CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 49 Minutes 15 Seconds Ago
Breaking Now

എല്‍ദോസിനെ പൊലീസ് കൂട്ടികൊണ്ടുപോയത് ഭാര്യയുടെ പരാതിയില്‍ ; യുകെയില്‍ മലയാളി യുവാവ് പൊലീസ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ ദുരൂഹത

ഇംഗ്ലണ്ടിലെ ബെയിങ്‌സ്‌റ്റോക്കിലാണ് സംഭവം.

പിറവം മണീട് സ്വദേശിയായ മെയില്‍ നഴ്‌സ് യുകെയില്‍ ദുരൂഹ സാഹചര്യത്തില്‍ മരണമടഞ്ഞു. പൊലീസ് കസ്റ്റഡിയില്‍ വച്ചാണ് മരണം. മണീട് ഗവ .എല്‍പി സ്‌കൂളിന് സമീപം കുന്നത്തു കളപ്പുരയില്‍ ജോണിന്റെയും മോളിയുടേയും മകന്‍ എല്‍ദോസാണ് (34) മരിച്ചത്

ഇംഗ്ലണ്ടിലെ ബെയിങ്‌സ്‌റ്റോക്കിലാണ് സംഭവം. കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഭാര്യയുടെ ഗാര്‍ഹിക പീഡന പരാതിയില്‍ എല്‍ദോസ് നാളുകളായി പൊലീസ് കസ്റ്റഡിയിലായിരുന്നുവെന്നാണ് വിവരം. നഴ്‌സായ ഭാര്യയുടെ പരാതിയിലാണ് എല്‍ദോസിനെ പൊലീസ് കൊണ്ടുപോയത്. ഇതിനിടെ എല്‍ദോസിനെ യുകെയിലുള്ള മാതൃസഹോദര ഭാര്യ സ്മിതയും മകനും സ്‌റ്റേഷനിലെത്തി കണ്ടിരുന്നു. ഫോണും എ

ടിഎം കാര്‍ഡും എല്‍ദോസ് ഇവര്‍ക്കു കൈമാറി. പിന്നാലെ ഇരുവരും പിറവത്തേക്ക് മടങ്ങി.

അതിന് ശേഷം ബര്‍മിങ്ഹാമില്‍ സ്മിതയും മകനും താമസിക്കുന്ന വീട്ടില്‍ പൊലീസ് അന്വേഷിച്ചെത്തി. കഴിഞ്ഞ 27ന് വൈകീട്ട് നാട്ടിലെ ഫോണില്‍ വിളിച്ച് എല്‍ദോസ് മരിച്ചുവെന്ന് അറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് സ്മിതയും ബന്ധുവും യുകെയിലേക്ക് തിരിച്ചിട്ടുണ്ട്. 5ന് ഓക്‌സ്ഫഡില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തും. മൃതദേഹം നാട്ടിലെത്തിക്കാനും ശ്രമം തുടങ്ങി. നഴ്‌സിങ് പഠനം പൂര്‍ത്തിയാക്കിയാണ് എല്‍ദോസ് യുകെയിലെത്തിയത്. നാലു വയസ്സുള്ള മകളുണ്ട്. മരണ കാരണം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ വ്യക്തമാകൂ.




കൂടുതല്‍വാര്‍ത്തകള്‍.