CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 57 Minutes 44 Seconds Ago
Breaking Now

അവശയായ സിലിയെ കിലോമീറ്ററുകള്‍ ചുറ്റിയ ശേഷം ആശുപത്രിയിലെത്തിച്ചത് ; വാഹനമോടിച്ചത് ജോളി ; ഷാജുവിലേക്ക് സംശയം നീളുന്നു

ഷാജുവിനോട് ഇന്ന് എസ്.പി ഓഫിസില്‍ ഹാജരാകാനാണു നിര്‍ദേശം നല്‍കിയിരിക്കുന്നത്

കൂടത്തായി കൊലപാതകക്കേസില്‍ പ്രതി ജോളിയുടെ ഭര്‍ത്താവ് ഷാജുവിനെ പൊലീസ് വീണ്ടും ചോദ്യം ചെയ്യും. ഷാജുവിന്റെ ആദ്യഭാര്യ സിലിയെ കൊലപ്പെടുത്താന്‍ ഷാജു ജോളിയെ സഹായിച്ചതായി സംശയമുണ്ടെന്ന് സിലിയുടെ ബന്ധുക്കള്‍ പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യരുതെന്ന് ഒപ്പിട്ട് നല്‍കിയത് ഷാജുവാണ്. സിലിയുടെ സഹോദരന്‍ സിജോയോട് ഒപ്പിടാന്‍ ഷാജുവും ജോളിയും നിര്‍ബന്ധിച്ചെങ്കിലും സിജോ തയ്യാറായില്ല. സിലിയെ ആശുപത്രിയിലേക്കു കൊണ്ടുപോയ കാര്‍ ഓടിച്ചിരുന്നത് ജോളിയായിരുന്നു. അവശയായ സിലിയെ കിലോമീറ്ററുകള്‍ ചുറ്റിസഞ്ചരിച്ച ശേഷമാണ് ആശുപത്രിയിലെത്തിച്ചതെന്നും സിലിയുടെ ബന്ധു സേവ്യര്‍ പറഞ്ഞു.

ഷാജുവിനോട് ഇന്ന് എസ്.പി ഓഫിസില്‍ ഹാജരാകാനാണു നിര്‍ദേശം നല്‍കിയിരിക്കുന്നത്. സിലിയുടെ മരണത്തില്‍ ഷാജുവിനു പങ്കുണ്ടെന്നാണു ക്രൈം ബ്രാഞ്ചിന്റെ നിഗമനം. സിലിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യരുതെന്ന് ഷാജുവും ജോളിയും വാശി പിടിച്ചതാണ് പൊലീസിന്റെ സംശയം ബലപ്പെടുത്തിയത്.കഴിഞ്ഞ ദിവസം 11 മണിക്കൂറോളം ജോളിയെ ചോദ്യം ചെയ്തപ്പോള്‍ ഷാജുവിന് സിലിയുടെ മരണത്തെക്കുറിച്ച് അറിയാം എന്ന് ജോളി ആവര്‍ത്തിച്ചിരുന്നു. നേരത്തെ സിലിയുടെ ആഭരണങ്ങള്‍ കാണാതായതുമായി ബന്ധപ്പെട്ട് ജോളിയുടെ പുതിയ മൊഴി പുറത്തു വന്നിരുന്നു. ആഭരണങ്ങള്‍ ഷാജുവിനെ ഏല്‍പ്പിച്ചുവെന്നാണ് ജോളി മൊഴി നല്‍കിയത്. എന്നാല്‍, ഷഷാജു ഇക്കാര്യം നിഷേധിച്ചിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.