CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Seconds Ago
Breaking Now

റിക്രൂട്ട്‌മെന്റ് വെട്ടിക്കുറയ്ക്കാന്‍ എന്‍എച്ച്എസ്; സാമ്പത്തിക കെടുതികള്‍ ഒഴിവാക്കാന്‍ കടുംവെട്ട്; രോഗികളെ ചികിത്സിക്കാന്‍ ഡോക്ടര്‍മാര്‍ക്ക് 'എഐ' സഹായം; ഹെല്‍ത്ത് സര്‍വ്വീസിന്റെ വര്‍ക്ക്‌ഫോഴ്‌സ് പ്ലാന്‍ കണ്ടുഞെട്ടി ബ്രിട്ടന്‍

കൂടുതല്‍ രോഗികളെ ലോക്കല്‍ ക്ലിനിക്കിലും, വീട്ടിലും ചികിത്സിക്കുന്നതും വഴി എന്‍എച്ച്എസിന് ജീവനക്കാരുടെ എണ്ണം കൂട്ടേണ്ട ആവശ്യം വരില്ലെന്നാണ് കണ്ടെത്തല്‍

എന്‍എച്ച്എസില്‍ ആവശ്യത്തിന് ജീവനക്കാരില്ല. രോഗികളെ പരിചരിക്കാന്‍ ആവശ്യത്തിന് നഴ്‌സുമാരില്ല. സുരക്ഷിതമായ ചികിത്സ നല്‍കാന്‍ കഴിയുന്നില്ല. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇത്തരം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതൊന്നും ഗവണ്‍മെന്റും, ഹെല്‍ത്ത് സര്‍വ്വീസും കണ്ടിട്ടില്ലെന്നാണ് തോന്നുന്നത്. എന്‍എച്ച്എസിന്റെ വര്‍ക്ക്‌ഫോഴ്‌സ് പ്ലാന്‍ ചോര്‍ന്നതോടെയാണ് ഇക്കാര്യം ഉറപ്പായത്. 

സാമ്പത്തിക വിനാശം ഒഴിവാക്കാന്‍ എന്‍എച്ച്എസ് റിക്രൂട്ട്‌മെന്റ് വെട്ടിക്കുറയ്ക്കാന്‍ അണിയറയില്‍ നീക്കം തുടങ്ങിയെന്നാണ് പ്ലാന്‍ വെൡപ്പെടുത്തുന്നത്. കൂടാതെ രോഗികളെ ചികിത്സിക്കാന്‍ ഡോക്ടര്‍മാര്‍ക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായം നല്‍കാനും നീക്കമുണ്ട്. 

ഹെല്‍ത്ത് ഉദ്യോഗസ്ഥര്‍ അന്തിമതീരുമാനത്തിലെത്തിയ പദ്ധതിയാണ് പുറത്തുവന്നിരിക്കുന്നത്. മുന്‍ കണ്‍സര്‍വേറ്റീവ് ഗവണ്‍മെന്റ് പദ്ധതിയിട്ടതിനേക്കാള്‍ ആയിരക്കണക്കിന് ജീവനക്കാരെ കുറയ്ക്കാന്‍ ടെക്‌നോളജിയുടെ സഹായം തേടണമെന്നാണ് എന്‍എച്ച്എസ് ഇംഗ്ലണ്ടിന് നിര്‍ദ്ദേശം നല്‍കുക. ഇപ്പോള്‍ സ്ഥാനം രാജിവെച്ച ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗാണ് ഈ വിവാദ പദ്ധതികള്‍ തയ്യാറാക്കിയിരിക്കുന്നത്. 

പ്രധാനമന്ത്രിക്ക് മേലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്ന് പ്രഖ്യാപിച്ചാണ് കഴിഞ്ഞ ആഴ്ച സ്ട്രീറ്റിംഗ് രാജിവെച്ചത്. ജെയിംസ് മുറെയാണ് പുതിയ ഹെല്‍ത്ത് സെക്രട്ടറി. ഈ നിര്‍ദ്ദേശങ്ങളുമായി മുന്നോട്ട് പോകുന്ന കാര്യത്തില്‍ ഇദ്ദേഹമാണ് ഇനി തീരുമാനം എടുക്കുക. ഏതാനും ആഴ്ചയ്ക്കുള്ളില്‍ പ്രസിദ്ധീക്കരിക്കേണ്ട റിപ്പോര്‍ട്ടാണ് എഫ്ടി പുറത്തുവിട്ടത്. 

സാങ്കേതികവിദ്യ ഉപയോഗിച്ചും, കൂടുതല്‍ രോഗികളെ ലോക്കല്‍ ക്ലിനിക്കിലും, വീട്ടിലും ചികിത്സിക്കുന്നതും വഴി എന്‍എച്ച്എസിന് ജീവനക്കാരുടെ എണ്ണം കൂട്ടേണ്ട ആവശ്യം വരില്ലെന്നാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. നിലവിലെ റിക്രൂട്ട്‌മെന്റ് പ്ലാന്‍ എന്‍എച്ച്എസിന് വലിയ ശമ്പള ബില്ലാണ് സമ്മാനിക്കുകയെന്നും മുന്നറിയിപ്പുണ്ട്. 




കൂടുതല്‍വാര്‍ത്തകള്‍.