CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 18 Minutes 31 Seconds Ago
Breaking Now

ഗ്രൂമിംഗ് സംഘങ്ങളുടെ ചൂഷണം ചെറുതല്ല; മനസ്സിലാക്കിയതോടെ വിഷയം 'ബ്രിട്ടന്റെ എഫ്ബിഐ' അന്വേഷിക്കണമെന്ന് പ്രധാനമന്ത്രി; പാകിസ്ഥാനി വംശജരായ പുരുഷന്‍മാരുടെ സംഘങ്ങള്‍ നടത്തിയ പീഡനങ്ങളെ കുറിച്ചുള്ള അന്വേഷണം ചെറുത്തത് വിനയായി?

വൈറ്റ്ഹാള്‍ ഉദ്യോഗസ്ഥ ബരോണസ് കേസി നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് പുറത്തുവരാന്‍ ഇരിക്കവെയാണ് സ്റ്റാര്‍മറുടെ മലക്കം മറിച്ചില്‍

ബ്രിട്ടനിലെ ചെറിയ പെണ്‍കുട്ടികളെ ലക്ഷ്യമിട്ട് അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന് പറഞ്ഞിരുന്ന പ്രധാനമന്ത്രി വാക്കുമാറ്റിയിട്ട് 24 മണിക്കൂര്‍ തികയുന്നതിന് മുന്‍പ് വിഷയത്തില്‍ ബ്രിട്ടന്റെ എഫ്ബിഐ തന്നെ അന്വേഷണം നടത്തണമെന്ന നിലയിലേക്ക് കാര്യങ്ങള്‍ മാറുന്നു. മാസങ്ങളോളം ഇത്തരമൊരു ആവശ്യത്തെ എതിര്‍ത്തുനിന്ന ശേഷമാണ് കീര്‍ സ്റ്റാര്‍മര്‍ ഇപ്പോള്‍ ഉത്തരവാദിത്വം പ്രകടിപ്പിക്കാന്‍ ശ്രമിക്കുന്നത്. 

പ്രധാനമായും പാകിസ്ഥാനി വംശജരായ പുരുഷന്‍മാര്‍ ആയിരക്കണക്കിന് പെണ്‍കുട്ടികളെ ബലാത്സംഗത്തിനും, ലൈംഗിക ചൂഷണങ്ങള്‍ക്കുമായി വിനിയോഗിക്കുകയായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ദേശീയ അന്വേഷണം വേണമെന്ന് പറയുന്നവര്‍ തീവ്രവലത് ആക്ടിവിസ്റ്റുകളുടെ കൂടെ കൂടുകയാണെന്നായിരുന്നു കീര്‍ സ്റ്റാര്‍മര്‍ കുറ്റപ്പെടുത്തിയിരുന്നത്. 

വൈറ്റ്ഹാള്‍ ഉദ്യോഗസ്ഥ ബരോണസ് കേസി നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് പുറത്തുവരാന്‍ ഇരിക്കവെയാണ് സ്റ്റാര്‍മറുടെ മലക്കം മറിച്ചില്‍. ദേശീയ അന്വേഷണം ആവശ്യമാണെന്ന് സമ്മതിച്ചതിന് പിന്നാലെ നാഷണല്‍ ക്രൈം ഏജന്‍സി അന്വേഷണം നടത്തുമെന്ന് ഹോം ഓഫീസ് പ്രഖ്യാപിച്ചു. കുറ്റവാളികളെ ദേശീയ തലത്തില്‍ കണ്ടെത്താനുള്ള ഓപ്പറേഷനാണ് ഏജന്‍സി നയിക്കുകയെന്ന് ഹോം സെക്രട്ടറി വെറ്റ് കൂപ്പര്‍ വ്യക്തമാക്കി. 

വംശവെറി ഭയന്ന് വെള്ളക്കാരായ പെണ്‍കുട്ടികളെ പീഡനത്തിന് ഇരയാക്കുന്നതായുള്ള പരാതികളില്‍ നടപടി സ്വീകരിക്കാന്‍ പോലും പോലസ് സേനകള്‍ തയ്യാറായില്ലെന്നാണ് ബരോണസ് കേസിയുടെ റിപ്പോര്‍ട്ട് കണ്ടെത്തിയത്. റിപ്പോര്‍ട്ടിലെ ഉള്ളടക്കം രാജ്യത്ത് കലാപങ്ങള്‍ക്ക് തിരികൊളുത്തുമെന്ന് മന്ത്രിമാര്‍ക്ക് ആശങ്കയുണ്ട്. രാജ്യത്തെ 50-ഓളം പട്ടണങ്ങളിലും, നഗരങ്ങളിലും ഗ്രൂമിംഗ് സംഘങ്ങള്‍ ആക്ടീവാണെന്ന് പ്രതിഷേധക്കാര്‍ വിശ്വസിക്കുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.