CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 50 Minutes 10 Seconds Ago
Breaking Now

എന്‍എച്ച്എസ് നഴ്‌സുമാരുടെ കലിപ്പ് അടങ്ങുന്നില്ല; ശമ്പള വര്‍ദ്ധനവിലെ അനീതിക്കെതിരെ നഴ്‌സുമാരും, എന്‍എച്ച്എസ് ജീവനക്കാരും വെയില്‍സില്‍ തെരുവിലിറങ്ങി; ശനിയാഴ്ച കാര്‍ഡിഫിലും, സ്വാന്‍സി, മെര്‍തിര്‍, ബ്രിഡ്‌ജെന്‍ഡ് എന്നിവിടങ്ങളിലും പ്രതിഷേധാഗ്നി

2018-ല്‍ മൂന്ന് വര്‍ഷത്തെ ശമ്പള വര്‍ദ്ധന കരാറില്‍ ഒപ്പുവെച്ചതിന്റെ പേരിലാണ് നഴ്‌സുമാരെയും, ജൂനിയര്‍ ഡോക്ടര്‍മാരെയും ഒഴിവാക്കിയത്

അടുത്തിടെ പ്രഖ്യാപിച്ച ശമ്പള വര്‍ദ്ധനവില്‍ നിന്നും തങ്ങളെ ഒഴിവാക്കിയതിന് എതിരെ എന്‍എച്ച്എസ് നഴ്‌സുമാരും, എന്‍എച്ച്എസ് ജീവനക്കാരും വെയില്‍സില്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. പണപ്പെരുപ്പത്തിന് മുകളില്‍ പൊതുമേഖലാ ജീവനക്കാര്‍ക്ക് ശമ്പളവര്‍ദ്ധനവ് പ്രഖ്യാപിച്ചപ്പോഴാണ് അടിസ്ഥാന തലത്തിലുള്ള എന്‍എച്ച്എസ് ജീവനക്കാരെ സര്‍ക്കാര്‍ മറന്നത്. കൊവിഡ് കാലത്ത് എന്‍എച്ച്എസ് നഴ്‌സുമാരും, മറ്റ് ജീവനക്കാരും നല്‍കിയ സേവനങ്ങളെ പാടിപ്പുകഴ്ത്തുമ്പോഴാണ് പിന്നില്‍ നിന്നും കുത്തിയത്. 

വെയില്‍സിന് പിന്നാലെ യുകെയില്‍ മറ്റ് ഭാഗങ്ങളിലും പ്രതിഷേധം പടരും. ശനിയാഴ്ച കാര്‍ഡിഫ്, സ്വാന്‍സി, മെര്‍തിര്‍, ബ്രിഡ്‌ജെന്‍ഡ് തുടങ്ങിയ സ്ഥലങ്ങളും പ്രതിഷേധത്തില്‍ മുങ്ങും. എല്ലാ ഹെല്‍ത്ത് കെയര്‍ ജീവനക്കാര്‍ക്കുമായി മികച്ചൊരു പാക്കേജ് തയ്യാറാക്കാന്‍ യൂണിയനുകളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുകയാണെന്ന് മന്ത്രിമാര്‍ അവകാശപ്പെട്ടു. 

ഡോക്ടര്‍മാരും, ഡെന്റിസ്റ്റുകളും, പോലീസും ഉള്‍പ്പെടെയുള്ളവര്‍ക്ക് മഹാമാരിയ്ക്കിടെയുള്ള പ്രവര്‍ത്തനങ്ങളുടെ നന്ദി സൂചകമായി ശമ്പളം വര്‍ദ്ധിപ്പിച്ച് നല്‍കിയപ്പോഴാണ് നഴ്‌സുമാര്‍ക്കും, മറ്റ് എന്‍എച്ച്എസ് ജീവനക്കാര്‍ക്കും തിരിച്ചടി നല്‍കിയത്. 2018-ല്‍ മൂന്ന് വര്‍ഷത്തെ ശമ്പള വര്‍ദ്ധന കരാറില്‍ ഒപ്പുവെച്ചതിന്റെ പേരിലാണ് നഴ്‌സുമാരെയും, ജൂനിയര്‍ ഡോക്ടര്‍മാരെയും ഒഴിവാക്കിയത്. 

'പ്രതിസന്ധി ഘട്ടത്തില്‍ കഠിനമായി ജോലി ചെയ്തു. ഭയം കൊണ്ട് വില്‍പത്രം വരെ എഴുതിവെച്ചു. ആളുകളെ സഹായിക്കേണ്ടത് ജോലിയാണ്. സ്വയം അപകടത്തിന്റെ മുനമ്പില്‍ നില്‍ക്കുമ്പോള്‍ ശമ്പള വര്‍ദ്ധനവില്‍ നിന്ന് തള്ളിയത് കഠിനമാണ്', 29-കാരിയായ സ്റ്റാഫ് നഴ്‌സ് നവോമി ജെന്‍കിന്‍സ് പ്രതികരിച്ചു. 2018ലെ കരാര്‍ അനുസരിച്ചുള്ള വര്‍ദ്ധനവിന് കാത്തുനില്‍ക്കാതെ ശമ്പളം നേരത്തെ വര്‍ദ്ധിപ്പിക്കണമെന്നാണ് യുകെ, വെയില്‍സ് സര്‍ക്കാരുകളോട് യൂണിയനുകള്‍ ആവശ്യപ്പെടുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.