CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 33 Minutes 9 Seconds Ago
Breaking Now

തോക്കുപയോഗിച്ച് ഉപദ്രവിച്ചു, ലൈംഗീകമായി പീഡിപ്പിച്ചു ; ഹമാസ് ബന്ദിയാക്കിയപ്പോള്‍ അനുഭവിച്ചത് മനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂര അനുഭവമെന്ന് തുറന്നുപറഞ്ഞ് 40 കാരി അമിറ്റ് സൂസന്ന

ഇവരുടെ ആരോപണങ്ങളോട് ശരിവയ്ക്കുന്നതാണ് പരിശോധനാ ഫലങ്ങളും

ഹമാസ് ബന്ദിയാക്കിയ സമയം തന്റെ ജീവിതത്തിലെ ഞെട്ടിക്കുന്ന ക്രൂരതകള്‍ക്കിരയായ സമയമെന്ന് തുറന്നുപറയുകയാണ് അമിറ്റ് സൂസന്ന എന്ന 40 കാരി. തോക്കിന്‍ മുനയില്‍ നിന്ന് മുഹമ്മദ് എന്ന കാവല്‍ക്കാരന്‍ പീഡിപ്പിച്ചു. ലൈംഗീക പീഡനത്തിനുമാത്രമല്ല ശാരീരികമായി മര്‍ദ്ദിച്ചെന്നും ഇവര്‍ ന്യൂയോര്‍ക്ക് ടൈംസില്‍ വെളിപ്പെടുത്തി.

തടവിലായിരുന്ന 55 ദിവസങ്ങള്‍. ഇസ്രയേലി അഭിഭാഷകയായ ഇവരെ നവംബറിലെ വെടിനിര്‍ത്തലിന്റെ ഭാഗമായി 21 മാരിയായ മിയ ഷെമ്മിനോപ്പമാണ് മോചിപ്പിച്ചത്. 

ഇവരുടെ ആരോപണങ്ങളോട് ശരിവയ്ക്കുന്നതാണ് പരിശോധനാ ഫലങ്ങളും. എന്നാല്‍, സൂസന്നയുടെ ആരോപണം വിശ്വസിക്കാന്‍ പ്രയാസമാണ് എന്നാണ് ന്യുയോര്‍ക്ക് ടൈംസിനോട് ഹമാസിന്റെ പ്രതിനിധി പ്രതികരിച്ചത്. തങ്ങളെ സംബന്ധിച്ച് മനുഷ്യ ശരീരം, പ്രത്യേകിച്ചും സ്ത്രീകളുടെത് പരിപാവനമായ ഒന്നാണെന്നാണ് ഹമാസിന്റെ വക്താവിന്റെ വിശദീകരണം. 

ഹമാസ് ക്രൂരത കാട്ടിയെന്ന് തന്നെയാണ് ഐക്യരാഷ്ട്ര സഭ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. 

 

ഒക്ടോബര്‍ 7ലെ ആക്രമണ സമയത്ത് സ്വന്തം വീട്ടില്‍ നിന്നായിരുന്നു സൂസന്നയെ പിടിച്ചുകൊണ്ടു പോയത്. ക്രൂരമായി മര്‍ദ്ദിച്ച ശേഷം ഏഴോളം പേര്‍ ചേര്‍ന്ന് ബലമായി പിടിച്ചുകൊണ്ടുപോയി. കാല്‍ കട്ടിലിനോട് ചേര്‍ന്ന് ബന്ധിപ്പിച്ചു.

 

ചുമരുകളില്‍ നിറയെ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളെ വരച്ചിട്ടിട്ടുള്ള, കുട്ടികളുടെ മുറിയെന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള മുറിയില്‍ വെച്ചായിരുന്നു അയാള്‍ സൂസന്നയെ ലൈംഗികമായി പീഡിപ്പിച്ചത്. പിന്നെ തന്നെ ഒറ്റക്ക് വിട്ട് അയാള്‍ പോയി. ഇരുട്ടത്ത് ഇരുന്ന് കരഞ്ഞെന്നും ഇവര്‍ പറഞ്ഞു. അയാള്‍ തിരിച്ചുവന്ന് ഇസ്രയേല്‍ ജനതയോട് ഇതുപറയരുതെന്നും ചീത്തയായ മനുഷ്യനാണ് താനെന്നും പറഞ്ഞതായി സൂസന്ന പറഞ്ഞു.

ക്രൂര പീഡനത്തിന് ഇരയായത് ഇവര്‍ മോചിതയായി വൈകാതെ അധികൃതരോട് വെളിപ്പെടുത്തിയിരുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.