'ബ്രിട്ടനിലെത്തിയ മലയാളി യുവതി കുഴഞ്ഞുവീണു മരിച്ചു. ജോലി ചെയ്ത് കൊണ്ടിരിക്കവെ മലയാളി കുഴഞ്ഞുവീണ് മരിച്ചു...'
ഇത്തരത്തിലുള്ള വാര്‍ത്തകള്‍ സമീപകാലത്ത് മലയാളി സമൂഹത്തെ തേടിയെത്തുമ്പോള്‍ എന്താണ് ഇതിന് പിന്നിലെന്ന് നമ്മള്‍ ചിന്തിക്കാറുണ്ട്. ആരോഗ്യകരമല്ലാത്ത ശീലങ്ങളും, സമ്മര്‍ദങ്ങളുമൊക്കെയാകുമെന്ന് വിശ്വസിച്ച് പോരുകയും ചെയ്യുന്നു.
എന്നാല്‍ യാഥാര്‍ത്ഥ്യം ഇതിലും ഭീകരമാണെന്നതാണ് സത്യാസ്ഥ. സ്ത്രീകള്‍ക്കും, ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നുമുള്ള ആളുകള്‍ക്കും, ഇംഗ്ലണ്ടിലെ ദരിദ്ര മേഖലകളില്‍ താമസിക്കുന്നവര്‍ക്കും മാരകമായ ഹൃദ്രോഗം തിരിച്ചറിഞ്ഞാല്‍ പോലും ചികിത്സ ലഭിക്കാനുള്ള സാധ്യത കുറവാണെന്നാണ് ഞെട്ടിക്കുന്ന കണ്ടെത്തല്‍.
എയോര്‍ട്ടിക് സ്‌റ്റെനോയ്‌സിസ് എന്ന അവസ്ഥ പിടിപെട്ട ഏകദേശം 155,000 പേരുടെ വിവരങ്ങള്‍ പരിശോധിച്ച ലെസ്റ്റര്‍ യൂണിവേഴ്‌സിറ്റി ഗവേഷകരാണ് ഈ കണ്ടെത്തല്‍ നയത്തിയത്. ദരിദ്രമേഖലകളില്‍ പെട്ട രോഗികളില്‍ രോഗാവസ്ഥ കണ്ടെത്തിയാല്‍ പോലും കൂടുതല്‍ പരിചരണത്തിലേക്ക് വിടാനുള്ള സാധ്യത 7% കുറവാണെന്നാണ് തിരിച്ചറിഞ്ഞിരിക്കുന്നത്. എയോര്‍ട്ടിക് വാല്‍വ് മാറ്റിവെയ്ക്കുന്ന ശസ്ത്രക്രിയയ്ക്ക് വിധേയമാകാന്‍ 4% സാധ്യതയും കുറവാണ്.
പുരുഷന്‍മാരെ അപേക്ഷിച്ച് സ്ത്രീകളെ ഹോസ്പിറ്റല്‍ സ്‌പെഷ്യലിസ്റ്റിന്റെ പക്കലേക്ക് അയയ്ക്കാന്‍ 11% സാധ്യത കുറയുമെന്നും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് & കെയര്‍ റിസേര്‍ച്ച് ഫണ്ട് ചെയ്ത പഠനത്തില്‍ പറയുന്നു. സ്ത്രീകളില്‍ വാല്‍വ് മാറ്റിവെയ്ക്കാനുള്ള സാധ്യത 39% കുറവാണ്.
അതേസമയം കറുത്തവരാണ് രോഗികളെങ്കില്‍ ഈ പ്രൊസീജ്യറിന് വിധേയമാകാനുള്ള സാധ്യത 48 ശതമാനമാണ് കുറയുക. സൗത്ത് ഏഷ്യന്‍ രോഗികളാണെങ്കില്‍ 27 ശതമാനവും സാധ്യത കുറയും. മാരകമായ രോഗം സ്ഥിരീകരിച്ച ശേഷവും എന്‍എച്ച്എസില്‍ നിലനില്‍ക്കുന്ന വേര്‍തിരിവാണ് ഇത് വ്യക്തമാക്കുന്നതെന്ന് ബ്രിട്ടീഷ് ഹാര്‍ട്ട് ഫൗണ്ടേഷന്‍ ക്ലിനിക്കല്‍ ഡയറക്ടര്‍ കൂടിയായ ഡോ. സോണിയ ബാബു നാരായണ്‍ ചൂണ്ടിക്കാണിച്ചു.