CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 55 Minutes 19 Seconds Ago
Breaking Now

നതാന്‍സ് ആണവ കേന്ദ്രത്തിന്റെ ആക്രമണത്തിന് മുന്‍പും ശേഷവുമുള്ള ചിത്രങ്ങള്‍ പുറത്ത് ; ഇറാന് വന്‍ നാശം വിതച്ച് ഇസ്രയേല്‍

ആഗോള തലത്തിലെ മുന്നറിയിപ്പുകള്‍ അവഗണിച്ച് ഇറാന്‍ ആണവായുധ പദ്ധതിയുമായി മുന്നോട്ടു പോവുകയാണെന്ന് ഇസ്രായേല്‍ ആരോപിച്ചു,

ഇസ്രയേല്‍ ആക്രമണത്തില്‍ ഇറാനിലെ യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രമായ നതാന്‍സില്‍ വന്‍നാശനഷ്ടം. മാക്സര്‍ ടെക്നോളജീസ് ആണ് ഉപഗ്രഹ ചിത്രങ്ങള്‍ പുറത്തുവിട്ടത്. ഇറാനിനെ ആണവ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രയേല്‍ നടത്തിയ ഓപ്പറേഷന്‍ റൈസിങ് ലയണ്‍ ആണ് നാശം വിതച്ചത്. നതാന്‍സ് ആണവ കേന്ദ്രത്തിന്റെ ആക്രമണത്തിന് മുന്‍പും ശേഷവുമുള്ള ചിത്രങ്ങളാണ് പുറത്തുവന്നത്.

ആഗോള തലത്തിലെ മുന്നറിയിപ്പുകള്‍ അവഗണിച്ച് ഇറാന്‍ ആണവായുധ പദ്ധതിയുമായി മുന്നോട്ടു പോവുകയാണെന്ന് ഇസ്രായേല്‍ ആരോപിച്ചു, ഇറാന്റെ സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം ചൂണ്ടിക്കാട്ടിയാണ് ഇസ്രയേലിന്റെ ആരോപണം. എന്നാല്‍ ആണവ പദ്ധതികള്‍ ജനോപകാരത്തിന് മാത്രമാണെന്നാണ് ഇറാന്റെ വാദം.

ഐക്യരാഷ്ട്രസഭയുടെ അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയുടെ റിപ്പോര്‍ട്ട് പ്രകാരം, ഇറാന്റെ ഭൂഗര്‍ഭ യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രങ്ങളായ നതാന്‍സിലും ഫോര്‍ഡോയിലും ഇസ്ഫഹാനിലെ യുറേനിയം കേന്ദ്രത്തിലും ഇസ്രയേല്‍ ആക്രമണം നടത്തി. നതാന്‍സ് ആണവ കേന്ദ്രത്തിന്റെ ഭൂമിക്കു മുകളിലുള്ള ഭാഗമാണ് ഇസ്രയേല്‍ ആക്രമണത്തില്‍ തകര്‍ന്നത്.

ആണവ കേന്ദ്രങ്ങള്‍ ഒരിക്കലും ആക്രമിക്കപ്പെടരുതെന്നും അങ്ങനെ ചെയ്താല്‍ ഇറാന്‍ ജനതയ്ക്ക് മാത്രമല്ല രാജ്യത്തിനും മേഖലയ്ക്കും അപ്പുറത്തേക്കും ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്നും ഐഎഇഎ മേധാവി റാഫേല്‍ ഗ്രോസി പറഞ്ഞു. കേന്ദ്രത്തില്‍ ഇതുവരെ റേഡിയേഷന്‍ ചോര്‍ച്ച കണ്ടെത്തിയിട്ടില്ലെന്നും റാഫേല്‍ ഗ്രോസി പറഞ്ഞു. അതേസമയം വൈദ്യുതി വിതരണത്തില്‍ വ്യാപകമായ തടസ്സമുണ്ടായി.

ടെഹ്റാനില്‍ നിന്ന് ഏകദേശം 220 കിലോമീറ്റര്‍ അകലെയാണ് നതാന്‍സ് ആണവ കേന്ദ്രം. വ്യോമാക്രമണങ്ങളെ പ്രതിരോധിക്കാന്‍, ഭൂമിക്കടിയിലാണ് പ്രവര്‍ത്തനം. നേരത്തെ 15 വര്‍ഷം മുന്‍പ് കമ്പ്യൂട്ടര്‍ വൈറസ് ആക്രമണം നതാന്‍സിനെതിരെ ഉണ്ടായിട്ടുണ്ട്.

 




കൂടുതല്‍വാര്‍ത്തകള്‍.