CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Minutes 19 Seconds Ago
Breaking Now

ഡല്‍ഹി ചെങ്കോട്ടയ്ക്ക് സമീപം വന്‍ സ്‌ഫോടനം ; കാര്‍ പൊട്ടിത്തെറിച്ച് 13 മരണം ; പൊട്ടിത്തെറിച്ചത് ഐ 20 കാറെന്ന് അമിത് ഷാ

ആശുപത്രിയില്‍ കൂടുതല്‍ സുരക്ഷാ സന്നാഹങ്ങള്‍ ഏര്‍പ്പെടുത്തി. പൊലീസ് കൂടുതല്‍ ബാരിക്കേടുകള്‍ നിരത്തി.

ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപം നടന്ന വന്‍ സ്‌ഫോടനത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പൊട്ടിത്തെറിച്ച കാറിനുള്ളില്‍ ഒന്നിലധികം പേരുണ്ടായിരുന്നുവന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. പൊട്ടിത്തെറിച്ചത് ഐ 20 കാറിലാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. പരിക്കേറ്റവരെ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു അമിത് ഷാ. വിശദമായ പരിശോധന നടക്കുകയാണെന്ന് ആഭ്യന്തര മന്ത്രി വ്യക്തമാക്കി. എന്‍ഐഎ അടക്കമുള്ള എല്ലാ ഏജന്‍സികളും സ്ഥലത്തെത്തി പരിശോധന തുടങ്ങിയിട്ടുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണ്.

ആശുപത്രിയില്‍ കൂടുതല്‍ സുരക്ഷാ സന്നാഹങ്ങള്‍ ഏര്‍പ്പെടുത്തി. പൊലീസ് കൂടുതല്‍ ബാരിക്കേടുകള്‍ നിരത്തി. ദില്ലിയില്‍ വ്യാപക പരിശോധന നടന്നുവരികയാണ്. സെപ്ഷ്യല്‍ സെല്‍ പരിശോധനയാണ് നടക്കുന്നത്. എയര്‍പോര്‍ട്ടുകളില്‍ അടക്കം ജാഗ്രത നിര്‍ദേശം നല്‍കി. പൊട്ടിത്തെറിച്ച കാറില്‍ രണ്ടിലധികം ആള്‍ക്കാര്‍ ഉണ്ടയിരുന്നതായാണ് റിപ്പോര്‍ട്ട്. ഇന്ന് വൈകുന്നേരം 6.52 ഓടെ, സാവധാനത്തില്‍ നീങ്ങിയ ഒരു കാര്‍ മെട്രോ സ്റ്റേഷന് സമീപത്ത് റെഡ് സിഗ്‌നലില്‍ എത്തുകയും പിന്നീട് 6.55ന് പൊട്ടിത്തെറിക്കുകയുമായിരുന്നു. കാര്‍ പൊട്ടിത്തെറിച്ച് തുടര്‍ന്ന് സമീപത്തുണ്ടായിരുന്ന മറ്റു വാഹനങ്ങളിലേക്ക് തീ പടരുകയായിരുന്നു.

സ്ത്രീകളും കുട്ടികളുമടക്കമുള്ള നിരവധി പേര്‍ സ്ഥലത്തുണ്ടായിരുന്നു. ഒരു കിലോമീറ്ററോളം ദൂരത്ത് സ്‌ഫോടന ശബ്ദം കേട്ടെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. സ്‌ഫോടനത്തില്‍ 13 ജീവനുകളാണ് നഷ്ടപ്പെട്ടത്. 25 ഓളം പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. ഇതില്‍ ആറോളം പേരുടെ നില ഗുരുതരമാണ്. ചെങ്കോട്ടക്ക് മുന്നിലെ റോഡില്‍ ചിന്നിച്ചിതറിക്കിടക്കുന്ന ശരീര ഭാഗങ്ങള്‍ പ്രദേശത്ത് നിന്നും കണ്ടെത്തിയിട്ടുണ്ട്. പരിക്കേറ്റവരെ ലോക് നായിക് ജയപ്രകാശ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെങ്കോട്ട മെട്രോസ്റ്റേഷന്റെ ഒന്നാംനമ്പര്‍ ഗേറ്റിന് സമീപത്തായിരുന്നു കാര്‍ പൊട്ടിത്തെറിച്ചത്. കാറിന് സമീപത്തുണ്ടായിരുന്ന നാലോളം വാഹനങ്ങള്‍ക്ക് തീപിടിച്ച് പൂര്‍ണമായും തകര്‍ന്നു. മുപ്പതികലധികം വാഹനങ്ങള്‍ക്ക് കേടുപാട് സംഭവിച്ചിട്ടുണ്ട്. സ്‌ഫോടന കാരണം സംബന്ധിച്ച ഔദ്യോഗിക വിശദീകരണം ലഭ്യമായിട്ടില്ല.

 




കൂടുതല്‍വാര്‍ത്തകള്‍.