CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 2 Minutes 50 Seconds Ago
Breaking Now

ആക്രമണം ശക്തമാക്കാന്‍ ഇറാന്‍ ; ഊര്‍ജ്ജമേഖല ലക്ഷ്യം ; ഖമേനിയും ' പരിധിക്ക് ' പുറത്തല്ലെന്ന് ഇസ്രയേല്‍

ഇറാനിലെ എണ്ണ ശുദ്ധീകരണ ശാലകള്‍ ഉള്‍പ്പെടെയുള്ള ഊര്‍ജ്ജ മേഖലകളെയും ഇസ്രയേല്‍ ലക്ഷ്യം വെച്ചു.

പരസ്പരം ആക്രമണം തുടര്‍ന്ന് ഇറാനും ഇസ്രയേലും. ആക്രമണം തുടരുമെന്ന് ഇരുരാജ്യങ്ങളും വ്യക്തമാക്കി. ഇറാനില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ റെവല്യൂഷനറി ഗാര്‍ഡ്‌സ് കോര്‍പ്‌സിന്റെ ഡെപ്യൂട്ടി കമാന്‍ഡര്‍ ഖൊസ്രോ ഹസാനി കൊല്ലപ്പെട്ടു. ഇറാനിലെ എണ്ണ ശുദ്ധീകരണ ശാലകള്‍ ഉള്‍പ്പെടെയുള്ള ഊര്‍ജ്ജ മേഖലകളെയും ഇസ്രയേല്‍ ലക്ഷ്യം വെച്ചു. ഇറാന്‍ പ്രതിരോധ മന്ത്രാലയത്തെ ലക്ഷ്യമിട്ട് ഇസ്രായേല്‍ ആക്രമണം നടത്തിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇറാന്റെ 100ല്‍ അധികം ബാലിസ്റ്റിക് മിസൈലുകള്‍ നശിപ്പിച്ചുവെന്നും ഇസ്രയേല്‍ അവകാശപ്പെടുന്നു. ഇസ്രയേല്‍ ഇറാനില്‍ നടത്തിയ ആക്രമണത്തില്‍ ഇതിനകം 80 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഇറാന്റെ ആക്രമണത്തില്‍ ഇസ്രയേലില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടുവെന്നും റിപ്പോര്‍ട്ടുണ്ട്. യുദ്ധം മുറുകുന്ന പശ്ചാത്തലത്തില്‍ ഒമാനില്‍ നടക്കാനിരുന്ന ഇറാന്‍-അമേരിക്ക ആണവ കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ റദ്ദാക്കി. ഇസ്രയേല്‍ നടത്തുന്ന ആക്രമണത്തിനിടയില്‍ ചര്‍ച്ച നിരര്‍ത്ഥകമാണെന്നാണ് ഇറാന്റെ നിലപാട്. ഇസ്രായേല്‍ പിന്മാറിയില്ലെങ്കില്‍ ശക്തമായ തിരിച്ചടി തുടരുമെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഹോര്‍മുസ് കടലിടുക്ക് അടച്ചിടാന്‍ ഇറാന്റെ നീക്കമെന്നും റിപ്പോര്‍ട്ടുമുണ്ട്.

ഇസ്രായേലിലെ യുദ്ധവിമാന -ഇന്ധന ഉല്‍പാദന സൗകര്യങ്ങളെയും ഊര്‍ജ്ജ വിതരണ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ടായിരുന്നു ഇറാന്റെ ആക്രമണമെന്നാണ് റിപ്പോര്‍ട്ട്. ഇസ്രയേലില്‍ ഏറ്റവും ഒടുവില്‍ ഹൈഫയില്‍ നടത്തിയ മിസൈല്‍ അക്രമത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടതായാണ് ഇറാന്റെ അവകാശവാദം. ഇസ്രയേലിലെ ഹൈഫ, ടെല്‍അവീവ്, ജറുസലേം, തമ്ര എന്നിവിടങ്ങളില്‍ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ ഇറാന്‍ ശക്തമാക്കിയിരിക്കുകയാണ്. ഇസ്രയേലിന്റെ ഊര്‍ജ്ജ മേഖലകള്‍ക്ക് നേരെയും ഇറാന്‍ ആക്രമണം നടത്തിയെന്നാണ് റിപ്പോര്‍ട്ട്. ഇതിനിടെ ഇസ്രയേലിന്റെ 10 യുദ്ധവിമാനങ്ങള്‍ വെടിവെച്ചിട്ടതായി കഴിഞ്ഞ ദിവസം ഇറാന്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. വടക്കന്‍ ഇസ്രയേലില്‍ ആക്രമണത്തില്‍ തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നുവെന്ന് ഇസ്രയേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. വടക്കന്‍ ഇസ്രായേലില്‍ ആക്രമണ മുന്നറിയിപ്പിന്റെ ഭാ?ഗമായി സൈറണുകള്‍ മുഴങ്ങുന്നവെന്ന് ഇസ്രയേല്‍ സൈന്യം അറിയിച്ചിട്ടുണ്ട്. ശത്രു വിമാനങ്ങള്‍ നുഴഞ്ഞ് കയറിയതിനെ തുടര്‍ന്ന് വടക്കന്‍ ഇസ്രായേലില്‍ സൈറണുകള്‍ മുഴങ്ങുന്നു എന്നാണ് ഇസ്രയേല്‍ സൈന്യം ഒരു സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.

ഇതിനിടെ യുദ്ധം ശക്തമാക്കുമെന്ന നിലപാടിലാണ് ഇരുരാജ്യങ്ങളും. ഇറാനിയന്‍ ഭരണകൂടത്തിന് കീഴിലുള്ള എല്ലാ സ്ഥലങ്ങളിലും ആക്രമണം നടത്തുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഒരുപരിധി കൂടി കടന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള ഖമേനിയും ആക്രമണ പരിധിയിലാണെന്ന് പേര് വെളിപ്പെടുത്താത്ത ഇസ്രയേല്‍ ഉദ്യോ?ഗസ്ഥനെ ഉദ്ധരിച്ച് വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇറാനിയന്‍ പരമോന്നത നേതാവ് 'പരിധിക്ക് പുറത്തല്ല' എന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. ഇറാന്റെ മിസൈല്‍ കേന്ദ്രങ്ങള്‍ ഇസ്രായേല്‍ ആക്രമിച്ച് നശിപ്പിക്കുന്നത് തുടരുമെന്ന് സൈനിക വക്താവിനെ ഉദ്ധരിച്ച് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. നിലവില്‍ ഇറാനെ ആക്രമിക്കുകയാണെന്നും അവര്‍ക്ക് ഇപ്പോഴും ഇസ്രായേലിന് ഗുരുതരമായ നാശനഷ്ടങ്ങള്‍ വരുത്താന്‍ കഴിയുന്ന ഒരു ആയുധശേഖര ഉണ്ടെന്നും ഒരു ഇസ്രായേലി സൈനിക വക്താവ് ചൂണ്ടിക്കാണിച്ചതായാണ് റിപ്പോര്‍ട്ട്.

ഒരു നീണ്ട യുദ്ധത്തിന് തയ്യാറാണെന്നും ആക്രമണങ്ങള്‍ വര്‍ദ്ധിപ്പിക്കുമെന്നും മുതിര്‍ന്ന ഇറാനിയന്‍ ഉദ്യോ?ഗസ്ഥന്‍ പറഞ്ഞതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്

 




കൂടുതല്‍വാര്‍ത്തകള്‍.