CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 50 Minutes 59 Seconds Ago
Breaking Now

ഇന്ത്യന്‍ വംശജനായ വൃദ്ധനെ പാര്‍ക്കില്‍ തല്ലിക്കൊന്ന 15-കാരന് വെറും 7 വര്‍ഷം ജയില്‍ശിക്ഷ; അക്രമം ചിത്രീകരിച്ച് രസിച്ച കൂട്ടുകാരിയെ വെറുതെവിട്ടു? ശിക്ഷാവിധിയില്‍ രോഷം രേഖപ്പെടുത്തി ഭീം കോഹ്‌ലിയുടെ കുടുംബം

വീടിന് സമീപത്ത് വെച്ച് അക്രമം നേരിട്ട മുത്തശ്ശന് വംശീയമായ അധിക്ഷേപങ്ങളും നേരിട്ടിരുന്നു

ഇന്ത്യന്‍ വംശജനായ 80 വയസ്സുകാരനെ ഒരു കാരണവും കൂടാതെ തല്ലിക്കൊന്ന കുറ്റവാളിക്ക് വെറും 7 വര്‍ഷം ജയില്‍ശിക്ഷ വിധിച്ച് കോടതി. വീടിനടുത്തുള്ള പാര്‍ക്കില്‍ നായയുമായി നടക്കാനിറങ്ങിയ ഭീം കോഹ്‌ലിയെയാണ് 15-കാരനായ ആണ്‍കുട്ടി അടിച്ചുവീഴ്ത്തിയ ശേഷം തല്ലിക്കൊന്നത്. ഇവനെ യംഗ് ഒഫെന്‍ഡേഴ്‌സ് ഡിറ്റന്‍ഷന്‍ സെന്ററില്‍ ഏഴ് വര്‍ഷത്തെ ശിക്ഷ മാത്രം അനുഭവിക്കാനാണ് കോടതി വിട്ടത്. 

അതേസമയം അക്രമത്തിന് കൂട്ടുനില്‍ക്കുകയും, ആര്‍ത്തുല്ലസിച്ച് ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും ചെയ്ത 13 വയസ്സുകാരിക്ക് ജയില്‍ശിക്ഷ ഒഴിവാക്കുകയും ചെയ്തു. ഇതിന് പകരം നരഹത്യാ കേസില്‍ മൂന്ന് വര്‍ഷത്തെ യൂത്ത് റിഹാബിലിറ്റേഷന്‍ ഉത്തരവാണ് നല്‍കിയത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 1ന് ലെസ്റ്ററിന് സമീപത്തെ ബ്രൗണ്‍സ്റ്റോണ്‍ ടോവിലുള്ള ഫ്രാങ്ക്‌ളിന്‍ പാര്‍ക്കില്‍ വെച്ചാണ് 80-കാരനായ കോഹ്‌ലിക്ക് നേരെ ഭീകരമായ അക്രമം നടന്നത്. Bhim Kohli walks his dog in Braunstone near Leicester before he was killed in September 2024

എന്നാല്‍ കുറ്റവാളികള്‍ക്ക് നല്‍കിയ ശിക്ഷ പര്യാപ്തമല്ലെന്ന് കോടതിക്ക് പുറത്ത് ഇരയുടെ കുടുംബം പ്രതികരിച്ചു. ലെസ്റ്റര്‍ ക്രൗണ്‍ കോടതിക്ക് പുറത്തെത്തിയ മകള്‍ സൂസന്‍ ശിക്ഷാ കാലയളവിലെ നിരാശ മറച്ചുവെച്ചില്ല. 'എനിക്ക് രോഷം തോന്നുന്നു, ഈ ശിക്ഷയില്‍ നിരാശയുമുണ്ട്. അവര്‍ ചെയ്ത കുറ്റകൃത്യത്തിന്റെ തോത് പ്രതിഫലിക്കുന്ന ശിക്ഷയല്ല ഇത്', സൂസന്‍ പറഞ്ഞു. 

വീടിന് സമീപത്ത് വെച്ച് അക്രമം നേരിട്ട മുത്തശ്ശന് വംശീയമായ അധിക്ഷേപങ്ങളും നേരിട്ടിരുന്നു. ഗുരുതരമായി മുറിവേറ്റ കോഹ്‌ലിയെ കുടുംബമാണ് കണ്ടെത്തുന്നത്. കഴുത്തിനും, വാരിയെല്ലുകള്‍ക്കും പൊട്ടലേറ്റ 80-കാരന്‍ തൊട്ടടുത്ത ദിവസം മരണത്തിന് കീഴടങ്ങി. എന്നാല്‍ കുറവ് ശിക്ഷ നല്‍കിയതിന് പുറമെ കുറ്റവാളികളുടെ പേരുകള്‍ രഹസ്യമാക്കി വെയ്ക്കാനും ലെസ്റ്റര്‍ ക്രൗണ്‍ കോടതി ഉത്തരവിട്ടു. 




കൂടുതല്‍വാര്‍ത്തകള്‍.