അതേസമയം ചാള്‍സ് രാജാവിന്റെ ഔദ്യോഗിക പിറന്നാള്‍ ചടങ്ങിന്റെ ഭാഗമായുള്ള ട്രൂപ്പിംഗ് ദി കളറില്‍ രാജകുടുംബാംഗങ്ങള്‍ കറുത്ത ആംബാന്‍ഡ് ധരിച്ചാകും എത്തുക. വിമാന അപകടത്തില്‍ ജീവന്‍ പൊലിഞ്ഞവര്‍ക്കുള്ള ആദരവ് അര്‍പ്പിക്കാനാണ് രാജാവ് ഈ ഉത്തരവ് നല്‍കിയത്. 

 

 




കൂടുതല്‍വാര്‍ത്തകള്‍.