CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 46 Minutes 8 Seconds Ago
Breaking Now

നിയമപരമായി ബ്രിട്ടനിലെത്തുന്നവര്‍ക്ക് 'പണി', അനധികൃതമായി പ്രവേശിക്കുന്നവര്‍ക്ക് 'ചുവപ്പ് പരവതാനി'! അനധികൃത കുടിയേറ്റം വര്‍ദ്ധിച്ചത് 'നല്ല കാലാവസ്ഥ' കൊണ്ടാണെന്ന് അവകാശപ്പെട്ട് നാണംകെട്ട് ലേബര്‍; റുവാന്‍ഡ സ്‌കീം ചെറുബോട്ടുകളെ 'തടഞ്ഞെന്ന്' തെളിവ് പുറത്ത്

ലേബര്‍ ഗവണ്‍മെന്റ് കാലാവസ്ഥ മോശമാകാന്‍ വേണ്ടി പ്രാര്‍ത്ഥിച്ച് ഇരിക്കുകയാണെന്ന് ഷാഡോ ഹോം സെക്രട്ടറി ക്രിസ് ഫിലിപ്പ്

ബ്രിട്ടനിലേക്ക് അനധികൃത കുടിയേറ്റക്കാര്‍ ചെറുബോട്ടുകളില്‍ കയറി വരാനുള്ള കാരണം എന്താണ്? ലേബര്‍ ഗവണ്‍മെന്റിനോട് ചോദിച്ചാല്‍ അവര്‍ പറയുന്നത് ഉത്തരം ഇതാണ്- ശാന്തസുന്ദരമായ കാലാവസ്ഥ! 

കാലാവസ്ഥയുടെ പേരുപറഞ്ഞ് വര്‍ദ്ധിച്ച അനധികൃത കുടിയേറ്റത്തില്‍ നിന്നും കൈകഴുകാന്‍ ശ്രമിച്ചാണ് ലേബര്‍ ഗവണ്‍മെന്റ് നാണംകെട്ടിരിക്കുന്നത്. മുന്‍ കണ്‍സര്‍വേറ്റീവ് ഗവണ്‍മെന്റ് നടപ്പാക്കിയ റുവാന്‍ഡ സ്‌കീം ഇവരെ തടയുന്നതില്‍ വിജയിച്ചിരുന്നതായി തെളിയിക്കുന്ന കണക്ക് കൂടി പുറത്തുവന്നതോടെയാണ് സര്‍ക്കാര്‍ അവകാശവാദം പൊള്ളയായി മാറിയത്. 

ചാനല്‍ കുടിയേറ്റം വര്‍ദ്ധിച്ച് നിന്ന ദിവസങ്ങളെല്ലാം നല്ല കാലാവസ്ഥയും ഉണ്ടായിരുന്നുവെന്നാണ് കണക്കുകള്‍ പുറത്തുവിടവെ ഹോം ഓഫീസ് അവകാശപ്പെട്ടത്. എന്നാല്‍ ഇതേ കണക്കുകളില്‍ കണ്‍സര്‍വേറ്റീവ് മന്ത്രിമാര്‍ റുവാന്‍ഡ സ്‌കീം വഴി അനധികൃത കുടിയേറ്റക്കാരെ നാടുകടത്താന്‍ തീരുമാനിച്ചിരുന്നപ്പോള്‍ ഇവരുടെ വരവ് കുറഞ്ഞിരുന്നതായി വ്യക്തമായി. 

സ്‌കീം നിയമപരമായ വെല്ലുവിളികളെ നേരിടുന്ന തരത്തില്‍ ശക്തിപ്പെടുത്താനുള്ള നിയമങ്ങള്‍ പാസാക്കവെ ചാനല്‍ കുടിയേറ്റം 'റെഡ്' അല്ലായിരുന്നുവെന്നാണ് ഹോം ഓഫീസ് കണക്കുകള്‍ സ്ഥിരീകരിക്കുന്നത്. സേഫ്റ്റി ഓഫ് റുവാന്‍ഡ ആക്ട് നിയമമായി മാറിയ മേയ് മാസത്തില്‍ കേവലം 2765 പേരാണ് ബ്രിട്ടീഷ് തീരത്ത് എത്തിയത്. ജൂണില്‍ പൊതുതെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പുള്ള 20 ദിവസങ്ങളില്‍ കേവലം 3007 പേരും പ്രവേശിച്ചു. 

എന്നാല്‍ ജൂലൈ തെരഞ്ഞെടുപ്പ് വിജയിച്ച് പ്രധാനമന്ത്രി പദത്തിലെത്തിയ കീര്‍ സ്റ്റാര്‍മര്‍ ആദ്യം ചെയ്തത് ഈ റുവാന്‍ഡ സ്‌കീം കീറി ചവറ്റുകുട്ടയില്‍ ഇടുകയായിരുന്നു. ഇപ്പോള്‍ ഒരു ദിവസം തന്നെ ആയിരത്തിലേറെ അനധികൃത കുടിയേറ്റക്കാര്‍ ചെറുബോട്ടുകളില്‍ ഇംഗീഷ് ചാനല്‍ കടക്കുന്ന സ്ഥിതിയാണ്. ലേബര്‍ ഗവണ്‍മെന്റ് കാലാവസ്ഥ മോശമാകാന്‍ വേണ്ടി പ്രാര്‍ത്ഥിച്ച് ഇരിക്കുകയാണെന്ന് ഷാഡോ ഹോം സെക്രട്ടറി ക്രിസ് ഫിലിപ്പ് പരിഹസിച്ചു. 




കൂടുതല്‍വാര്‍ത്തകള്‍.