CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 9 Minutes 51 Seconds Ago
Breaking Now

പാക് മുസ്ലീം വംശജരുടെ വോട്ട് ഭയന്ന് ഇതുവരെ മടിച്ചിരുന്ന സ്റ്റാര്‍മറിന് ബോധോദയം; ബ്രിട്ടീഷ് പെണ്‍കുട്ടികളെ മദ്യവും, മയക്കുമരുന്നും നല്‍കിയ ലൈംഗിക ചൂഷണത്തിന് വിധേയമാക്കുന്ന ഗ്രൂമിംഗ് ഗ്യാംഗുകളെ കുറിച്ച് ദേശീയ അന്വേഷണം പ്രഖ്യാപിച്ചു; ഇതാണ് ശരിയായ കാര്യമെന്ന് സമ്മതിച്ച് പ്രധാനമന്ത്രി

അടുത്ത ആഴ്ച റിപ്പോര്‍ട്ട് പുറത്തുവരാന്‍ ഇരിക്കവെയാണ് നാടകീയമായി യു-ടേണ്‍ എടുത്തത്

ബ്രിട്ടനില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങളില്‍ നിന്നുള്ള പെണ്‍കുട്ടികളെ പ്രണയം നടിച്ചും, മദ്യവും, മയക്കുമരുന്നും, സിഗററ്റും നല്‍കി പാട്ടിലാക്കി ഗുരുതര ലൈംഗിക പീഡനങ്ങള്‍ക്ക് വിധേയമാക്കുന്ന കേസുകളില്‍ ശിക്ഷിക്കപ്പെടുന്ന ഭൂരിഭാഗം ആളുകളും പാകിസ്ഥാനികളാണ്. എന്നാല്‍ ഈ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ഏഷ്യന്‍ വംശജരെന്ന് ചൂണ്ടിക്കാണിക്കാനാണ് ശ്രമം നടക്കാറുള്ളത്. ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടാത്ത ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ളവരെ മോശക്കാരാക്കുന്ന ഇത്തരം വാര്‍ത്തകള്‍ക്കെതിരെ പതിവായി രോഷം ഉയരാറുണ്ട്. 

ബ്രിട്ടന്റെ പല ഭാഗത്ത് നിന്നും ഏഷ്യന്‍ വംശജരെന്ന പരാമര്‍ശത്തെ കുറ്റപ്പെടുത്തിയിരുന്നു. എന്നിരുന്നാലും പാക് മുസ്ലീം വംശജരുടെ വോട്ട് ലക്ഷ്യമിടുന്ന ലേബര്‍ ഗവണ്‍മെന്റ് ഇതിനെ ഈ വിധം മുദ്ര കുത്താനോ, ദേശീയ അന്വേഷണം നടത്താനോ തയ്യാറായിരുന്നില്ല. ഗ്രൂമിംഗ് സംഘങ്ങളെ കുറിച്ച് ദേശീയ അന്വേഷണം പ്രഖ്യാപിക്കണമെന്ന ആവശ്യം ഇതുവരെ പ്രതിരോധിച്ച പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ ഇപ്പോള്‍ സമ്പൂര്‍ണ്ണ അന്വേഷണത്തിന് സമ്മതം മൂളിയിരിക്കുകയാണ്. 

സംഘടിത ലൈംഗിക ചൂഷണ സംഘങ്ങളെ കുറിച്ച് കൃത്യതയോടെയുള്ള അന്വേഷണം നടത്തുന്നത് ശരിയായ കാര്യമാണെന്ന് പ്രധാനമന്ത്രി ഇപ്പോള്‍ പറയുന്നു. പ്രാദേശിക റിവ്യൂകള്‍ പര്യാപ്തമെന്നായിരുന്നു സ്റ്റാര്‍മര്‍ ഇതുവരെ അവകാശപ്പെട്ടിരുന്നത്. എന്നാല്‍ രാജ്യത്തെ ആയിരക്കണക്കിന് പെണ്‍കുട്ടികളെ ചൂഷണത്തിന് ഇരകളാക്കിയതില്‍ കമ്മീഷന്‍ ചെയ്ത അന്നേഷണ റിപ്പോര്‍ട്ട് വായിച്ച ശേഷം ഇദ്ദേഹത്തിന് മനസ്സുമാറ്റം ഉണ്ടായെന്നാണ് പറയുന്നത്. 

അടുത്ത ആഴ്ച റിപ്പോര്‍ട്ട് പുറത്തുവരാന്‍ ഇരിക്കവെയാണ് നാടകീയമായി യു-ടേണ്‍ എടുത്തത്. പ്രത്യേകിച്ച് പാകിസ്ഥാനി വംശജര്‍ക്ക് നേരെ ഈ റിപ്പോര്‍ട്ട് വിരല്‍ ചൂണ്ടുകയും ചെയ്യുന്നു. റിപ്പോര്‍ട്ടില്‍ ബരോണസ് കേസി ദേശീയ അന്വേഷണം വേണമെന്ന് നിര്‍ദ്ദേശിക്കുന്നു. വംശവെറിയായി ആരോപിക്കപ്പെടുമെന്ന പേരിലാണ് പാകിസ്ഥാനി വംശജര്‍ നടത്തിയ ലൈംഗിക ചൂഷണങ്ങള്‍ക്ക് നേരെ കണ്ണടച്ചിരുന്നത്. എന്നാല്‍ 2010ന് ശേഷം റോത്തര്‍ഹാം, ടെല്‍ഫോര്‍ഡ്, റോച്ച്‌ഡേല്‍ തുടങ്ങിയ പ്രദേശങ്ങളിലെ ഔദ്യോഗിക അന്വേഷണങ്ങള്‍ ഗ്രൂമിംഗ് സംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍  വെളിച്ചത്ത് കൊണ്ടുവന്നതോടെയാണ് വിഷയം വിവാദമായത്. 




കൂടുതല്‍വാര്‍ത്തകള്‍.