CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 52 Minutes 37 Seconds Ago
Breaking Now

കുടിയേറ്റത്തില്‍ പൊറുതിമുട്ടി, ഇനി യുദ്ധം! കുടുംബജീവിതത്തിനുള്ള അവകാശം ദുരുപയോഗം ചെയ്യുന്നതിനെതിരെ നിയമനടപടിയുമായി സ്റ്റാര്‍മര്‍; പരാജയപ്പെട്ട അഭയാര്‍ത്ഥികളെ നാടുകടത്തുന്നത് വേഗത്തിലാക്കാന്‍ നിയമനിര്‍മ്മാണം; റുവാന്‍ഡ സ്റ്റൈല്‍ സ്‌കീം തിരിച്ചെത്തിക്കുമെന്ന വാഗ്ദാനവുമായി ടോറികള്‍

കൊലയാളികളും, ബലാത്സംഗ കുറ്റവാളികളും ഉള്‍പ്പെടെ വിദേശ പൗരന്‍മാര്‍ വിജയകരുമായി നാടുകടത്തുന്നതിനെ അതിജീവിക്കുന്ന സാഹചര്യത്തിലാണ് നിര്‍ദ്ദേശങ്ങള്‍

ബ്രിട്ടനില്‍ കുറ്റകൃത്യങ്ങള്‍ ചെയ്താലും വിദേശ ക്രിമിനലുകളെ നാടുകടത്താന്‍ കഴിയാത്ത അവസ്ഥയിലാണ് ഇവിടുത്തെ നീതിന്യായ വ്യവസ്ഥ. യൂറോപ്യന്‍ മനുഷ്യാവകാശ നിയമങ്ങളുടെ ബലത്തിലാണ് തൊടുന്യായങ്ങള്‍ പറഞ്ഞ് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ നാടുകടത്തല്‍ ഒഴിവാക്കുന്നത്. ഈ ദുരുപയോഗം തടയാനായി പുതിയ നിയമങ്ങള്‍ ആവിഷ്‌കരിക്കുകയാണ് ലേബര്‍ ഗവണ്‍മെന്റ്. 

വിദേശ കുറ്റവാളികളെയും, പരാജയപ്പെട്ട അഭയാര്‍ത്ഥി അപേക്ഷകരെയും നാടുകടത്തുന്നത് എളുപ്പമാക്കാനുള്ള നിയമനിര്‍മ്മാണമാണ് ഹോം സെക്രട്ടറി വെറ്റ് കൂപ്പര്‍ തയ്യാറാക്കുന്നത്. യൂറോപ്യന്‍ കണ്‍വെന്‍ഷന്‍ ഓണ്‍ ഹ്യൂമന്‍ റൈറ്റ്‌സിലെ ആര്‍ട്ടിക്കിള്‍ 8 പ്രകാരമുള്ള സ്വകാര്യ, കുടുംബജീവിതത്തിനുള്ള അവകാശം നിയന്ത്രിക്കാനാണ് ബില്‍. 

ബ്രിട്ടന്റെ അനധികൃത ഇമിഗ്രേഷന്‍ തലവേദന സകല നിയന്ത്രണങ്ങളും പൊട്ടിക്കുന്നുവെന്ന വാര്‍ത്ത വന്നതോടെ റുവാന്‍ഡ സ്‌റ്റൈല്‍ നാടുകടത്തല്‍ സ്‌കീം തിരിച്ചെത്തിക്കുമെന്ന് ടോറി നേതാവ് കെമി ബാഡെനോക് വാഗ്ദാനം ചെയ്തു. ഇതിന് വിഘാതമാകുന്ന ഏതെങ്കിലും അന്താരാഷ്ട്ര കരാറുകള്‍ ഉണ്ടെങ്കില്‍ ഇതില്‍ നിന്നും പിന്‍വാങ്ങുമെന്നും വ്യക്തമാക്കി. 

അനധികൃത കുടിയേറ്റക്കാര്‍ രാജ്യത്ത് അഭയാര്‍ത്ഥിത്വം തേടുന്നത് വിലക്കാനുള്ള നടപടികള്‍ തിരികെ എത്തിക്കുകയും, ഇവരെ മറ്റൊരു രാജ്യത്തേക്ക് നാടുകടത്തുകയും ചെയ്യുമെന്ന് ടോറി നേതാവ് പ്രഖ്യാപിക്കും. നിഗല്‍ ഫരാഗിന്റെ റിഫോം പാര്‍ട്ടിയില്‍ നിന്നും സമ്മര്‍ദം വര്‍ദ്ധിച്ചതോടെയാണ് ടോറികളും, ലേബറും കര്‍ശനമായ ഇമിഗ്രേഷന്‍ നിയന്ത്രണ നയങ്ങള്‍ പ്രഖ്യാപിക്കാന്‍ മത്സരിക്കുന്നത്. 

കൊലയാളികളും, ബലാത്സംഗ കുറ്റവാളികളും ഉള്‍പ്പെടെ വിദേശ പൗരന്‍മാര്‍ വിജയകരുമായി നാടുകടത്തുന്നതിനെ അതിജീവിക്കുന്ന സാഹചര്യത്തിലാണ് ലേബര്‍ നിര്‍ദ്ദേശങ്ങള്‍. നാട്ടില്‍ ആരെല്ലാം ഉണ്ടാകണമെന്ന് ജഡ്ജിമാര്‍ക്ക് പകരം പാര്‍ലമെന്റ് തീരുമാനിക്കുന്ന വിധത്തിലാകും നിയമനിര്‍മ്മാണമെന്ന് ഹോം ഓഫീസ് ശ്രോതസ്സുകള്‍ പറയുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.