CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 16 Minutes 44 Seconds Ago
Breaking Now

ജെഫ്രി എപ്സ്റ്റീന്‍ ബാലപീഡന ഫയലുകളില്‍ ട്രംപിന്റെ പേരുണ്ടെന്ന് ഇലോണ്‍ മസ്‌ക്, ഗുരുതര ആരോപണം; ട്രംപ്- മസ്‌ക് പോര് മുറുകുന്നു

കുറച്ചുകാലമായി തുടരുന്ന ട്രംപ് - മസ്‌ക് പോര് വ്യക്തിപരമായ ആക്രമണത്തിലേക്കു കടന്നു.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ ഗുരുതര ആരോപണവുമായി മുന്‍ ഡോജ് മേധാവിയും സ്പേസ് എക്‌സ് ഉടമയുമായ ഇലോണ്‍ മസ്‌ക് രംഗത്ത്. ജെഫ്രി എപ്സ്റ്റീനെതിരായ ലൈംഗികാരോപണ ഫയലുകളില്‍ പ്രമുഖരുടെ പേരിനൊപ്പം ട്രംപിന്റെ പേരുമുണ്ടെന്ന ഗൗരവമായ ആരോപണവും എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ മസ്‌ക് വെളിപ്പെടുത്തിയിട്ടുണ്ട്. എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്തുവരാത്തത് അതിനാലാണെന്നും മസ്‌ക് ആരോപിച്ചു. പീഡനക്കേസില്‍ വിചാരണ നേരിടുന്നതിനിടെ 2019ല്‍ ജയിലില്‍ ജീവനൊടുക്കിയ യുഎസ് ശതകോടീശ്വരന്‍ ജെഫ്രി എപ്സ്റ്റീന്റെ ലൈംഗികാതിക്രമങ്ങള്‍ ഉള്‍പ്പെട്ടതാണ് വിവാദമായ ഫയല്‍.

കുറച്ചുകാലമായി തുടരുന്ന ട്രംപ് - മസ്‌ക് പോര് ഇതോടെ വ്യക്തിപരമായ ആക്രമണത്തിലേക്കു കടന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ഇംപീച്ച് ചെയ്യണമെന്നും പകരം വൈസ് പ്രസിഡന്റ് ജെഡി വാന്‍സ് അദ്ദേഹത്തിന് പകരം വരണമെന്നുമുള്ള പോസ്റ്റുകളെയും അനുകൂലിച്ച് മസ്‌ക് പോസ്റ്റുകള്‍ പങ്കുവെച്ചിട്ടുണ്ട്.

'ബിഗ് ബോംബിനുള്ള സമയമായി, ഡൊണാള്‍ഡ് ട്രംപ് എപ്സ്റ്റീന്‍ ഫയലുകളില്‍ ഉണ്ട്. അവ പരസ്യമാക്കാത്തതിന്റെ യഥാര്‍ത്ഥ കാരണം അതാണ്. ഡിജെടി, നിങ്ങള്‍ക്ക് ഒരു നല്ല ദിവസം ആശംസിക്കുന്നു!' - എന്നായിരുന്നു മസ്‌കിന്റെ എക്‌സ് പോസ്റ്റ്. എപ്സ്റ്റീന്‍ ഫയലുമായി ബന്ധപ്പെട്ട പോസ്റ്റിന് പിന്നാലെ മാറ്റൊരു എക്‌സ് പോസ്റ്റില്‍ 'ഭാവിയിലേക്ക് ഈ പോസ്റ്റ് അടയാളപ്പെടുത്തുക. സത്യം പുറത്തുവരും' എന്നും മസ്‌ക് കുറിച്ചു.

'ബിഗ് ബ്യൂട്ടിഫുള്‍ ബില്ലിനെ' എതിര്‍ത്ത മസ്‌കിന്റെ നിലപാടില്‍ നിരാശയുണ്ടെന്ന്' ട്രംപ് മാധ്യമങ്ങളോട് പ്രതികരിച്ച് ഒരു മണിക്കൂറിനകമായിരുന്നു മസ്‌കിന്റെ സ്‌ഫോടനാത്മകമായ എക്‌സ് കുറിപ്പ്. ട്രംപ് അധികാരമേറ്റയുടന്‍ സര്‍ക്കാര്‍ ചെലവ് വെട്ടിക്കുറക്കുക എന്ന ഉദ്ദേശത്തോടെ സ്ഥാപിച്ച ഡോജിന്റെ തലവനായി ഇലോണ്‍ മസ്‌കിനെ നിയമിച്ചിരുന്നു. ജോലി വെട്ടിക്കുറയ്ക്കുന്നത് ഉള്‍പ്പെടെയുള്ള മസ്‌കിന്റെ നിലപാടുകള്‍ അമേരിക്കയില്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

ഇതിന് പിന്നാലെയാണ് ട്രംപും മസ്‌കും തമ്മില്‍ അഭിപ്രായ ഭിന്നതകള്‍ ഉണ്ടെന്ന വാര്‍ത്തകള്‍ പുറത്ത് വന്നത്. പിന്നാലെ മസ്‌ക് ഡോജിന്റെ നേതൃസ്ഥാനത്ത് നിന്നും രാജിവെച്ചിരുന്നു. എന്നാല്‍ ട്രംപ് ഭരണകൂടം ബി?ഗ് ബ്യൂട്ടിഫുള്‍ ബില്‍ പാസാക്കിയതോടെയാണ് മസ്‌ക്- ട്രംപ് പോര് പരസ്യമായത്. ഇലോണും ഞാനും തമ്മില്‍ നല്ലൊരു ബന്ധമുണ്ടായിരുന്നു. ഇനി നമ്മള്‍ അങ്ങനെ ആകുമോ എന്നറിയില്ല എന്ന് വൈറ്റ്ഹൗസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ട്രംപ് പറഞ്ഞിരുന്നു. ഇലോണ്‍ ''വ്യക്തിപരമായി എന്നെ മോശമായി പറഞ്ഞിട്ടില്ല, പക്ഷേ അടുത്തത് അങ്ങനെയാകുമെന്ന് എനിക്ക് ഉറപ്പുണ്ട്'' എന്നും ട്രംപ് കൂട്ടിച്ചേര്‍ത്തിരുന്നു. താനില്ലായിരുന്നെങ്കില്‍ ട്രംപ് തിരഞ്ഞെടുപ്പില്‍ തോല്‍ക്കുമായിരുന്നു എന്നും എന്തൊരു നന്ദികേടാണ് എന്ന പ്രതികരണവുമായി മസ്‌കും രംഗത്ത് വന്നിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.