CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 48 Minutes 11 Seconds Ago
Breaking Now

ജനങ്ങളെ സൂക്ഷിക്കുക! ബ്രിട്ടനെ യുദ്ധസജ്ജമാക്കാനും സ്റ്റാര്‍മര്‍ക്ക് പണം വേണം; പുടിനെ നേരിടാന്‍ ഫണ്ട് നല്‍കാതെ പ്രധാനമന്ത്രിയുടെ കള്ളക്കളി; സൈനികശേഷി വര്‍ദ്ധിപ്പിക്കാന്‍ നികുതികള്‍ വര്‍ദ്ധിപ്പിക്കുമെന്ന് മുന്നറിയിപ്പും?

പ്രതിരോധ ചെലവുകള്‍ക്കായുള്ള പണവും ജനത്തിന്റെ പോക്കറ്റില്‍ നിന്നും കൈയിട്ട് വാരാതെ മറ്റ് വഴികളില്ലെന്ന് ഐഎഫ്എസ് ബുദ്ധികേന്ദ്രം

ഗവണ്‍മെന്റിന്റെ പക്കല്‍ പണമില്ലെങ്കില്‍ വെറുതെ ഇരുന്നാല്‍ പോരെ എന്നൊരു ചോദ്യമാണ് ഇന്നലെ പ്രധാനമന്ത്രിയും സംഘവും കൊണ്ടുപിടിച്ച് വിളംബരം ചെയ്ത തന്ത്രപരമായ പ്രതിരോധ റിവ്യൂ റിപ്പോര്‍ട്ട് പുറത്തുവിട്ട ശേഷം ജനം ചോദിക്കുന്നത്. കാരണം റഷ്യയുടെ വ്‌ളാദിമര്‍ പുടിനില്‍ നിന്നും ഉയരുന്ന ഭീഷണി നേരിടാന്‍ ഗവണ്‍മെന്റ് ഫണ്ടിംഗ് നല്‍കുന്നതിന് പകരം ബ്രിട്ടനെ യുദ്ധസജ്ജമാക്കാന്‍ നികുതികള്‍ 'വര്‍ദ്ധിപ്പിക്കുമെന്നാണ്' പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. 

യുകെ സൈനിക റിവ്യൂവിന്റെ ഭാഗമായി പുതിയ അന്തര്‍വാഹിനികള്‍ക്കും, ആയുധങ്ങള്‍ക്കും, സൈനികര്‍ക്കുമായി കൂടുതല്‍ നിക്ഷേപം വരുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. റഷ്യയുടെ ഭാഗത്ത് നിന്നും, ഇറാന്‍, നോര്‍ത്ത് കൊറിയ പോലുള്ള രാജ്യങ്ങളില്‍ നിന്നും നേരിടുന്ന ഭീഷണി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഇത്തരമൊരു തയ്യാറെടുപ്പ് അനിവാര്യമാണെന്ന് സ്റ്റാര്‍മര്‍ അവകാശപ്പെട്ടു. 

അതേസമയം പ്രതിരോധ ചെലവുകള്‍ ജിഡിപിയുടെ 3 ശതമാനത്തില്‍ എത്തിക്കാന്‍ കൃത്യമായ ഒരു സമയപദ്ധതിയൊന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചിട്ടില്ല. 10 വര്‍ഷത്തെ പദ്ധതിയില്‍ ഇത് സംഭവിക്കുമെന്നാണ് പ്രവചനം. എന്നാല്‍ സമ്പദ് വ്യവസ്ഥ നിശ്ചലമായി നില്‍ക്കുന്ന ഘട്ടത്തില്‍ കണക്കുപുസ്തകം എങ്ങനെ ബാലന്‍സ് ചെയ്യുമെന്ന ആശങ്കയിലാണ് ട്രഷറി. 

പ്രതിരോധ ചെലവുകള്‍ക്കായുള്ള പണവും ജനത്തിന്റെ പോക്കറ്റില്‍ നിന്നും കൈയിട്ട് വാരാതെ മറ്റ് വഴികളില്ലെന്ന് ഐഎഫ്എസ് ബുദ്ധികേന്ദ്രം ചൂണ്ടിക്കാണിക്കുന്നു. കുടുംബങ്ങള്‍ക്ക് മേല്‍ നികുതിഭാരം വര്‍ദ്ധിപ്പിക്കാതെ മറ്റ് വഴികളില്ലെന്ന് മുന്‍ ഫോറിന്‍ സെക്രട്ടറി ജാക്ക് സ്‌ട്രോയും ഓര്‍മ്മിപ്പിച്ചു. സ്വന്തം സാമ്പത്തിക നയങ്ങള്‍ പൊളിച്ചെഴുതിയാല്‍ മാത്രമാണ് ചാന്‍സലര്‍ റേച്ചല്‍ റീവ്‌സിന് ഈ വഴി മുന്നോട്ട് പോകാന്‍ കഴിയുകയെന്ന് ഇക്കണോമിസ്റ്റുകള്‍ പ്രവചിക്കുന്നു. 

സ്ട്രാറ്റജിക് ഡിഫന്‍സ് റിവ്യൂ പ്രകാരം 62 നിര്‍ദ്ദേശങ്ങളാണ് കീര്‍ സ്റ്റാര്‍മര്‍ സമ്പൂര്‍ണ്ണമായി സ്വീകരിച്ചിരിക്കുന്നത്. ഇതില്‍ പ്രധാന നിര്‍ദ്ദേശങ്ങള്‍ ഇവയാണ്:

- അക്രമിക്കാന്‍ ശേഷിയുള്ള പുതിയ 12 ആണവ അന്തര്‍വാഹിനികള്‍ നിര്‍മ്മിക്കും

- ആറ് ആയുധ ഫാക്ടറികള്‍ നിര്‍മ്മിക്കാനായി 1.5 ബില്ല്യണ്‍ പൗണ്ടിന്റെ നിക്ഷേപം

- 7000 സ്വദേശിനിര്‍മ്മിത ദീര്‍ഘദൂര ആയുധങ്ങളുടെ ശേഖരം

- ബ്രിട്ടീഷ് ഫൈറ്റര്‍ ജെറ്റുകളില്‍ ആദ്യമായി ആണവായുധങ്ങള്‍ വഹിക്കും

- സായുധ സേനയിലെ ആളുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കും

- പുതിയ സൈബര്‍ കമ്മാന്‍ഡ് സ്ഥാപിക്കും, ഡിജിറ്റല്‍ ശേഷി ഉയര്‍ത്താന്‍ 1 ബില്ല്യണ്‍ പൗണ്ട് നിക്ഷേപം

- വ്യോമ, മിസൈല്‍ പ്രതിരോധത്തിനായി 1 ബില്ല്യണ്‍ പൗണ്ട് വരെ ഫണ്ടിംഗ്

- സൈനിക ഭവനങ്ങള്‍ക്കായി 1.5 ബില്ല്യണ്‍ പൗണ്ട് അധിക ഫണ്ടിംഗ്

 

 




കൂടുതല്‍വാര്‍ത്തകള്‍.