CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 12 Minutes 29 Seconds Ago
Breaking Now

'വെള്ളം തടഞ്ഞാല്‍ ഇന്ത്യയുടെ ശ്വാസം മുട്ടിക്കും'; പാക് സൈനിക വക്താവിന്റെ വാക്കുകള്‍ ലഷ്‌കര്‍-ഇ-തൊയ്ബ സ്ഥാപകന്‍ ഹാഫിസ് സയീദിന്റെ പ്രസ്താവനയുടെ ആവര്‍ത്തനമെന്ന് സോഷ്യല്‍മീഡിയ

ലഷ്‌കര്‍-ഇ-തൊയ്ബ സ്ഥാപകന്‍ ഹാഫിസ് സയീദ് ഉപയോഗിച്ച ശത്രുതാപരമായ പ്രസ്താവനയുടെ ആവര്‍ത്തനമാണ് ഇതെന്ന ആരോപണവും ഉയരുന്നുണ്ട്.

സിന്ധു നദീജല കരാര്‍ റദ്ദാക്കിയ വിഷയത്തില്‍ ഇന്ത്യക്കെതിരെ പാകിസ്താന്‍ സൈനിക വക്താവ് ലെഫ്റ്റനന്റ് ജനറല്‍ അഹമ്മദ് ഷെരീഫ് ചൗധരി ഭീഷണി മുഴക്കിയതായി റിപ്പോര്‍ട്ട്. പാകിസ്താനിലെ ഒരു സര്‍വകലാശാലയില്‍ നടത്തിയ പ്രസംഗത്തിനിടെയായിരുന്നു അഹമ്മദ് ഷെരീഫ് ചൗധരിയുടെ പ്രസ്താവന എന്നാണ് റിപ്പോര്‍ട്ട്. 'നിങ്ങള്‍ ഞങ്ങളുടെ വെള്ളം തടഞ്ഞാല്‍, ഞങ്ങള്‍ നിങ്ങളുടെ ശ്വാസം മുട്ടിക്കും' എന്നായിരുന്നു സിന്ധു നദീജല കരാറുമായി ബന്ധപ്പെട്ടുള്ള വിഷയത്തില്‍ അഹമ്മദ് ഷെരീഫ് ചൗധരിയുടെ പ്രതികരണം.

ലഷ്‌കര്‍-ഇ-തൊയ്ബ സ്ഥാപകന്‍ ഹാഫിസ് സയീദ് ഉപയോഗിച്ച ശത്രുതാപരമായ പ്രസ്താവനയുടെ ആവര്‍ത്തനമാണ് ഇതെന്ന ആരോപണവും ഉയരുന്നുണ്ട്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഹാഫിസ് സെയ്ദ് ഇതേ വാക്കുകള്‍ പറഞ്ഞതായി ചൂണ്ടിക്കാണിച്ചു കൊണ്ടുള്ള പോസ്റ്റ് 'എക്‌സില്‍ പ്രചരിക്കുന്നുണ്ട്.

പഹല്‍ഗാമില്‍ 26 പേര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് പിന്നാലെയാണ് ഇന്ത്യ പാകിസ്താനുമായുള്ള സിന്ധു നദീജല ഉടമ്പടിയുടെ കരാര്‍ റദ്ദാക്കിയത്. ലോകബാങ്കിന്റെ മധ്യസ്ഥതയില്‍ 1960ലാണ് ഈ ഉടമ്പടിയില്‍ ഇരുരാജ്യങ്ങളും ഒപ്പുവെച്ചത്. സിന്ധു നദിയിലെയും അതിന്റെ പോഷകനദികളിലെ ജലം പങ്കിടുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് കരാറില്‍ പ്രതിപാദിച്ചിരിക്കുന്നത്. ജല ഉപയോഗത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ഇരുപക്ഷവും പങ്കിടണമെന്നും ഈ കരാറില്‍ വ്യവസ്ഥയുണ്ട്.

നേരത്തെ കരാര്‍ റദ്ദാക്കിയതുമായി ബന്ധപ്പെട്ട് 'രക്തവും വെള്ളവും ഒരുമിച്ച് ഒഴുകില്ല; ചര്‍ച്ചയും ഭീകരതയും ഒരുമിച്ച് പോകില്ല' എന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.