CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
37 Minutes 27 Seconds Ago
Breaking Now

ഗവണ്‍മെന്റ് ഓഫര്‍ സ്വീകരിച്ച് റസിഡന്റ് ഡോക്ടര്‍മാര്‍; പണിമുടക്കുകള്‍ നിര്‍ത്തും; നാല് വര്‍ഷം മുന്‍പത്തേക്കാള്‍ 35.2% ശമ്പളവര്‍ദ്ധന നേടി ജൂനിയര്‍ ഡോക്ടര്‍മാര്‍; എന്‍എച്ച്എസിന് നഷ്ടം 1 ബില്ല്യണ്‍ പൗണ്ട്

2023 മാര്‍ച്ച് 13ന് തുടങ്ങിയതാണ് റസിഡന്റ് ഡോക്ടര്‍മാരുടെ സമരങ്ങള്‍

ഒടുവില്‍ മാസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിന് അവസാനം. ഗവണ്‍മെന്റ് മുന്നോട്ട് വെച്ച പുതിയ കരാര്‍ സ്വീകരിച്ച് ഇംഗ്ലണ്ടിലെ റസിഡന്റ് ഡോക്ടര്‍മാര്‍ പണിമുടക്കുകള്‍ അവസാനിപ്പിച്ചു. എന്‍എച്ച്എസിന് 1 ബില്ല്യണ്‍ പൗണ്ട് നഷ്ടം വരുത്തിവെച്ച സമരങ്ങള്‍ക്കാണ് അവസാനമാകുന്നത്. 

ഈ മാസം ആദ്യമാണ് പ്രഖ്യാപിച്ച സമരം അവസാന നിമിഷം നിര്‍ത്തിവെച്ച് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ ഓഫര്‍ അംഗങ്ങളുടെ പരിഗണനയ്ക്കായി സമര്‍പ്പിച്ചത്. 2016-ലെ റസിഡന്റ് ഡോക്ടര്‍ കോണ്‍ട്രാക്ട് നിബന്ധനകള്‍ പ്രാദേശികമായി നിയോഗിക്കപ്പെട്ടിട്ടുള്ള ഡോക്ടര്‍മാര്‍ക്ക് ബാധമാക്കുകയും, ശരാശരി 6.6% ശമ്പളവര്‍ദ്ധനവുമാണ് പാക്കേജില്‍ ഉള്‍പ്പെടുന്നത്. കൂടാതെ അടുത്ത മൂന്ന് വര്‍ഷക്കാലത്ത് 4500 അധിക സ്‌പെഷ്യാലിറ്റി ട്രെയിനിംഗ് സീറ്റുകള്‍ ലഭ്യമാക്കാനും പദ്ധതി വാഗ്ദാനം ചെയ്യുന്നു. 

ഈ കരാര്‍ സ്വീകരിക്കപ്പെട്ടതോടെ നാല് വര്‍ഷത്തിനിടെ റസിഡന്റ് ഡോക്ടര്‍മാരുടെ ശമ്പളം 35.2% വര്‍ദ്ധിച്ചതായി ഹെല്‍ത്ത് & സോഷ്യല്‍ കെയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കി. നഷ്ടപ്പെട്ട വരുമാനം തിരിച്ചുപിടിക്കുന്നതിന്റെ പാതയില്‍ തുടരാന്‍ നിലവിലെ ഓഫര്‍ പര്യാപ്തമാണെന്ന് അംഗങ്ങള്‍ തീരുമാനിച്ചതായി ബിഎംഎ റസിഡന്റ് ഡോക്ടര്‍ കമ്മിറ്റി ചെയര്‍ ഡോ. ജാക്ക് ഫ്‌ളെച്ചര്‍ പറഞ്ഞു. എന്‍എച്ച്എസില്‍ ആവശ്യത്തിന് തൊഴിലവസരങ്ങള്‍ ഇല്ലെന്ന പ്രശ്‌നം പരിഹരിക്കാനും കരാര്‍ ഉപകരിക്കും, അതിനാല്‍ സമരങ്ങള്‍ അവസാനിപ്പിക്കുകയാണ്, ഡോ. ഫ്‌ളെച്ചര്‍ വ്യക്തമാക്കി. 

2023 മാര്‍ച്ച് 13ന് തുടങ്ങിയതാണ് റസിഡന്റ് ഡോക്ടര്‍മാരുടെ സമരങ്ങള്‍. ഇത് അവസാനിപ്പിക്കാന്‍ 2024 ജൂലൈയില്‍ അന്നത്തെ ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് 22% ശമ്പളവര്‍ദ്ധന അനുവദിച്ചെങ്കിലും പണിമുടക്ക് വീണ്ടും തുടങ്ങുകയായിരുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.